എനിക്കറിയാവുന്ന ദിലീപ് ഇങ്ങനെ ചെയ്യും എന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നില്ല ! എന്ത് തെളിവുകളാണ് ഉള്ളത് ! ഹരിശ്രീ അശോകൻ പറയുന്നു !

നടൻ ദിലീപിനെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് ഇപ്പോൾ രംഗത്ത് വരുന്നത്. അതിൽ സിനിമ താരങ്ങളും സജീവമാണ്. നിർമാതാവ് ദുരേഷ് കുമാർ, സജി നന്ദ്യാട്ട്, ധർമജൻ ബോൾഗാട്ടി, ഹരിശ്രീ അശോകൻ തുടങ്ങിയവർ നിരവധി പേര് ഇപ്പോഴും ദിലീപിന് പൂർണ്ണ പിന്തുണ കൊടുക്കുന്നവരാണ്. അതിൽ സുരേഷ് കൃഷ്ണ രൂക്ഷമായി ദിലീപിനെ വേട്ടയാടുകയാണ് ഇത് നിർത്തണം എന്ന് തുറന്ന് പറഞ്ഞിരുന്നു. ദിലീപിനെ ഒരു  ക്രി,മി,ന,ലാ,യി മുദ്രകുത്തണമെന്ന ലക്ഷ്യം വെച്ചാണ് അളുകള്‍ ഇങ്ങനെ ചെയ്യുന്നത്. ദിലീപിന്റെ കാർ നന്നാക്കിയ വർക്കോഷോപ്പിലെ ഒരാള്‍ക്ക് നാളെ എന്തെങ്കിലും സംഭവിച്ചാല്‍ അതും ദിലീപിന്റെ പേരിലാകുമോ. ഇതെന്തൊരു അവസ്ഥയാണ്, വല്ലാത്ത   കഷ്ടമാണ്, ഒരാളെ ഇങ്ങനെ ഇത്രയും  തേ,ജോ,വധം ചെയ്യുന്നതിന് ഒരു പരിധിയില്ലേയെന്നും സുരേഷ് കുമാർ ചോദിച്ചിരുന്നു.

അതുപോലെ സജി നന്ദ്യാട്ട് പറഞ്ഞിരുന്നു ഒരാൾ അയാളുടെ  വീട്ടിലിരുന്ന് പറയുന്നതൊക്കെ ഇങ്ങനെ  കാര്യമായി എടുക്കാന്‍ സാധിക്കുമോ മനപൂർവ്വം ഒരാളെ ഫി,നി,ഷ് ചെയ്യുക എന്ന ഉദ്ദേശം വെച്ചുള്ള പ്രവർത്തിയാണ് ഇതൊക്കെ. അതിലപ്പുറം ഒന്നും ഇതില്‍ കാണാന്‍ സാധിക്കുന്നില്ല. മാനസികമായും അല്ലാതെയും ഉള്ള ഇത്തരം പീഡനം ഒരാൾ എങ്ങനെ സഹിക്കുമെന്നും അദ്ദേഹം പറയുന്നു.

അതുപോലെ ഇപ്പോൾ നടൻ ഹരിശ്രീ അശോകൻ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, എനിക്കറിയാവുന്ന ദിലീപ് എന്തായാലും ഇങ്ങനെ ഒന്നും  ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. പിന്നെ എന്താണ് നടന്നത് എന്ന് അറിയില്ല. എന്തായാലും സത്യം പുറത്തുവരണം. പക്ഷെ ഇപ്പോഴും  ദിലീപ് ഇങ്ങനെയൊന്നും ചെയ്യില്ല എന്നു തന്നെയാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്. തെളിവുകളുണ്ട് എന്നു പറയുന്നതല്ലാതെ എന്ത് തെളിവുകൾ എന്ന് നമുക്ക് അറിയില്ലല്ലോ. എനിക്ക് എന്തായാലും അറിയില്ല. സത്യം ജയിക്കണം എന്നാണ് ഞാനും ആഗ്രഹിക്കുന്നത് എന്നും അശോകൻ പറയുന്നു.

അതുപോലെ തനിക്ക് ഇന്ന് ഈ കാണുന്ന രീതിയിൽ ഒരു നടൻ ആയി തീരാൻ എനിക്ക് നിമിത്തമായ ആളാണ് ദിലീപ്, ഒപ്പം ഉള്ളവരും രെക്ഷപെടനം എന്ന് മനസുള്ള ഒരാളുകൂടിയാണ് ദിലീപ് എന്നും അശോകൻ പറയുന്നു. അതുപോലെ ധർമ്മജൻ ബോൾഗാട്ടി പറയുന്നത് ഇങ്ങനെ, എന്നെ സിനിമയില്‍ കൊണ്ടുവന്ന് നടനാക്കിയതിന്റെ കടപ്പാട് എന്നും അദ്ദേഹത്തോടുണ്ടാവും. ഒരു ജ്യേഷ്ഠനെപ്പോലെയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഞാൻ അദ്ദേഹത്തെ ഇപ്പോഴും  വിശ്വസിക്കുന്നു എന്നും ധർമ്മജൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *