‘കഠിനം പൊന്നയ്യപ്പാ’…! തീർത്ഥാടകർ വെള്ളമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലാണ് ! ദർശനം കിട്ടാതെ തീർഥാടകർ പന്തളത്തുനിന്ന് മടങ്ങുന്നു !
വൃശ്ചിക മാസത്തിൽ അയ്യാനെ കാണാനുള്ള തിരക്കിലാണ് ഭക്തർ, എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശബരിമലയിൽ നിന്നും വലിയ രീതിയിലുള്ള പരാതികളാണ് ഉയരുന്നത്. ക്യൂവിൽ നിൽക്കുന്ന ഭക്തർക്ക് ആഹാരമോ വെള്ളമോ ഒന്നും തന്നെ ലഭിക്കുന്ന എന്നതാണ് പ്രധാന പരാതി, വലിയ വീഴ്ചകളാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത് എന്നാണ് ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായ പരാതി. ശബരിമലയിലേക്കുള്ള തീർത്ഥാട വഴികളിലെല്ലാം തിരക്ക് തുടരുന്നു. പമ്പയിലും നിലയ്ക്കലും ആവശ്യത്തിന് കെഎസ്ആർടിസി സർവീസ് നടക്കുന്നില്ലെന്ന് ആരോപിച്ച് രാത്രി വൈകിയും തീർത്ഥാടകർ പ്രതിഷേധിച്ചു. വിവിധ ഇടത്താവളങ്ങളിൽ വാഹനങ്ങൾ പിടിച്ചിട്ടാണ് പൊലീസ് നിലവിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തുന്നത്.
ശബരിമലയിൽ പ്രത്യേകിച്ച് യാതൊരു പ്രശ്നങ്ങളും ഇല്ലന്നെന്നാണ് മുഖ്യമന്ത്രിയും, ദേവസ്വം ബോർഡ് മന്ത്രിയും പറയുന്നത്. പ്ലാപള്ളി ഇലവുങ്കൽ പാതയിൽ ഉൾപ്പെടെ വനമേഖലയിൽ കുടുങ്ങിപ്പോകുന്ന തീർത്ഥാടകർ വെള്ളമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലാണ്. രാവിലെ മുഖ്യമന്ത്രി അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിൽ പ്രശ്ന പരിഹാരത്തിനുള്ള തീരുമാനമുണ്ടാകും എന്നാണ് പ്രതീക്ഷ. തീർത്ഥാടകരുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് യുഡിഎഫ് സംഘം ഇന്ന് ശബരിമലയിൽ എത്തും.
ഇന്ന് ഇപ്പോൾ ഈ വിഷയത്തിൽ ഹൈക്കോടതി വിഷയം പരിഗണിക്കുക. തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച കാര്യങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ സഹിതം കാര്യങ്ങൾ വിശദീകരിക്കുമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.ശബരിമലയിലെ തിരക്കിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. നിലയ്ക്കലിലെ പാർക്കിംഗ് ഗ്രൗണ്ടിലെ പ്രശ്നം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പത്തനംതിട്ട എസ്പിയോടും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം ശബരിമലയിലെ പ്രതിസന്ധി സ്വാഭാവികമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ശബരിമലയിലെ ക്യൂ സിസ്റ്റത്തിൽ മാറ്റം വരുത്തിയപ്പോൾ ഉണ്ടായ തിരക്കാണ് ഇപ്പോഴുള്ളതെന്നും, ഒരു ദിവസത്തെ പ്രശ്നം പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്നും ദേവസ്വം മന്ത്രി കുറ്റപ്പെടുത്തി. അനിയന്ത്രിതമായി തിരക്ക് വരുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രതിസന്ധിയാണ് ഇപ്പോഴത്തേത്. ഒരു ദിവസത്തിൽ ഒരു ലക്ഷത്തോളം തീർത്ഥാടകർ ഒരുമിച്ച് വന്നതാണ് പ്രതിസന്ധിക്ക് കാരണം. തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. അതുവരെ കുറച്ച് കാത്തു നിൽക്കേണ്ടി വരുമെന്നും കെ രാധാകൃഷ്ണൻ പറയുന്നു.
ഇതിന് പിന്നിൽ ഗൂഢ നീക്കങ്ങളാണ് നടക്കുന്നത്. ശബരിമലയിൽ ആശങ്കാജനകമായ സാഹചര്യമുണ്ടെന്ന് വരുത്തി തീർക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നു. ഇതിനുപിന്നിൽ രാഷ്ട്രീയമാണ്. ഭക്തരുടെ താല്പര്യം സംരക്ഷിക്കപ്പെടുകയല്ല, രാഷ്ട്രീയ മുതലെടുപ്പാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് പിന്നിൽ. ഒരു ദിവസത്തെ പ്രശ്നത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
Leave a Reply