‘ഇത്രക്ക് അഹങ്കാരം പാടില്ല’ ! അവർ ഉള്ളതുകൊണ്ടാണ് നിങ്ങളെ പോലുള്ളവർ നിലനിൽക്കുന്നത്; വന്ന വഴി ഒരിക്കലൂം മറക്കാൻ പാടില്ല ! നയൻതാരയ്ക്ക് രൂക്ഷ വിമർശനം !

ഏവരും ചെന്നെത്താൻ ആഗ്രഹിക്കുന്ന ഒരു മേഖലയാണ് സിനിമ. പലരും തങ്ങളുടെ ആഗ്രഹം സ്വന്തമാക്കി ഉയരങ്ങൾ കീഴടക്കി, എന്നാൽ മറ്റു ചിലർ പാതിവഴയിൽ അത് ഉപേക്ഷിച്ച് പോയവരും കൂടുതലാണ്. കോടികൾ പ്രതിഫലം വാങ്ങുന്ന താരങ്ങളാണ് ഇന്ന് അധികവും. ഓരോ നിർമാതാക്കളും കൊടികൾ മുതൽ മുടക്കിലാണ് സിനിമകൾ നിർമിക്കുന്നത്, താരങ്ങളുടെ പ്രതിഫലം തന്നെ കോടികളാണ്, ഇപ്പോൾ കഴിഞ്ഞ ദിവസം തമിഴ് നിർമാതാവായ  കെ രാജൻ. താരങ്ങളുടെ കൊണ്ട് നിർമാതാക്കൾ സഹികെട്ടു എന്ന നിലയിലാണ് അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്.

നിർമാതാവ് രാജന്റെ വാക്കുകളാണ് ഇപ്പോൾ  സിനിമ ലോകത്ത് വലിയ ചർച്ചകൾക്ക് കാരണമായിരിക്കുന്നത്, തമിഴ് ഇൻഡസ്ട്രിയിൽ മുൻ നിരയിൽ നിൽക്കുന്ന  പല പ്രമുഖ താരങ്ങളുടെയും പേരെടുത്ത് കടുത്ത ഭാഷയിലാണ് അദ്ദേഹം വിമർശിച്ചിരിക്കുന്നത്, അതിൽ നടൻ അജിത്, തൃഷ, നയൻ‌താര, ആൻഡ്രിയ തുടങ്ങിയ താരങ്ങളും ഉണ്ട്.  ഇപ്പോൾ അദ്ദേഹം നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ്അതിൽ കൂടുതൽ ശ്രദ്ധ നേടുന്നത്. രാജന്റെ വാക്കുകൾ ഇങ്ങനെ, താരങ്ങളെ അവർ പറയുന്ന കോടികൾ പ്രതിഫലമായി നല്കിയിട്ടാണ് നമ്മൾ കൊണ്ടുവരുന്നത്, പക്ഷെ അത് പോരാതെ അവർ വരുത്തിവെക്കുന്ന അധിക ചിലവിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.

പണ്ടൊക്കെ ഒരു സിനിമ  സെറ്റിൽ ഒരു കാരവൻ മതിയാരുന്നു,  ഇപ്പോൾ ഒരു സിനിമയ്ക്ക് വേണ്ടി നിർമ്മാതാവ് പത്തും പന്ത്രണ്ടും കാരവനുകൾ സംഘടിപ്പിക്കേണ്ട അവസ്ഥയാണ്. നായകന് ഒരെണ്ണം, നായികയ്ക്ക് ഒരെണ്ണം അങ്ങനെ നീളുന്നു, കാരവന്റെ വാടക, ഡ്രൈവർ സാലറി, ഇന്ധനം ഇങ്ങനെ ഒരുപാട് തുക അധിക  ചിലവുകളാണ് ഇതുകാരണം ഉണ്ടാകുന്നത്. പക്ഷെ എല്ലാവരും  അങ്ങനെയാണെന്ന്ഞാൻ പറയുന്നില്ല. രജനി സാറൊക്കെ ഷോട്ട് കഴിഞ്ഞാലും അവിടെ തന്നെ ഇരിക്കും.

ഇതൊക്കെ കാണുമ്പോഴാണ് ഒരാളെ കൈയെടുത്ത്  തൊഴാന്‍ തോന്നുന്നത്. അയാള്‍ ഇവിടുത്ത് കാരനല്ല. കേരളക്കാരനാണ്. മമ്മൂട്ടിയെന്ന പേരില്‍ ഒരാളുണ്ട്. സൂപ്പര്‍ സ്റ്റാറാണ്. അദ്ദേഹം സ്വന്തം കാരവാനില്‍ വരും. തമിഴ്‌നാട്ടിലാണ് ഷൂട്ടെങ്കിലും അതിൽ തന്നെ വരും. ഡ്രൈവറുടെ ബാറ്റ, ഡീസല്‍ എല്ലാം അദ്ദേഹം തന്നെ എടുക്കും. അത് നിര്‍മാതാവിന്റെ തലയില്‍ കൊണ്ടുവെക്കില്ല. ഇങ്ങനെ ഒരാളെ കയ്യെടുത്ത് തൊഴണ്ടേ എന്നും മുതിർന്ന നിർമാതാവ് കൂടിയായ രാജൻ പറയുന്നു. അതുപോലെ പല താരങ്ങളുടെ പെരുമാറ്റം കൊണ്ടും മമ്മൂട്ടി ഒരു വലിയ മനുഷ്യനാണ് എന്ന് തോന്നിയുട്ടുണ്ട് എന്നും രാജൻ പറയുന്നു.

അജിത്ത് ഒന്നുമല്ലാതിരുന്ന സമയത്ത് അയാളെ വെച്ച് പടമെടുക്കാൻ നിർമാതാക്കൾ  തയാറായതുകൊണ്ടല്ലേ ഇന്ന് അജിത് ഇന്നൊരു സ്റ്റാറായി മാറിയത്, എന്നാൽ വലിയ നടനായ ശേഷം ഓഡിയോ റിലീസിന് ഞാൻ വരില്ല എന്ന നിലപാടാണ് അജിത്തിന്, കൂടാതെ നയൻതാര ഷൂട്ടിങ്ങിനു വരുമ്പോൾ അവരുടെ ഏഴ് അസ്സിസ്റ്റന്റിനെയും കൊണ്ടാണ് വരവ്. ഒരു അസ്സിസ്റ്റന്റിന് പതിനയ്യായിരം രൂപ ദിവസക്കൂലി. മൊത്തം ഒരു ലക്ഷത്തിലധികം രൂപയാണ് നിർമ്മാതാവിന് ഒരു ദിവസം അധിക ചിലവ് വരുന്നത്. തൃഷയും ആൻഡ്രിയ എന്ന നടിയും ഇതൊക്കെ തന്നെ.

നടിമാരായാൽ ഇത്രക്ക് അഹങ്കാരം പാടില്ല, ആരും ഒരിക്കലൂം നമ്മൾ വന്ന വഴി മറക്കാൻ പാടില്ല.  താരങ്ങൾ ഇങ്ങനെയെല്ലാം നിർബന്ധങ്ങൾ വെച്ചാൽ നിർമ്മാതാവ് എന്ത് ചെയ്യണം എന്ന് ചോദിക്കുകയാണ് അദ്ദേഹം. ഒരു സിനിമ നിർമ്മിച്ചാൽ പത്തു ശതമാനം ലാഭമെങ്കിലും കിട്ടണ്ടേ, ലാഭം പോട്ടെ, മുടക്കുമുതൽ എങ്കിലും തിരികെ വേണ്ടേ,  മുടക്കുമുതൽ തിരികെ കിട്ടിയാൽ ആ നിർമ്മാതാവ് വീണ്ടും സിനിമ നിർമ്മിക്കാൻ തന്നെയാണ് ശ്രമിക്കുക. ഇതൊരു ചൊറി ബാധ പോലെയാണ്, വീണ്ടും വീണ്ടും വന്നുകൊണ്ടേയിരിക്കും എന്നുപറയുകയാണ് അദ്ദേഹം.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *