അനാഥരായ കുഞ്ഞുങ്ങൾക്ക് ആഹാരം കൊടുക്കാൻ വേണ്ടി സ്വന്തം ജോലി ഉപേക്ഷിച്ചു ! യുട്യൂബ് ചാനൽ തുടങ്ങി ! നവാബ്സ് കിച്ചന്റെ കഥ ശ്രദ്ധ നേടുന്നു ! കൈയ്യടിച്ച് ആരാധകർ !

സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്ക് വളരെ പരിചിതമായ ഒരു യുട്യൂബ് ചാനൽ ആണ് നവാബ്സ് കിച്ചൺ. ആഹാരം പാകം ചെയ്യുന്നതും അത് അനാഥരായ കുഞ്ഞുങ്ങൾക്ക് കഴിക്കാൻ കൊടുക്കുന്നതും എല്ലാം വളരെ മനോഹരമായി കാണിക്കുന്ന വീഡിയോകളാണ് ആ ചാനലിൽ കൂടുതലും കാണിക്കുന്നത്. എന്നാൽ ഒരു വരുമാനം മാർഗത്തിൽ ഉപരി പാവപെട്ടവരായ കുഞ്ഞുങ്ങൾക്ക് രുചിയോടെ ഒരു നേരത്തെ ഭക്ഷണം ഉണ്ടാക്കി കൊടുക്കണം എന്ന ലക്ഷ്യത്തോടെയാണ് താൻ ഇത് തുടങ്ങിയത് എന്ന് തുറന്ന് പറയുകയാണ് ഖ്വാജയും സുഹൃത്തുക്കളായ ശ്രീനാഥ് റെഡ്ഡി, ഭഗത് റെഡ്ഡിഎന്നിവർ.

സമൂഹ മാധ്യമങ്ങളിൽ സജീവമായവർക്ക് അറിയാം വെള്ള കുർത്തയും പൈജാമയും തലയിൽ തഖിയയും ധരിച്ച ഒരാൾ തുറസായ സ്ഥലത്തിരുന്നു പാചകം ചെയ്യുന്ന വീഡിയോ ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടാകും. അദ്ദേഹത്തിന്റെ വീഡിയോയുടെ ആമുഖം തന്നെ ‘നിങ്ങൾക്ക് സമാധാനവും ദൈവത്തിന്‍റെ കരുണയും അനുഗ്രഹവും ഉണ്ടാകട്ടെ. ഞാൻ നിങ്ങളുടെ ഖ്വാജ മൊയ്‌നുദ്ദീൻ ആണ്’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പാചകം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ ഈ വീഡിയോ ഒരു വട്ടം കണ്ടവരാരും ഒരിക്കലും അത് മറക്കില്ല. ചെറുചിരിയോടെയാണ് വീഡിയോയിലുടനീളം അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്.

നവാബ്സ് കിച്ചന്‍ എന്ന യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം കൊതിയൂറുന്ന വിഭവങ്ങള്‍ കാഴ്ചക്കാര്‍ക്ക് പരിചയപ്പെടുത്തുന്നത്. അതുമാത്രമല്ല ആ വീഡിയോ കാഴ്ചക്കാരുടെ മനസ് നിറക്കുന്ന പോലെ പാചകം ചെയ്ത ആ ഭക്ഷണം അനാഥര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നത്  കൂടി കാണുമ്പോൾ, ആ കുഞ്ഞുങ്ങളും വയോധികരും അത് സന്തോഷത്തോടെ കഴിക്കുന്നത് കാണുമ്പോൾ അറിയാതെ പോലും ചിലപ്പോൾ നമ്മുടെ കണ്ണുകൾ ഒന്ന് നിറഞ്ഞെന്ന് വരാം.

ഖ്വാജ ജനിച്ചത്  ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ്.  ശേഷം  തെലങ്കാനയിലെ വാറങ്കലിലാണ് വളർന്നത്. പിന്നീട് ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം അവിടെ 12 വർഷം മാധ്യമരംഗത്ത് പ്രവർത്തിച്ചു. മൊയ്‌നുദ്ദീനും ശ്രീനാഥും ഭഗത്തും ഒരിക്കൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. 2017 സെപ്തംബര്‍ മുതല്‍ അവർ വീഡിയോകൾ നിർമ്മിക്കാൻ തുടങ്ങി. 2017 നവംബറില്‍ നവാബ്സ് കിച്ചണിൽ തുടരുന്നതിനായി മൂന്ന് സുഹൃത്തുക്കളും ഒരുമിച്ച് ജോലി ഉപേക്ഷിച്ചു. അഞ്ച് വർഷത്തിനുള്ളിൽ 2.57 മില്യണിലധികം സബ്‌സ്‌ക്രൈബർമാരെയും 309 മില്യൺ കാഴ്ചക്കാരെയുമാണ് ഇവരുടെ യൂട്യൂബ് ചാനൽ നേടിയത്.

അഞ്ചു വര്‍ഷത്തിനിടയില്‍ അനേകായിരം കുഞ്ഞുങ്ങള്‍ക്ക് അന്നം നല്‍കിയിട്ടുണ്ട് ഖ്വാജയും കൂട്ടുകാരും പറയുന്നു. മൊയ്‌നുദ്ദീന്‍റെ ഭാര്യ നഹിദ ബീഗവും ഭര്‍ത്താവിന് എല്ലാവിധ പിന്തുണയും നൽകി ഒപ്പമുണ്ട്. താൻ ജോലി ഉപേക്ഷിക്കുമ്പോള്‍ തന്‍റെ സാമ്പത്തികനില ഭദ്രമായിരുന്നില്ലെന്നും എന്നാല്‍ ദൈവത്തില്‍ വിശ്വാസമുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.  എനിക്ക് 12 വയസുള്ളപ്പോൾ, ഞാൻ എന്‍റെ മാതാവിനോടൊപ്പം ട്രയിനിൽ യാത്ര ചെയ്യുകയായിരുന്നു. വിജയവാഡ റെയിൽവേ സ്റ്റേഷനിൽ 20-30 മിനിറ്റ് ട്രയിന്‍ നിര്‍ത്തിയിട്ടപ്പോള്‍ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു.

അവിടെ ഒരു കൊച്ചുകുട്ടി ട്രാക്കിൽ ഇരുന്നു വേസ്റ്റായ ഭക്ഷണം കഴിക്കുന്നത് ഞാൻ കണ്ടു. ആ സമയത്ത് എന്‍റെ പോക്കറ്റില്‍ പണമുണ്ടായിരുന്നില്ല. എന്നാൽ  ആ കുട്ടിയുടെ അവസ്ഥ എനിക്ക് മനസിലാകുമായിരുന്നു. വില കൂടിയതിനാൽ പാവപെട്ട കുഞ്ഞുങ്ങൾക്ക് നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കാൻ കഴിയില്ല. അന്ന് മനസ്സിൽ എടുത്ത തീരുമാനത്തിൽ നിന്നുമാണ് ഈ ചാനൽ ഉണ്ടായതെന്നും അദ്ദേഹം പറയുന്നു.  ഇപ്പോള്‍ ഞങ്ങള്‍ അവര്‍ക്കത് നല്‍കുന്നു. അമ്മയില്‍ നിന്നും മുത്തശ്ശിയില്‍ നിന്നുമാണ് പാചകം പഠിച്ചത്. മുത്തശ്ശിയുടെ പാചകക്കുറിപ്പുകള്‍ അതിശയിപ്പിക്കുന്നതാണെന്നും ഖ്വാജ കൂട്ടിച്ചേര്‍ത്തു.

ആഴ്ചയിൽ രണ്ടോ മൂന്നോ തവണയാണ് നഞങ്ങൾ  കുട്ടികൾക്ക് ഭക്ഷണം നൽകുന്നത്. ഖ്വാജയുടെ വീട്ടിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് ഭക്ഷണം പാകം ചെയ്യുന്ന തുറസായ സ്ഥലം. അനാഥരായ കുട്ടികള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം ഖ്വാജയോട് ആവശ്യപ്പെടാറുണ്ട്. നവാബ്സ് കിച്ചന്‍ അത് ഉണ്ടാക്കി അവർക്ക് നല്‍കുകയും ചെയ്യുന്നു. ആദിവാസി കുട്ടികള്‍ക്കു വേണ്ടി ഒരു സ്കൂള്‍ സ്ഥാപിക്കുക എന്നതാണ് തന്റെ  ഏറ്റവും വലിയ സ്വപ്നം എന്നും ഖ്വാജ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *