
ഇന്ദ്രൻസിനോടുള്ള എന്റെ ആ കടപ്പാട് ഒരിക്കലും തീരില്ല ! അദ്ദേഹം തന്ന തുണിയിലാണ് എന്റെ പൊന്നുമകൾ അന്ത്യ വിശ്രമം കൊള്ളുന്നത്… ആ വാക്കുകൾ
മലയാള സിനിമ രാഷ്ട്രീയ രംഗത്ത് ഒരുപോലെ തിളങ്ങി നിൽക്കുന്ന ആളാണ് തൃശൂർ എം പി കൂടിയായ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി. മുമ്പൊരിക്കൽ തനിക്ക് ഏറെ പ്രിയങ്കരനായ നടൻ ഇന്ദ്രസിനെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്. നമുക്ക് ഏവർക്കും അറിയാവുന്ന ഒന്നാണ് സുരേഷ് ഗോപിയുടെ ആദ്യ മകൾ ലക്ഷ്മി ഈ ലോകത്തോട് വിടപറഞ്ഞത്.
ഇന്ദ്രൻസും, തന്റെ മകളുമായി ബന്ധപ്പെട്ട ഒരു വലിയ ആത്മബന്ധം തുറന്ന് പാറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.. അന്ന് ഇന്ദ്രൻസ് സിനിമയിൽ വസ്ത്ര അലങ്കാര മേഖലയിൽ ആയിരുന്നു. ആ സമയത്ത് സുരേഷ് ഉണ്ണിത്താന്റെ ഉത്സവമേളം എന്ന ചിത്രത്തിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയായിരുന്നു. ആ ചിത്രത്തിന് വേണ്ടി ഇന്ദ്രൻസ് വളരെ കളർഫുൾ ആയ വസ്ത്രങ്ങൾ ആയിരുന്നു തയ്യാറാക്കിയിരുന്നത്. അതിൽ ഒരു സീനിൽ മഞ്ഞയില്‍ നേർത്ത വരകളുള്ള ഷർട്ടാണ് ഞാൻ ധരിച്ചിരുന്നത്. എനിക്ക് പണ്ട് മുതലേ മഞ്ഞ നിറത്തോട് വലിയ ഇഷ്ടമാണ്. മമ്മൂക്ക അടക്കമുള്ള പല സഹ താരങ്ങളും അക്കാലത്ത് എന്നെ ‘മഞ്ഞന്‍’ എന്നാണ് വിളിച്ചിരുന്നത്.

ആ സമയത്ത്, എനിക്ക് ഇഷ്ടപെട്ട ആ മഞ്ഞ ഷര്‍ട്ട് എനിക്ക് തരണമെന്ന് ഞാന്‍ ഇന്ദ്രന്‍സിനോട് പറഞ്ഞിരുന്നു. ഞാൻ പറഞ്ഞത് പ്രകാരം അദ്ദേഹം ആ ഷൂട്ടിങ്ങ് കഴിഞ്ഞപ്പോള്‍ ആ ഷർട്ട് എനിക്ക് തന്നെ പൊതിഞ്ഞ് തന്നു. വലിയ ഇഷ്ടമുള്ളത്കൊണ്ട് ഞാനത് ഇടക്കിടക്ക് ഇടുമായിരുന്നു. ആ സമയത്താണ് എന്റെ മകൾ ലക്ഷ്മിയെയും ഭാര്യയെയും എന്റെ അനിയനെ ഏൽപ്പിച്ച് ഷൂട്ടിംഗ് ആവിശ്യത്തിന് തിരിച്ചുപോരുകയായിരുന്നു. അതാണ് അവസാനത്തെ കൂടിക്കാഴ്ച്ച എന്റെ മകളുമായി, പിന്നെ അവൾ ഇല്ല, അന്നവൾ അപകടത്തില്‍പ്പെടുമ്പോള്‍ ഞാന്‍ അണിഞ്ഞിരുന്നത് ഇന്ദ്രന്‍സ് നല്‍കിയ അതേ മഞ്ഞ ഷര്‍ട്ട് ആയിരുന്നു.
അ,പ,ക,ടമറിഞ്ഞ് ഞാൻ ആശുപത്രിയിൽ പാഞ്ഞ് എത്തി എന്‍റെ മകളുടെ അടുത്തു നില്‍ക്കുമ്പോഴൊക്കെ വിയര്‍പ്പിൽ കുതിർന്ന ആ ഷര്‍ട്ട് ആയിരുന്നു എന്റെ വേഷം. എന്റെ വിയർപ്പിന്റെ മണം ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നു എന്റെ മകൾ . ലക്ഷ്മിക്ക് അന്തിയുറങ്ങാൻ അവസാനമായി അവളുടെ പെട്ടി മൂടുന്നതിനു മുമ്പ്, എന്റെ ആ വിയർപ്പിൽ കുതിർന്ന ആ മഞ്ഞ ഷർട്ട് ഞാൻ ഊരി അവളെ പുതപ്പിച്ചു. ഇന്ദ്രന്‍സ് തുന്നിയ ആ ഷര്‍ട്ടിന്‍റെ ചൂടേറ്റാണ് എന്‍റെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നത്. ഇന്ദ്രന്‍സിനോട് ഒരുപാട് നന്ദിയും സ്നേഹവും, കടപ്പാടും എന്നും എനിക്കുണ്ട്, സുരേഷ് ഗോപി പറയുന്നു.
Leave a Reply