പരാജയങ്ങളുടെ പടുകുഴിയിൽ വീണ മമ്മൂട്ടിയെ കൈപിടിച്ച് ഉയർത്തിയത് ഞാനാണ് ! അന്ന് മമ്മൂട്ടിയെ കണ്ടാണ് കൂവൽ ഉറപ്പായിരുന്നു ! ജോയ് തോമസ് പറയുന്നു !

മമ്മൂക്ക ഇന്നും മലയാളികളുടെ അഭിമാനമാണ്, അദ്ദേഹം തന്റെ എഴുപതാമത്തെ വയസിലും അദ്ദേഹം അഭിനയ മേഖലയിൽ വളരെ സജീവമാണ്. ഓരോ അഭിനേതാക്കളുടെ ജീവിതത്തിൽ അവരുടെ കരിയർ തന്നെ മാറ്റിമറിക്കാൻ കാരണമായ ഒരു സിനിമ ഉണ്ടാകും അത്തരത്തിൽ ഇപ്പോഴിതാ മമ്മൂട്ടിയുടെ കരിയർ പരാജയങ്ങളുടെ പടുകുഴിയിൽ വീണപ്പോൾ അദ്ദേഹത്തെ കൈപിടിച്ച് ഉയർത്തിയ സിനിമയെ കുറിച്ച് നിർമാതാവ് ജോയ് തോമസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, മമ്മൂട്ടി എന്ന കരിയർ ഗ്രാഫ് നോക്കിയാൽ അതിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ചിത്രങ്ങളുടെ കൂട്ടത്തിൽ ന്യൂഡൽഹി എന്ന ചിത്രവും ഉണ്ടാകും, ആ ചിത്രം മമ്മൂട്ടിക്ക് തിരികെ നൽകിയത് അദ്ദേഹം സ്വപ്നം കണ്ട ഭാവിയാണ്. ആഘോഷിക്കപ്പെടേണ്ട വിജയചരിത്രമായിരുന്നു, ന്യൂഡെൽഹിയുടേത്. മുടന്തിപ്പോയ മലയാളസിനിമയെ പിടിച്ചു നടത്താൻ സഹായിച്ച ചിത്രമായിരുന്നു ന്യൂഡൽഹി എന്നും അദ്ദേഹം പറയുന്നു.

എന്തോ ഒരു സമയത്ത് ഒരു പ്ര,കൃതി ദു,ര,ന്തം പോലെ മ,മ്മൂട്ടിയുടെ സിനിമകൾ എല്ലാം ഒന്നിന് പുറകെ ഒന്നായി കടപുഴകിവീണു.  സിനിമകൾക്ക് വേണ്ടി  മുൻകൂട്ടി കൊടുത്ത അഡ്‌വാൻസ്‌ തുക തിരിച്ചുവാങ്ങാൻ മമ്മൂട്ടിയുടെ വീട്ടിൽ പ്രൊഡ്യൂസേഴ്സ്‌ ക്യൂ നിന്ന നാളുകൾ… പക്ഷെ ആ പരാജയങ്ങളൊന്നും കാര്യമാക്കാതെ മമ്മൂട്ടിയെ വച്ച്‌ അതേ ടീമിനെതന്നെ വച്ച്‌ ഒരു മെഗാ പ്രോജക്റ്റ്‌ ചെയ്യാൻ രണ്ടും കൽപിച്ച് ഞാൻ മുന്നോട്ട് വരികയായിരുന്നു.

അങ്ങനെ ആ ചിത്രത്തിന്റെ ആദ്യ ച,ർച്ചകൾ നടന്നത്‌ ഇവിടെ കോ,വളത്ത്‌ സ,മുദ്ര ഹോട്ടലിൽ വച്ചായിരുന്നു കടലിന്‌ അഭിമുഖമായുള്ള കോട്ടേജിന്റെ ബാൽക്കണിയിലിരുന്ന് കഥകേട്ട്‌ ജോഷിസാർ ആദ്യം പറഞ്ഞത്, ഈ കഥ കേരളത്തിന്റെ പശ്ചാത്തലത്തിൽ വിശ്വസനീയം ആയിരിക്കില്ല, അങ്ങനെയാണ് കഥ ന്യൂഡെൽഹിയുടെ പശ്ചാത്തലത്തിലായത്‌.

എന്നാൽ അന്നത്തെ സാഹചര്യത്തിൽ ആ കഥയും കഥാ പശ്ചാത്തലവും എല്ലാം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അതിലും ടെൻഷൻ അടിച്ചത് അന്ന് പരാചിതനായി നിൽക്കുന്ന മമ്മൂട്ടിയെ സ്‌ക്രീനിൽ കണ്ടാൽ കൂവൽ ഉറപ്പായിരുന്ന സാഹചര്യത്തിൽ അത് കയ്യടിയാക്കി മാറ്റുന്ന ഒരു ഇൻട്രോ സീൻ തയ്യാറാക്കുന്നതിൽ സ്ക്രിപ്റ്റിൽ ടെന്നിസിന്റെ ബ്രില്ലിയൻസായിരുന്നു ആ കണ്ടത്. പടം സൂപ്പർ ഹിറ്റായിരുന്നു, അന്ന് മണിരക്നം വരെ പടം കണ്ട്‌ അഭിനന്ദനം അറിയിച്ചു. ഡെനീസിന്റെ വിയോഗം അത് നികത്താൻ കഴിയാത്ത ഒന്നാണ് എന്നും അദ്ദേഹം പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *