ദുൽഖർ സൽമാന് വിലക്ക് ! ഇനി ചിത്രങ്ങൾ തിയറ്ററിൽ പ്രദർശിപ്പിക്കില്ല ! ധാരണകളും വ്യവസ്ഥകളും ലംഘിച്ചു ! കടുത്ത വിമർശനം !

മലയാള സിനിമയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള യുവ താരമാണ് നടൻ ദുൽഖർ സൽമാൻ. ഒരു നടൻ എന്നതിലുപരി അദ്ദേഹം ഇപ്പോൾ ഒരു നിർമാതാവ് കൂടിയാണ്. എന്നാൽ ഇപ്പോൾ ഏറ്റവും പുതിയതായി പുറത്ത് വരുന്ന വാർത്ത നടന്റെ നിർമാണ കമ്പനിക്കും വിലക്ക് ഏർപ്പെടുത്തി കേരളത്തിലെ തിയറ്റർ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്. ദുൽഖർ സൽമാൻ നിർമിച്ച ‘സല്യൂട്ട്’ ഒടിടി റിലീസ് ചെയ്യാനുള്ള തീരുമാനത്തെ തുടർന്നാണു നടപടി.

നിലവിൽ ഉണ്ടായിരുന്ന ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് ഇപ്പോൾ ദുൽഖറിന്റെ പുതിയ ചിത്രം ‘സല്യൂട്ട്’ ഒടിടിക്ക് നൽകിയതെന്ന് ഫിയോക് ആരോപിക്കുന്നു. ജനുവരി 14 ന് സല്യൂട്ട് തിയറ്ററിൽ റിലീസ് ചെയ്യുമെന്ന് എഗ്രിമെന്റ് ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു. ഈ ധാരണ ലംഘിച്ചാണ് ഇപ്പോൾ ചിത്രം 18 ന് ഒടിടിയിൽ എത്തുന്നതെന്നും സംഘടന ആരോപ്പിക്കുന്നു. ദുൽഖർ സൽമാന്റെ നിർമാണ കമ്പനിയായ ‘വേ ഫെയറർ ഫിലിംസാണ്’ സല്യൂട്ട് നിർമിച്ചത്.

കുറുപ്പ് ചിത്രം ഇറങ്ങിയ സമയത്ത് തിയറ്റർ ഉടമകൾ പരമാവധി സഹകരിച്ചിരുന്നു. തിയറ്ററുകാരെ ആവശ്യമുള്ള സമയത്ത്‌ ഉപയോഗിച്ചുവെന്നും ഫിയോക് പ്രസിഡന്റ് വിജയകുമാർ ഉന്നയിക്കുന്നു. ഇപ്പോൾ ഈ ഏർപെടുത്തിയിരിക്കുന്ന വിലക്ക് എത്രകാലത്തേക്ക് എന്ന് തീരുമാനിച്ചിട്ടില്ലെന്നും ഫിയോക് വ്യക്തമാക്കി. ഏറെ പ്രേക്ഷക പ്രതീക്ഷ നൽകുന്ന ചിത്രമാണ്  റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍  ‘സല്യൂട്ട്’.

ദുൽഖർ നിർമിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ഇത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. ദുൽഖറിന്റെ  ‘കുറുപ്പ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മലയാളത്തിൽ ഇറങ്ങുന്ന പുതിയ  ചിത്രമാണ് സല്യൂട്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *