ആ ഒരു വലിയ സ്വപ്നം ബാക്കിയാക്കിയാണ് അജിത് യാത്രയായത് ! സിനിമ ലോകം തന്നെ മറന്നുപോയ കലാകാരൻ ! വാഗ്ദാനങ്ങൾ നൽകി പലരും പറ്റിച്ചു ! ആ സ്വപ്നം ബാക്കി !

സിനിമ എന്ന മായികലോകം അങ്ങനെയാണ് അവിടം വിജയിച്ചവരുടെ മാത്രം ലോകമാണ്. അതിൽ പരാജയപ്പെട്ട് പോയവരെ പിന്നീട് ആ ലോകത്ത് ഓർമിക്കപെടുക പോലുമില്ല.  അത്തരത്തിൽ ഒരാളാണ് നടൻ കൊല്ലം അജിത്. അദ്ദേഹം ഓർമ്മയായിട്ട് നാല് വർഷങ്ങൾ ആകുന്നു. ഒരു നടൻ എന്ന നിലയിൽ അദ്ദേഹം 500 ൽ അതികം സിനിമകളിൽ അഭിനയിച്ചിരുന്നു. മലയാളം മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം സിനിമകളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിരുന്നു. 1984 ൽ പുറത്തിറങ്ങിയ പത്മരാജൻറെ പറന്നു പറന്നു പറന്ന് ആയിരുന്നു അജിത്ത് അഭിനയിച്ച ആദ്യത്തെ ചിത്രം. വളരെ അപ്രതീക്ഷിതമായി ഉദര സംബന്ധമായ അസുഖം മൂലം 2018 ഏപ്രിൽ 5 ന് കൊച്ചിയിൽ അദ്ദേഹം അന്തരിച്ചു.

അടുത്തിടെ അദ്ദേഹത്തിന്റെ ,മകളുടെ വിവാഹമായിരുന്നു, താരാഘോഷം ഒന്നുമില്ലാത്ത ആ വിവാഹം നടന്നു. കഴിവുള്ള കലാകാരൻ ആയിരുന്നിട്ടും മികച്ച അവസരങ്ങൾ ലഭിക്കാതെ പോയ ആളാണ്. നായകന്മാരുടെ ഇടി കൊള്ളാനും അവരുടെ പുറകിൽ ഒരു നോക്കുകുത്തിയെപോലെ നിൽക്കുന്നതുമായ വേഷങ്ങളാണ് അജിത്തിന് കൂടുതലും ലഭിച്ചിരുന്നത്. ഒരു സാധാരണ നാട്ടിൻ പുറത്ത് കാരനായ അദ്ദേഹം റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്ന കോട്ടയം സ്വദേശി പത്മനാഭന്റേയും സരസ്വതിയുടേയും മകനാണ് അജിത്. സിനിമയോട് ഒരു ബന്ധവുമില്ലാതെയാണ് അജിത് താരമായത്. സംവിധാന സഹായിയാകാൻ പോയി ഒടുവിൽ നടനായി മാറുകയായിരുന്നു.

തുടക്കം നായകനായി ആയിരുന്നു എങ്കിലും അജിത്തിന് അത് നിലനിർത്തി കൊണ്ടുപോകാൻ കഴിഞ്ഞില്ല, സംവിധായകൻ പത്മരാജന്റെ സഹായിയാകൻ അവസരം ചോദിച്ചെത്തിയ അജിത്തിന് അദ്ദേഹം തന്റെ പറന്ന് പറന്ന് പറന്ന് എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം നൽകുകയായിരുന്നു. 1983- ലാണ് ഈ ചിത്രം ഇറങ്ങിയത്. തന്റെ മിക്കപടങ്ങളിലും അജിത്തിനൊരു വേഷം കരുതിയിരുന്നു പത്മരാജൻ. 1989 -ൽ ഇറങ്ങിയ അഗ്നിപ്രവേശം എന്ന സിനിമയിൽ അജിത് നായകനുമായി അഭിനയിച്ചിരുന്നു. 2012- ൽ ഇറങ്ങിയ ഇവൻ അർധനാരിയാണ് അജിത് ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം.

ആ മനുഷ്യൻ മരണപെടുന്നതിന് മുമ്പ് സൂ,ര്യ ടി,വിയുടെ പ്രാ,ങ്ക് ടീം, അദ്ദേഹത്തെ വീട്ടിൽ എത്തിയിരുന്നു. തനിക്ക് അവസരം തരാൻ വന്നവകാരുമെന്ന് അദ്ദേഹം കരുതി.  എന്നാൽ ഇത് ഒരു പ്രാങ്ക് ആണ് ചേട്ടാ എന്ന് അവർ പറയുമ്പോൾ അദ്ദേഹത്തിന്റെ  മുഖം ആകെ വല്ലാതെ ആകുന്നത് അവർ ശ്രദ്ധിച്ചു, കാരണം തിരക്കിയപ്പോൾ അജിത് പറഞ്ഞു കുറച്ച് നാളായി വർക്കൊന്നും ഇല്ലായിരുന്നു, ഒരു വർക്ക് കിട്ടിയാൽ കുറച്ച് ക്യാഷ് കിട്ടുമല്ലോ എന്ന് കരുതി എന്നും അജിത് അവരോട് പറഞ്ഞിരുന്നു.. പലരും നല്ല വേഷങ്ങൾ തരാമെന്ന് പറഞ്ഞ് തന്നെ പറ്റിച്ചിട്ടുണ്ടെന്നും അദ്ദേഹം ഏറെ വേദനയോടെ പറയുന്നു.

അദ്ദേഹത്തിന്റെ ആ നിസ്സഹായാവസ്ഥ നമുക്ക് ആ വാക്കുകളിൽ വ്യക്തമായിരുന്നു. ഇത്രയും വർഷം ഇത്ര അധികം സിനിമകൾ അഭിനയിച്ചിരുന്നു എങ്കിലും അർഹിക്കപെടുന്ന ഒരു വേഷം പോലും കിട്ടാതിരുന്നതിന്റെ വേദന അജിത്തിന്റെ കണ്ണുകളിൽ ഉണ്ടായിരുന്നു. ഒരു കഴമ്പുമില്ലാത്ത വേഷങ്ങൾ തുടർച്ചായി ചെയ്തിരുന്നത് അജിത്തിനെ ഏറെ വിഷമിപ്പിച്ചിരുന്നു. ഒരു മികച്ച സംവിധയകാൻ ആകുക എന്ന വലിയ ആഗ്രഹം ബാക്കിവെച്ചാണ് അദ്ദേഹം യാത്രയായത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *