അഭിനയ രംഗത്ത്‌നിന്നും, മലയാള സിനിമയുടെ താര സിംഹാസനത്തിൽ നിന്നും ഒന്ന് മാറി നിന്നൂടെ എന്നാണ് എന്നോട് ഒരാൾ ചോദിച്ചത് ! അതിനുള്ള മറുപടി ! മമ്മൂട്ടിയുടെ വാക്കുകൾ !
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂക്ക മുഹമ്മദ് കുട്ടി. പ്രായത്തെ തോൽപ്പിക്കുന്ന ചുറുചുറുക്കോടെ അദ്ദേഹം സിനിമ ലോകത്ത് തിളങ്ങി നിൽക്കുകയാണ്, ഒരു സെറ്റിൽ നിന്നും മറ്റു സീറ്റുകളിലേക്ക് തിരക്കിട്ടുള്ള ഓട്ടത്തിലാണ് അദ്ദേഹം ഇപ്പോഴും, ഇന്നും തന്റെ താര സിംഹാസനത്തിൻ ഒരു കോട്ടവും സംഭവിക്കാതെ അദ്ദേഹം കാത്ത് സൂക്ഷിക്കുന്നു.എന്നാൽ ഒരിക്കൽ മമ്മൂട്ടിയോട് മലയാള സിനിമയുടെ താരസിഹാസനത്തില്‍ നിന്നും അഭിനയരംഗത്ത് നിന്നും മാറി നില്‍ക്കാറായില്ലേ എന്ന് ഒരാള്‍ ചോദിച്ചു എന്നും അദ്ദേഹം ആ ചോദ്യത്തിന് നല്‍കിയ മറുപടി ഇങ്ങനെ ആയിരുന്നു.
വാക്കുകൾ ഇങ്ങനെ, ഞാൻ എന്തിന് മാറിക്കൊടുക്കണം. ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കസേരയാണിത്. നിങ്ങള്‍ക്ക് കസേര വേണമെങ്കില്‍ വേറെ ഒരെണ്ണം പണിഞ്ഞിട്ട് ഇരിക്കണം. എന്റെ ജീവിതത്തിന്റെ നല്ല കാലം മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയ ആ കസേരയില്‍ ഞാനിരിക്കട്ടെ ചാവുന്നത് വരെ ഞാൻ അവിടെ തന്നെ ഇരിക്കും. ഈ കസേര പണിഞ്ഞതിന് 22 വര്‍ഷത്തെ ചോരയും നീരുമുണ്ട് എന്നായിരുന്നു..
അടുത്തിടെ അദ്ദേഹത്തിനെതിരെ ചില വർഗ്ഗീയ പരാമർശങ്ങൾ ഉണ്ടായിരുന്നു, ഹൈന്ദവരെ മോശക്കാരാക്കാന്‍ വേണ്ടി മമ്മൂട്ടി മനപ്പൂര്‍വ്വം ചെയ്ത സിനിമയാണ് പുഴുവെന്ന തരത്തില്‍ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ പിന്നീട് വര്‍ഗീയ പ്രചരണം നടത്തുകയായിരുന്നു. ആ സമയത്ത് മമ്മൂക്ക പ്രതികരിച്ചിരുന്നതിങ്ങനെ, ഇവരുടെ ധൈര്യത്തിലാ നമ്മള്‍ നില്‍ക്കുന്നത്. 42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല’’, മമ്മൂട്ടി പറഞ്ഞു. സിനിമയല്ലാതെ തനിക്ക് വേറെ ഒരു വഴിയും ഇല്ലെന്നും, സിനിമയില്ലെങ്കിൽ തന്റെ ശ്വാസം നിന്നു പോകുമെന്നും മമ്മൂട്ടി പറഞ്ഞു. മിഥുൻ മാനുവൽ തോമസിനേയും വൈശാഖിനേയും വിശ്വസിക്കുന്നതിനേക്കാൾ കൂടുതൽ താൻ പ്രേക്ഷകരെ വിശ്വസിച്ചാണിറങ്ങിയിരിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു..
ഓരോ, സിനിമയുടെ പിറകിലുള്ള എല്ലാവരും നിങ്ങളെ വിശ്വസിച്ചാണ് വരുന്നത്. കാരണം ഇത് പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് ഞാനുൾപ്പെടെയുള്ള എല്ലാ സിനിമ പ്രവർത്തകരും വിചാരിക്കുന്നതും, അങ്ങനെയാണ് ഇറങ്ങി തിരിക്കുന്നതും. ചിലരുടെയൊക്കെ ഊഹങ്ങൾ തെറ്റി പോകും, ചിലത് ശരിയാകും. എല്ലാവർക്കും എല്ലാം എപ്പോഴും ശരിയാകില്ല, അത്രയേ ഉള്ളൂ. എന്നും മമ്മൂട്ടി പറഞ്ഞു.
Leave a Reply