അർബുധനം വീണ്ടും വന്നത് എന്നെ തളർത്തി ! എല്ലാ പോരാട്ടങ്ങളും അവസാനിപ്പിച്ച് രോഗത്തിന് മുന്നിൽ കീഴടങ്ങാൻ തീരുമാനിച്ചു ! മംമ്ത മോഹൻദാസ് പറയുന്നു !

മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മംമ്ത മോഹൻദാസ്. ഒരു അഭിനേത്രി എന്നതിലുപരി അവർ ഒരു ഗായിക കൂടിയാണ്, ഇന്ന് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന രീതിയിലുള്ള മംമ്‌തയുടെ വളർച്ച വളരെ പെട്ടന്നായിരുന്നു. വ്യക്തിപരമായി ഏറെ പ്രതിസന്ധികളെ തരണം ചെയ്ത വ്യക്തി കൂടിയാണ്. 24 മത്തെ വയസിൽ അർബുദം എന്ന മഹാ രോഗത്തോട് പൊരുതി ജീവിതം തിരികെ പിടിച്ച ആളുകൂടിയാണ് മംമ്ത.
അതുപോലെ വിവാഹവും വിവാഹ മോചനവും മംമ്തയെ ഏറെ തകർത്തിരുന്നു. അവിടെയും കൈവിട്ടുപോകും എന്ന് തോന്നിയ തന്റെ ജീവിതം തിരികെ കൊണ്ടുവന്ന താരം ഇന്ന് നിരവധി സ്ത്രീകൾക് പ്രചോദനം കൂടിയാണ്.

ഇപ്പോഴിതാ തന്റെ അതിജീവനത്തിന്റെ കഥ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മംമ്ത ഒരിക്കൽ കൂടി പറയുകയാണ്. നടിയുടെ വാക്കുകൾ ഇങ്ങനെ, സിനിമയിൽ ഒട്ടേറെ മികച്ച അവസരങ്ങൾ തേടി വന്ന സമയത്താണ് എന്നെ തേടി അർബുദം എത്തുന്നത്. അതും എന്റെ 24 മത്തെ വയസിൽ. എന്റെ രോഗ വിവരം കൂട്ടുകാർക്ക് സഹിതം എല്ലാവർക്കും ഒരു ഞെട്ടലായിരുന്നു. കൂട്ടുകാർ പലപ്പോഴും മദ്യപാനമോ പുകവലിയോ ചിട്ടയല്ലാത്ത ജീവിതമോ തേടി പോകുേമ്പാൾ, എല്ലാറ്റിനോടും നോ പറഞ്ഞ്, ഡയറ്റും പതിവ് വ്യായാമവുമായി ചിട്ടയായ ജീവിതം നയിച്ച എനിക്ക് അർബുദമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ എല്ലാവർക്കും അതൊരു അതിശയമായിരുന്നു.

പതറാതെ എന്നെ പിടിച്ച് നിർത്തിയത് ഡാഡിയും മമ്മിയുമാണ്.. അവരുടെ സപ്പോർട്ട് എന്നെ മുന്നോട്ട് നടത്തി, എങ്കിലും, കീമോയും റേഡിയേഷനും അതിന്റെ പാർശ്വഫലങ്ങളും നിറഞ്ഞ ആറുമാസം അത്ര നിസ്സാരമായിരുന്നില്ല. ചികിത്സ കഴിഞ്ഞ് വൈകാതെ സിനിമയിൽ തിരിച്ചെത്തി. അപ്പോൾ ചെയ്ത സിനിമയായിരുന്നു കഥ തുടരുന്നു, അങ്ങനെ വീണ്ടും 2014 ൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി, എന്നാൽ അതിനു ശേഷം വീണ്ടും എനിക്ക് അർബുദം വന്നത് എന്നെ പൂർണ്ണമായും തളർത്തി. ആ വരവ് കൂടുതൽ ശക്തമായത് ആയിരുന്നു.

കടുത്ത വേദനയും ശാരീരിക അവശതകളും കാരണം പോരാട്ടം അവസാനിപ്പിച്ച് കീഴടങ്ങാൻ തന്നെ തീരുമാനിച്ചു. 2009 ൽ തുടങ്ങിയ മല്ലിടൽ ഇനി മുന്നോട്ടുപോവില്ലെന്ന് ഉറപ്പിച്ചു. വേദനകളിൽനിന്നും ദൈവം തിരിച്ചുവിളിക്കട്ടെയെന്ന് എല്ലാ രാത്രികളിലും ആത്മാർഥമായി പ്രാർഥിച്ചു. അവസാനിപ്പിച്ച് ഞാൻ മടങ്ങിയാലെങ്കിലും മാതാപിതാക്കൾക്ക് ഒരു സാധാരണ ജീവിതം സാധ്യമാവുമല്ലോ എന്നായിരുന്നു പ്രാർത്ഥനയെന്നും ഏറെ വേദനയോടെ മംമ്ത പറയുന്നു.

ആ സമയത്താണ് എന്റെ അച്ഛന്റെ പ്രാർഥന പോലെ ആ ഭാഗ്യം എന്നെ തേടി വരുന്നത്. അമേരിക്കയിൽ നിന്നുള്ള ക്ലിനിക്കൽ ട്രയൽ. അർബുദത്തിനെതിരായ ഒരു ഗവേഷണത്തിൽ പരീക്ഷണവസ്തുവായി ഞാനും നിൽക്കുകയായിരുന്നു. ഇമ്യൂണോ തെറപ്പിയെന്ന ആ ട്രയലിനായി തിരഞ്ഞെടുത്ത 22 പേരിൽ ഏറ്റവും പ്രായം കുറഞ്ഞയാളും അമേരിക്കൻ വംശജയല്ലാത്ത ഏകവ്യക്തിയും ഞാനായിരുന്നു. അവിടെ പോയി താമസിച്ച് ആ പരീക്ഷണം നടത്തി, ഈശ്വര അനുഗ്രഹം കൊണ്ട് അത് വിജയിച്ചു. എട്ടുവർഷമായി ആ പുതിയ ചികിത്സയിലൂടെ അർബുദത്തെ തോൽപിച്ച് ഞാൻ പിടിച്ചു നിൽക്കുന്നു. ജീവിതത്തിൽ ഇനി എന്ത് വന്നാലും പൊരുതാനുള്ള ആത്മധൈര്യവും അതിനൊപ്പം എനിക്ക് കിട്ടി എന്നും മംമ്ത പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *