എന്റെ സർജറിക്ക് ഇടക്ക് അവരുടെ ഉദ്ദേശം തെറ്റാണെന്ന് എന്റെ മനസ് തിരിച്ചറിയുന്നുണ്ടായിരുന്നു ! ആ ദുരനുഭവം മംമ്ത തുറന്ന് പറയുന്നു !

നമുക്ക് ഏറെ പരിചിതയായ അഭിനേത്രിയാണ് മംമ്ത മോഹൻദാസ്. വേറിട്ട അഭിനയ ശൈലി കൊണ്ട് വളരെയധികം ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയായ മംമ്ത ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമായ താരം വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ച ആളുകൂടിയാണ്. അർബുദം എന്ന വ്യാധി പിടിപെട്ട മംമ്ത അതിനെ വളരെ ശക്തമായി പോരാടി വിജയിച്ച ആളുകൂടിയാണ്. ഒരു നദി എന്നതിലുപരി അവർ വളരെ മികച്ചൊരു ഗായികകൂടിയാണ്. തമിഴിലും മലയാളത്തിലും നിരവധി ഗാനങ്ങളും മംമ്ത ആലപിച്ചിരുന്നു. 2011 ലാണ് മമ്ത വിവാഹം കഴിച്ചത്, തന്റെ വളരെ അടുത്ത സുഹൃത്തുകൂടിയായ പ്രജിത് പദ്മനാഫനെയാണ്.

പക്ഷെ  ആ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. ഇരു കുടുംബങ്ങളും തമ്മിൽ ആലോചിച്ച് വളരെ ആഡംബരമായി നടന്ന ഒരു വിവാഹമായിരുന്നു ഇവരുടേത്. എന്നാൽ കഷ്ടിച്ച് ഒരു വർഷം തികയാൻ കാത്ത് നിൽക്കാതെ ഇരുവരും വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു, വിവാഹത്തിന് ശേഷം തമ്മിൽ ഉണ്ടായിരുന്ന സൗഹൃദം നഷ്ടമാകുകയും, പ്രജിത്തിന്റെ സ്വഭാവത്തിൽ വലിയ മാറ്റം ഉണ്ടാകുകയും ആയ കാരണത്താൽ ഞങ്ങളുടെ വിവാഹ മോചനത്തിന് ഞാനും ഒരു കാരനാക്കാരിയായിരുന്നില്ല എന്ന് മംമ്ത ആവർത്തിച്ച് പറഞ്ഞിരുന്നു.

തന്റെ മാതാപിതാക്കൾ പ്രജിത്തിനെ ഒരു മകനായിട്ടാണ് കണ്ടത്. എന്നാൽ തിരിച്ച് ആ ഒരു സമീപനം അവർക്ക് ലഭിച്ചിരുന്നില്ല. ഭാര്യ എന്ന നിലയിൽ തനിക്ക് കിട്ടേണ്ട ബഹുമാനം ഒരിക്കലും തനിക്ക് ലഭിച്ചിരുന്നില്ലെന്നും പരസ്പരം പൊരുത്തപ്പെട്ട് പോകാൻ സാധിക്കില്ല എന്ന ഉറച്ച വിശ്വാസത്തിൽ തങ്ങൾ പിരിയാൻ തീരുമാനിക്കുക ആയിരുന്നു എന്നും മംമ്ത പറഞ്ഞിരുന്നു, അതുപോലെ തന്നെ തന്റെ ജീവിതത്തിൽ മറ്റൊരു ദുരനുഭവം കൂടി ഉണ്ടായിട്ടുണ്ട് എന്ന് തുറന്ന് പറയുകയാണ് മംമ്ത.

തന്റെ 24 മത്തെ വയസിലാണ് തനിക്ക് അർബുദം പിടിപെട്ടത്. അതിന്റെ ചികിത്സക്കിടയിലാണ് ആ മോശം അനുഭവം തനിക്ക് ഉണ്ടാകുന്നത് എന്നാണ് മംമ്ത പറഞ്ഞത്. ചികിത്സയുടെ ഭാഗമായി ചെന്നൈയിലെ പ്രശസ്തമായ ആശുപത്രിയിലായിരുന്നു ട്രീറ്റ്‌മെന്റ്. ട്രാന്‍സ്പ്ലാന്റിന്റെ ഭാഗമായി തുടയില്‍ ചെറിയൊരു ശസ്ത്രക്രിയക്കായി തന്നെ  ഓപ്പറഷന്‍ തിയറ്ററിലെത്തിച്ചു. അവിടെ  ചെറുപ്പക്കാരായ മൂന്നു ഡോക്ടര്‍മാരും ഒരു നഴ്‌സും. തു ട ഭാഗത്തെ വ സ്ത്രം മാ ത്രം മാ റ്റി നടത്താവുന്ന ശസ്ത്രക്രിയയാണെങ്കിലും അവര്‍ എന്നെ  പൂര്‍ണ ന ഗ്‌ ന യാ ക്കിയാണ് ഓപ്പറേഷൻ തിയറ്ററിൽ കിടത്തിയത്.

എന്നാൽ അവരുടെ ഉദ്ദേശ്യം തെറ്റാണെന്ന് എന്റെ മനസ്സ് തിരിച്ചറിയുന്നുണ്ടായിരുന്നു. പരസ്പരമുള്ള നോട്ടവും സംഭാഷണങ്ങളും എന്നെ വല്ലാതെ അസ്വസ്ഥയാക്കി. മംമ്ത ഓര്‍ക്കുന്നു. പക്ഷേ, അനസ്‌തേഷ്യയുടെ തളര്‍ച്ചയില്‍ ഒന്നും പ്രതികരിക്കാന്‍ കഴിയുന്നില്ല. ആ ഘട്ടത്തില്‍ അനുഭവിച്ച വേദന പറഞ്ഞറിയിക്കാന്‍ കഴിയില്ല. കാന്‍സര്‍ ബാധിച്ചു ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പൊരുതുന്ന ഒരു പെണ്ണിന് ആ സംഭവം ഏല്‍പ്പിച്ച ആഘാതം എത്ര വലുതായിരിക്കും എന്ന് പറഞ്ഞ് അറിയിക്കാൻ കഴിയില്ല. പിന്നീട് ഇക്കാര്യം ചോദിച്ചെങ്കിലും അത് ശസ്ത്രക്രിയയുടെ ഭാഗമാണെന്നു പറഞ്ഞ് അവര്‍ നിസ്സാരവല്‍ക്കരിച്ച് ഒഴിഞ്ഞു മാറുകയാണ് ചെയ്തത് എന്നും മംമ്ത പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *