‘മോഹൻലാലിൻറെ ഔദാര്യമായിരുന്നില്ല എന്റെ ആ കഥാപാത്രം’ ! ശശി സാറിന്റെ തീരുമാനമായിരുന്നു ! ലാൽ വാശിപിടിച്ചത് മറ്റ് രണ്ടു നടിമാർക്ക് വേണ്ടിയാണ് ! രേവതി തുറന്ന് പറയുന്നു !!

മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ജോഡികളെ വിലയിരുത്തുമായാണെങ്കിൽ അതിൽ മുൻ നിരയിൽ നിൽക്കുന്ന താര ജോഡികളാണ് മോഹൻലാലും രേവതിയും. കാട്ടാതെ കിളിക്കൂട്, മൂന്നാം മുറ, വരവേൽപ്പ്, മായാമയൂരം, കിലുക്കം, ദേവാസുരം, അഗ്നിദേവൻ ഈ സിനിമകളിൽ നമ്മൾ കണ്ടത് എക്കാലത്തെയും മികിച്ച ജോഡികളെ ആയിരുന്നു. അതിലും ഉപരി ഈ ചിത്രങ്ങൾ എല്ലാം വിജയം കൈവരിച്ചവയും ആയിരുന്നു.

ഇതിൽ കിലുക്കം ദേവാസുരം സൂപ്പർ ഹിറ്റുകളായിരുന്നു. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളുമാണ്, സമീപകാലത്ത് സംഘടനാപരമായി ഇരുവരും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഇവർ നല്ല സുഹൃത്തുക്കളാണ്. അടുത്തിടെ രേവതി ദേവാസുരം സിനിമയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. മോഹൻലാലാണ് ഈ കഥാപാത്രത്തിനായി രേവതിയെ റെക്കമെന്റ് ചെയ്തത് എന്നും, എന്നാൽ അത്തരം ഒരു അവസരം തനിക്ക് വാങ്ങി തന്നതിന് മോഹൻലാലിനോട് നന്ദി പറഞ്ഞില്ല എന്ന രീതിയിൽ വാർത്തകൾ ശ്രദ്ധ നേടിയിരുന്നു.

ഇത് തികച്ചും തെറ്റായ വാർത്തയാണ് ഒരിക്കലൂം മോഹൻലാൽ ശുപാർശ ചെയ്തിട്ടല്ല ദേവാസുരത്തിൽ താൻ ഭാനുമതിയായി എത്തിയത് എന്നാണ് രേവതി പറയുന്നത്, അത് ഒരിക്കലും ലാലിൻറെ ഔദാര്യം ആയിരുന്നില്ല, ലാൽ അന്ന് ശുപാർശ ചെയ്‌തതും വാശി പിടിച്ചതും മറ്റു രണ്ടു നായികമാർക്ക് വേണ്ടിയാണ് , അത് ശോഭനയും ഭാനുപ്രിയയും ആയിരുന്നു. അതിനു കാരണം അവർ രണ്ടുപേരും നർത്തകിമാരാണ്.  പക്ഷെ ഐ വി ശശി സാറാണ് ഞാൻ മതിയെന്ന് തീരുമാനിക്കുന്നത്. അതെ സമയം നെടുമുടി വേണുവിന്റെ മകളായും, നീലകണ്ഠന്റെ തോൽവിക്ക് കാരണമാകുന്ന ഭാനുമതിയായി ഞൻ ചേരും എന്ന ശശി സാറിന്റെ നിഗമനമാണ് ഞാൻ ഭാനുമതിയാകാൻ കാരണമായത് എന്നാണ് രേവതി പറഞ്ഞത്.

തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് ഓർമകളും അനുഭവങ്ങളും സമ്മാനിച്ച ചിത്രം കൂടിയാണ് ദേവാസുരം എന്നും രേവതി പറയുന്നു. നീലകണ്ഠൻ എന്ന ആഭാസന്റെ മുന്നിൽ നൃത്തം ചെയ്യണം എന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ രേവതി അല്ലാതെയായി മാറുകയായിരുന്നു. ഒരു സ്ത്രീയോട് ചെയ്യാൻ കഴിയുന്ന അത്രയും ക്രൂരത, ദൈവ തുല്യം കാണേണ്ട കലയെ അപമാനിച്ച നീലകണ്ഠൻ എന്ന ആഭാസന് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ ശിക്ഷയാണ് ആ ചിലങ്ക അഴിച്ച് അയാളുടെ മുഖത്ത് വലിച്ചെറിഞ്ഞ രംഗം. അമിത ആവേശത്തിൽ അമിതാഭിനയത്തിൽ  വഴുതി വീഴുമോ.  ആ രംഗം എന്റെ കയ്യിൽ നിന്നും പോകുമോ എന്നൊരു ഭയം എനിക്ക് ഉണ്ടായിരുന്നു എന്നും രേവതി പറയുന്നു. അത്രയും ഉൾക്കൊണ്ടാണ് അതിലെ ഓരോ രംഗവും താൻ ചെയ്തിട്ടുള്ളത് എന്നും രേവതി ഓർക്കുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *