ഒടുവില്‍ ഉണ്ണികൃഷ്ണന്‍ യാത്ര പറഞ്ഞിട്ട് ഇന്ന് 16 വര്‍ഷം ! വാര്‍ദ്ധക്യകാല പെന്‍ഷനായി 1000 രൂപയും കിട്ടുന്നുണ്ട് ! ജീവിക്കാൻ അത് തന്നെ ധാരാളം ! ആ ജീവിതം !
മലയാള സിനിമയിലെ കുലപതിമാരിൽ ഒരാളാണ് നടൻ ഒടുവിൽ ഉണ്ണികൃഷ്ണൻ. അദ്ദേഹത്തെ സിനിമ ലോകം മറന്ന് തുടങ്ങി എങ്കിലും ആ കലാ പ്രതിഭയെ ഹൃദയത്തിലേറ്റിയ ആരാധകർ അദ്ദേഹത്തെ മറന്നിട്ടില്ല. ഇന്ന് അദ്ദേഹത്തിന്റെ 16 മത് ചരമ വാർഷികമാണ്. നിരവധി സിനിമ പ്രേമികൾ അദ്ദേഹത്തിന് സ്നേഹധാരം അർപ്പിച്ചിരുന്നു. ഒരുപാട് മികച്ച കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ കുടുംബം തന്നെ ഒരു കാലാകുടുംബം ആയിരുന്നു. കവിയും നർത്തകനുമായിരുന്നു അദ്ദേഹത്തിന്റെ അമ്മാവന്മാർ. ചെറുപ്പം മുതലേ ഉണ്ണികൃഷ്ണനും കലാപരമായ കാര്യങ്ങളിൽ വളരെ സജീവമായിരുന്നു.സംഗീതോപകരണങ്ങൾ വായിക്കാൻ പഠിച്ച അദ്ദേഹം പ്രസിദ്ധ നാടക വേദിയായ കെ.പി.എ.സി, കേരള കലാവേദി എന്നിവടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1970 ൽ പുറത്തിറങ്ങിയ ‘ദർശനം’ ആയിരുന്നു ആദ്യ സിനിമ. എ. വിൻസന്റ് സംവിധാനം ചെയ്ത് ചെണ്ട ആയിരുന്നു രണ്ടാമത്തെ സിനിമ. പിന്നീട് 400 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. പ്രമുഖ സംവിധായകരായ തോപ്പിൽ ഭാസി, ഹരിഹരൻ, സത്യൻ അന്തിക്കാട് എന്നിവരോടൊപ്പമൊക്കെ ഉണ്ണികൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്. ഗുരുവായൂർ കേശവനിലെ ആന പാപ്പാൻ , വരവേല്പിലെ നാരായണൻ, ആറാംതമ്പുരാനിലെ കൃഷ്ണ വർമ്മ, കളിക്കത്തിലെ പലിശക്കാരൻ, പുന്നാരത്തിലെ മക്കൾ നോക്കാത്ത അധ്യാപകൻ, വധു ഡോക്ടറാണ് എന്ന പടത്തിലെ ഗൃഹനാഥൻ എന്നിങ്ങനെ നിരവധി കഥാപാത്രങ്ങൾ ഒടുവിൽ അനശ്വരമാക്കി..
പക്ഷെ അദ്ദേഹം കാര്യമായി സമ്പാദിക്കാൻ ശ്രമിച്ചിരുന്നില്ല, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിയോഗ ശേഷം ഭാര്യയും അമ്മയും ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു എന്ന് നേരത്തെ പല റിപ്പോർട്ടുകളും ഉണ്ടയായിരുന്നു. സിനിമ താരങ്ങൾ വെള്ളിത്തിരയിൽ നിറഞ്ഞ് നിൽക്കുമ്പോൾ എല്ലാവരും ആഘോഷിക്കും പക്ഷെ അവരുടെ വിയോഗ ശേഷം അധികമാരും പിന്നെ അവരെ ഓർക്കാറുപോലുമില്ല, എല്ലാവരും അവരുടേതായ നെട്ടോട്ടത്തിലായിരിക്കും. 1975 ലാണ് പത്മജയെ ഒടുവില്‍വിവാഹം കഴിക്കുന്നത്.
ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഓർമ ദിവസം സംവിധായകനും തിരക്കഥാകൃത്തുമായ റഫീക്ക് സീലാട്ട് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ സിനിമ ലോകത്ത് പലരും അദ്ദേഹത്തെ ഒടുവിലാന്‍ എന്നാണ് വിളിച്ചിരുന്നത്. സത്യത്തില്‍ അദ്ദേഹം ഒടുവിലാന്‍ തന്നെയായിരുന്നു. അദ്ദേഹത്തിന് ശേഷം നാളിത് വരെ ഇത്തരം റിയലിസ്റ്റിക്കായിട്ടുള്ള ഒരു അഭിനേതാവിനെ നമുക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. ഒരു വടവ്യക്ഷമായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍.
പക്ഷെ അദ്ദേഹത്തെ ആദ്യമായി നേരില്‍ കണ്ടപ്പോള്‍ വലിയ വിഷമം തോന്നിയിട്ടുണ്ട്. ഈ മഹാപ്രതിഭയുടെ പ്രകടനങ്ങള്‍ക്ക് മുന്നില്‍ കട്ട് പറയാന്‍ പോലും മറന്നു പോയ നിരവധി സംവിധായകരുണ്ട്. അവര്‍ക്ക് ഒരിക്കലും ഈ മഹാ പ്രതിഭയെ മറക്കാന്‍ കഴിയില്ല ഒപ്പം നല്ല സിനിമകളേയും നമുക്ക് ചുറ്റുമുള്ള നാം കണ്ട് മറന്ന കഥാപാത്രങ്ങളായി മാറാന്‍ കഴിവുള്ള ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടനേയും മലയാളി പ്രേക്ഷകര്‍ എന്നും മറക്കാതെയോര്‍ക്കും. പ്രണാമം… എന്നും അദ്ദേഹം കുറിച്ചു….
അദ്ദേഹം ഏറെ സാമ്പത്തികമായി തകർന്ന ആളായിരുന്നു. അതുകൊണ്ടു തന്നെ സമ്പാദ്യം ഒന്നും ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ വാക്കുകൾ ഇങ്ങനെ… ഇപ്പോൾ കഴിയുന്നത് തന്നെ വാര്‍ദ്ധക്യകാല പെന്‍ഷനായി 1000 രൂപയും കിട്ടുന്നുണ്ട്. ഓണത്തിനോ, വിഷുവിനോ പെരുന്നാളിനുമൊക്കെയാണ് ഇതു ലഭിക്കുന്നത്. എങ്കിലും ഞങ്ങള്‍ക്ക് ജീവിക്കാന്‍ ഇപ്പൊ ഇതൊക്കെ ധാരാളം ആണ്.” ആരോടും ഒന്നിനോടും പരാതിയും പരിഭവവും ഇല്ലന്നും അദ്ദേഹം പറയുന്നു….
Leave a Reply