സിനിമയിലെത്തിയിട്ട് രണ്ടു പതിറ്റാണ്ടായി, ഇന്നും എന്റെ പേരുപോലും പലർക്കും അറിയില്ല ! ചേട്ടനെ സിനിമയിലൊക്കെ കണ്ടിട്ടുണ്ട് പക്ഷെ പേരൊന്നും അറിയില്ല ! ദിനേശ് പണിക്കർ

മലയാള സിനിമ ലോകത്ത് വര്ഷങ്ങളായി സജീവമായി ഉള്ള നടനാണ് ദിനേശ് പണിക്കർ, സിനിമയിൽ ഇതിനോടകം ഒരുപാട് വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട് എങ്കിൽ കൂടിയും ഈ നടന്റെ പേരുപോലും ഇന്നും പലർക്കും അറിയില്ല, ദിനേശ് പ്രഭാകർ എന്നാണ് അദ്ദേഹത്തിന്റെ പേര്.  ആളൊരു ചില്ലറക്കാരനല്ല, അദ്ദേഹം പഠിക്കുന്ന സമയത്താണ് മോഹൻലാലിൻറെ ആര്യൻ സിനിമ കണ്ട് അധോലോകത്തിൽ ചേരാൻ വേണ്ടി മുംബൈയിൽ പോയത്, അവിടെ വെച്ചാണ് അഭിനയ മോഹം തലക്ക് പിടിക്കുന്നത്.

അങ്ങനെ ആ സമയത്ത് അവിടെ ഉണ്ടായിരുന്ന ചില നാടകങ്ങളിലൊക്കെ അഭിനയിച്ചു, കൂടാതെ വളരെ കഴിവുള്ള ഒരു മിമിക്രി താരം കൂടിയാണ്.  അങ്ങനെ ഒരു ദിവസം ദിനേശിന്റെ ഒരു നാടകം ലാൽജോസിന്റെ ഒരു സുഹൃത്ത് കാണാൻ ഇടയാകുകയും, അങ്ങനെയാണ് ദിനേശ് പ്രഭാകർ എന്ന നടനെ ലാൽജോസ് തനറെ ചിത്രമായ മീശമാധവനിൽ മാധവന്റെ സുഹൃത്തുക്കളിൽ ഒരാളായി അഭിനയിപ്പിക്കുന്നത്.

അങ്ങനെ അതിനുശേഷം ലാൽജോസിന്റെ തന്നെ രസികൻ, പട്ടാളം എന്ന സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്തു. അദ്ദേഹം ഒരു നടൻ എന്നതിലുപരി ഒരു ഡബ്ബിങ് ആര്ടിസ്റ്, പരസ്യചിത്ര നിർമാതാവ്, കാസ്റ്റിംഗ് ഡയക്ടർ എന്ന നിലകളിൽ വളരെ കഴിവ് തെളിയിച്ച ആളുകൂടിയാണ്. ചെറിയ വേഷങ്ങൾ ചെയ്ത് സിനിമയിൽ തിളങ്ങി നിന്ന തരാം ബോളിവുഡ് സിനിമകളിലും സജീവമായിരുന്നു. കൂടാതെ ഫാമിലി മാൻ എന്ന വെബ് സീരിസിലും നമ്മൾ ദിനേഷിനെ കണ്ടു.

കൂടാതെ, മറാത്തി ഹിന്ദി പോലുള്ള ഭാഷകളിലെ പരസ്യ ചിത്രങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റി ഏത്തുമായിരുന്നു, ആ പരസ്യ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ദിനേശിലൂടെ മലയാളം സംസാരിക്കാൻ തുടങ്ങി. ഇതിനോടകം രണ്ടായിരിത്തലധികം പരസ്യ ചിത്രങ്ങൾക്കാണ് ദിനേശ് ശബ്ദം നൽകിയത്. മലയാളത്തിലും ബോളിവുഡിലും അല്ലാതെ തമിഴിലും ഒരു നടൻ എന്ന നിലയിൽ തനറെ സാനിധ്യം അറിയിച്ച ആളാണ് ദിനേശ്. ‘ഹോമിലി മീൽസ്’ എന്ന ചിത്രത്തിൽ ലാലൻ എന്ന കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടു.

ശേഷം മലയാളത്തിൽ മമ്മൂട്ടിയുടെ ബെസ്ഡ് ആക്റ്റർ, ലുക്ക ചുപ്പിയെ കഥാപാത്രം, തിര, ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്നീ സിനിമകളിൽ കാസ്റ്റിങ് ഡയറക്റ്ററുമായിരുന്നു അതോടപ്പം അതിൽ അഭിനയിക്കുകയും ചെയ്തിരുന്നു. ദൃശ്യം 2 വിലും മികച്ച വേഷം കൈകാര്യം ചെയ്തിരുന്നു. ശ്രീ രേഖയാണ് ദിനേശിന്റെ ഭാര്യ.

തന്റെ സിനിമ ജീവിതത്തിലെ കുറിച്ച് അദ്ദേഹം തന്നെ പറയുന്നതിങ്ങനെ, താൻ സിനിമയിൽ വന്നിട്ട് 20 വർഷം ആയെങ്കിലും ഇതെന്റെ മധുര പതിനേഴാണ് എന്ന് പറയാം. കാരണം വലിയൊരു വളർച്ചയൊന്നും എന്റെ കരിയറിൽ ഇതുവരെ ഉണ്ടായിട്ടില്ല, ഇപ്പോഴും ആൾക്കൂട്ടത്തിലൊക്കെ പോകുമ്പോൾ ആളുകൾ വന്ന് പറയും, ചേട്ടനെ സിനിമയിലൊക്കെ കണ്ടിട്ടുണ്ട് പക്ഷെ പേരൊന്നും അറിയില്ല എന്ന്.. എന്നാലും ആളുകൾ തിരിച്ചറിയുന്നുണ്ടല്ലോ അത് തന്നെ വലിയ ഭാഗ്യം എന്നാണ് ദിനേശ് പ്രഭാകർ പറയുന്നത്. ഒരു സമയത്ത് തനിക്ക് വരുമാന മാർഗ്ഗമായി ആകെ ഉണ്ടായിരുന്നത് ഡബ്ബിങ് മാത്രമായിരുന്നു, പുലിമുരുകനിലെ മകരന്ദ് ദേശ്പണ്ടേക്കുവേണ്ടി ശബ്ദം നൽകിയത് ഏറെ പ്രശംസ ലഭിച്ചിരുന്നു. എന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *