
സിബിഐ 5-ൽ ആ നടൻ കൂടി ഉണ്ടായിരുന്നെങ്കിൽ ! ‘എനിക്ക് ഇവിടെ മാത്രമല്ല അങ്ങ് ഡൽഹിയിലും ഉണ്ടടാ വേണ്ടപ്പെട്ടവർ’ ! ഭാര്യ പ്രതിഭയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു !
മലയാള സിനിമ രംഗത്ത് നമുക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയാത്ത ഒരുപാട് മികച്ച കലാകാരന്മാർ ഉണ്ടായിരുന്നു. അതിലൊരാളാണ് നടൻ പ്രതാപ ചന്ദ്രൻ. അദ്ദേഹം ഒരുപാട് മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും സിബിഐ ഡയറിക്കുറിപ്പിൽ അദ്ദേഹം സിബിഐ യെ വെല്ലുവിളിക്കുന്ന ആ രംഗം ഇന്നത്തെ പുതുതലമുറയുടെ പോലും ഇഷ്ട രംഗങ്ങളിൽ ഒന്നാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗം തിയറ്ററിൽ നിറഞ്ഞ് ഓടുമ്പോൾ പ്രേക്ഷക്കർക് ഇടയിൽ വീണ്ടും പ്രതാപ ചന്ദ്രനും ആ ഡയലോഗുകളും ശ്രദ്ധ നേടുകയാണ്.
അത്തരത്തിൽ ഒരു സിനിമ ആസ്വാദകൻ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ‘ടാ.. സി ബി ഐ .. ഇറങ്ങി വാടാ … എനിക്കിവിടെ മാത്രമല്ലെടാ അങ്ങ് ഡല്‍ഹിയിലും ഉണ്ടെടാ വേണ്ടപ്പെട്ടവര്‍ .. നീ പേടിക്കും… നീയെല്ലാം പേടിക്കും…. നിന്നെയെല്ലാം പറപ്പിക്കും …… ഞാന്‍ ഡല്‍ഹിയില്‍ പോകും.. സിബിഐ ഡയറികുറിപ്പില്‍ പ്രതാപ ചന്ദ്രന് മമ്മൂട്ടിയെ വെല്ലുവിളിക്കുന്ന രംഗം ഇന്നലെയെന്നപോലെ ഇന്നും മനസില്‍ നിറഞ്ഞു നില്ക്കുന്നു. സിബിഐ സിനിമയുടെ അഞ്ചാം ഭാഗമായ പുതിയ ചിത്രം പുറത്തിറങ്ങിയപ്പോള്‍ കഴിഞ്ഞ മൂന്ന് ഭാഗങ്ങളിലും അഭിനയിച്ച രൂപഗാംഭീര്യവും ശബ്ദഗാംഭീര്യവും മനോഹരമായ ചിരിയുമുള്ള പ്രതാപചന്ദ്രനെ ഓര്‍മ്മ വന്നു എന്നും ആ കുറിപ്പിൽ പറയുന്നു…

തന്റെ പതിനാലാമത്തെ വയസിൽ അഭിനയ മോഹവുമായി കൊല്ലത്തും അവിടെ നിന്ന് മദ്രാസിലേക്കും വണ്ടി കയറുമ്പോൾ കൂട്ടിന് ഒരുപിടി സ്വപ്നങ്ങൾ കൂട്ടിന് ഉണ്ടയിരുന്നു. പക്ഷെ ആഗ്രഹിച്ച പോലെ സിനിമയിൽ അവസരം ലഭിച്ചില്ല, നാടകങ്ങളിൽ വേഷമിട്ടു. അതിനിടയിൽ കൂടി തന്റെ ആഗ്രഹത്തിനായി ശ്രമങ്ങളും തുടരുന്നുണ്ടായിരുന്നു. വിയർപ്പിൻ്റെ വിലയാണ്’ അദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമ. ആ ചിത്രത്തിൽ വാർധക്യം ബാധിച്ച ഒരു വൈദ്യരുടെ വേഷമായിരുന്നു. അതിനു ശേഷം കുറച്ച് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും അവയൊന്നും ശ്രദ്ധിക്കപ്പെടാഞ്ഞതിനെ തുടർന്ന് 1968 ൽ തിരിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രതാപചന്ദ്രൻ കൊല്ലം കാളിദാസ കലാകേന്ദ്രത്തിൻ്റെ നാടക വേദികളിൽ നിറഞ്ഞാടി.
അദ്ദേഹത്തെ കുറിച്ച് ഭാര്യ പ്രതിഭ പറയുന്നത് ഇങ്ങനെ.. അദ്ദേഹത്തിന്റെ ഏറ്റവും വലിയൊരു ആഗ്രഹം തന്റെ അവസാനനാളുകള്‍ ഓമല്ലൂരില്‍ ആവണം എന്നതായിരുന്നു. അത് നടക്കുകയും ചെയ്തു. എന്നാല്‍ അവിടെ വന്നതിനു ശേഷം അദ്ദേഹത്തിന് പലരുമായും ഉള്ള വളരെ അടുത്ത ബന്ധങ്ങള്‍ വിട്ടുപോയി.. സൗഹൃദങ്ങൾ നഷ്ടമായിരുന്നു, അത് ഓര്‍ത്തു അദ്ദേഹം വളരെ ദുഖിച്ചിരുന്നു. അതുപോലെ അക്ഷരസ്പുടതയോടെ സംസാരിക്കാന്‍ എന്നും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അത് അഭിനയത്തിൽ ആയാലും ജീവിതത്തിലും ഒരുപോലെ പാലിച്ചിരുന്നു.
ഒരുപക്ഷെ അദ്ദേഹം മ,ദ്യ,പിച്ചു സംസാരിച്ചാല്‍ പോലും വ്യക്തമായി തന്നെ അദ്ദേഹം സംസാരിച്ചിരുന്നു എന്ന് ഒരു ചിരിയോടെ പ്രതിഭ പറയുന്നു. പക്ഷെ ഒരു നടന് എന്ന നിലയില്‍ അര്‍ഹിച്ചിരുന്ന ഒരു ആദരം അദ്ദേഹത്തിന് ലഭിച്ചില്ല എന്ന് തനിക്കു തോന്നുന്നെങ്കിലും ഒരിക്കലും അദ്ദേഹത്തിനെ അതൊന്നും ബാധിച്ചിരുന്നില്ല. എന്നും തന്റെ പ്രിയപ്പെട്ട കഥാപാത്രം സിബിഐ യിലെ നാരായണന് ആണെന്നും പ്രതിഭ പറയുന്നു.
Leave a Reply