എല്ലാ ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട് ! പക്ഷെ വേണ്ടത്, അത് ചെയ്യാനുള്ള മനസാണ് ! ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞ ആളാണ് നടി ഗിരിജ ഷെട്ടർ ! ആ അനുഭവം പറഞ്ഞ് ശ്രീനിവാസൻ !

ചില സിനിമകളും കഥാപാത്രങ്ങളും നമ്മളെ വിട്ട് പോകില്ല, അത് എന്നും നമ്മുടെ ഉള്ളിൽ അങ്ങനെ തന്നെ ഉണ്ടാകും. 1989 ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് പ്രിയദർശൻ ആയിരുന്നു വന്ദനം. ആ ചിത്രത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഓടിവരുന്ന പേര് ഗാഥാ എന്ന നായിക കഥാപാത്രത്തെ ആയിരുന്നു. മലയാളികൾക്ക് അത്ര പരിചിതയല്ലാത്ത ഒരു നായിക കൂടി ആയപ്പോൾ ആ ഇഷ്ടം കുറച്ച കൂടുതൽ ആയിരുന്നു. നടി ഗിരിജ ഷെട്ടർ. ഗാഥാ എന്ന നായികാ കഥാപാത്രത്തെ മികവുറ്റതാക്കിയത്.

ഗിരിജ ഷെട്ടർ മലയാളത്തിൽ പുതുമുഖമാണ് എങ്കിലും  തെലുങ്ക് ചിത്രമായ ഗീതാഞ്ജലി ആയിരുന്നു അവരുടെ ആദ്യ ചിത്രം, ആ ഒരൊറ്റ ചിത്രത്തോടെ അവർ തെന്നിത്യൻ ആരാധകരുടെ കൈലെടുത്തു.  ആ ചിത്രം ഇപ്പോഴും സൂപ്പർ ഹിറ്റാണ്. അതേ വർഷം തന്നെയാണ് വന്ദനവും ചെയ്തിരുന്നത്.  അവരുടെ അച്ഛൻ ഇന്ത്യൻ വംശജനാണ് ‘അമ്മ വിദേശിയുമായിരുന്നു. മലയാളം ഒട്ടും അറിയാത്ത ഗിരിജ വളരെ മനോഹരമായിട്ടാണ് ചിത്രത്തിലെ ഓരോ സീനുകളും കൈകാര്യം ചെയ്‌തിരിക്കുന്നത്. ഈ രണ്ടു ചിത്രങ്ങൾ കൂടാതെ ഹിന്ദിയിൽ രണ്ടു ചിത്രങ്ങൾ കൂടി വർ ചെയ്തിരുന്നു, പിന്നീട് സിനിമ ലോകത്ത് തുടരാൻ അവർ താല്പര്യം കാണിച്ചില്ല, തന്റെ നാടായ ലണ്ടനിലേക്ക് ഗിരിജ തിരിച്ചു പോയിരുന്നു, അതിജിനു ശേഷം അവർ ഇന്ന് ലോകമറിയുന്ന ഒരു പത്രപ്രവർത്തകയും, ബ്ലോഗറും, ഫിലോസഫറും, ഡാൻസറുമാണ്, 51 വയസുള്ള താരം ഇന്നും വിവാഹം കഴിച്ചിട്ടില്ല.

എന്നാൽ ഗിരിജയെ  കുറിച്ചുള്ള ചില ഓർമ്മകൾ ഇതിനുമുമ്പ് നടൻ ശ്രീനിവാസൻ തുറന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ഒരിക്കൽ പ്രിയദർശനും ശ്രീനിവാസനും ലണ്ടൻ സന്ദർശിച്ചപ്പോൾ ഗിരിജയെ അന്വേഷിച്ചു വീട്ടിൽ എത്തി. പക്ഷെ അവിടെ അവരെ കാണാൻ സാധിച്ചില്ല. തിരിച്ചു വരുന്ന വഴി അവർ അടുത്ത ജംഗ്ഷനിൽ ഗിരിജയെ കണ്ടു. ആ കാഴ്ച്ച ഇരുവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. ട്രാഫിക്കിൽ സിഗ്നൽ കാത്ത് നിൽക്കുന്ന വാഹനങ്ങളുടെ ഗ്ലാസ് തുടയ്ക്കുന്ന ഗിരിജയെയാണ് അവർ കണ്ടത്. അവർ അവരുടെ ബെന്‍സ് കാറില്‍ പോയി അത് ഒരിടത്ത് പാര്‍ക്ക് ചെയ്ത് വെച്ച ശേഷം ബക്കറ്റും മറ്റ് സാധനങ്ങളുമായി പോയി വഴിയരികില്‍ അഴുക്ക് പിടിച്ച്‌ കിടക്കുന്ന കാറുകള്‍ കഴുകി വരുമാനം ഉണ്ടാക്കും.

എല്ലാ ജോലിക്കും അതിന്റേതായ മഹത്വം ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരാളായിരുന്നു ഗഗിരിജ. അതേസമയം നമ്മുടെ നാട്ടില്‍ ഒരു കോടീശ്വരന്റെ മകനോ മക്കൾ ആരെങ്കിലും ഇതുപോലെ ജോലിക്ക് പോകാന്‍ തയ്യാറാകില്ല. ഇപ്പോഴും നമ്മുടെ ഇവിടെ വിവാഹ ആലോചനയുമായി ചെല്ലുമ്പോൾ പോലും ജോലികളെ തരം തിരിക്കുന്നതും ആളുകളെ അപമാനിക്കുന്നതും കാണാന്‍ സാധിക്കും. അതിനെല്ലാം മാറ്റം വരേണ്ടതാണ്’ ശ്രീനിവാസന്‍ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *