
പുറമെ പരുക്കനായി തോന്നുമെങ്കിലും ആ ഉള്ളു നിറയെ സ്നേഹമാണ് ! രാജൻ പി ദേവിന്റെ ആരോഗ്യ കാര്യത്തിൽ മമ്മൂട്ടി ഒരുപാട് ശ്രദ്ധ കൊടുത്തിരുന്നു ! തുറന്ന് പറച്ചിൽ !
മലയാള സിനിമക്ക് വിലമതിക്കാനാകാത്ത നിരവധി കഥാപത്രങ്ങളെ സമ്മാനിച്ച അതുല്യ കലാകാരന്മാരിൽ ഒരാളായിരുന്നു നടൻ രാജൻ പി ദേവ്. നാടക രംഗത്തുനിന്നും സിനിമയിൽ എത്തിയ അദ്ദേഹത്തിന്റെ ആദ്യ ചിത്രം സഞ്ചാരി ആയിരുന്നു. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലം എന്ന ചലച്ചിത്രത്തിലെ പ്രതിനായകവേഷമാണ്, രാജൻ പി. ദേവിനെ മലയാള സിനിമ രംഗത്ത് ഒരു സ്ഥാനം നേടിക്കൊടുത്തത്. അദ്ദേഹം മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും വളരെ സജീവമായിരുന്നു. 150 ലേറെ സിനിമകളിൽ വേഷമിട്ട രാജൻ.പി അവസാനമായി അഭിനയിച്ചത് മമ്മൂട്ടി നായകനായി അഭിനയിച്ച ഈ പട്ടണത്തിൽ ഭൂതം എന്ന സിനിമയിലായിരുന്നു. മൂന്ന് സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്, അതിൽ അച്ചാമ്മക്കുട്ടിയുടെ അച്ചായൻ ശ്രദ്ധിക്കപ്പെട്ടിരുന്നു.
രാജൻ പി ദേവിന് സിനിമ രംഗത്ത് നിന്നും ഏറെ അടുപ്പമുണ്ടായിരുന്നത് നടൻ മമ്മൂട്ടിയുമായിട്ടാണ്. ഇവരുടെ അടുപ്പത്തെ അടുത്തുനിന്ന് കണ്ടറിഞ്ഞ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നെടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.. പുറമെ പരുക്കനായ തോന്നുമെങ്കിലും ആ ഉള്ളു നിറയെ സ്നേഹമാണ് മമ്മൂക്ക. തന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം തനിക്കൊപ്പമുള്ളവരുടെ ആരോഗ്യം സംരക്ഷിക്കാനും മമ്മൂട്ടി ശ്രദ്ധിക്കാറുണ്ട്. ബെന്നി പി.നായരമ്പലത്തിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത സിനിമയാണ് തൊമ്മനും മക്കളും. മമ്മൂട്ടി, രാജന് പി.ദേവ്, ലാല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച തൊമ്മനും മക്കളും തിയറ്ററുകളില്‍ വന്‍ ഹിറ്റായിരുന്നു.

ഈ സിനിമയുടെ ചിത്രീകരണ സമയത്തത് നടന്ന ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ‘തൊമ്മനും മക്കളും’ ഷൂട്ടിങ് സമയത്ത് രാജന് പി. ദേവിന്റെ ആരോഗ്യം വളരെ മോശമായിരുന്നു. അദ്ദേഹം ആരോഗ്യപരമായ ഒരുപാട് പ്രശ്നങ്ങള്‍ നേരിടുന്ന കാര്യം മമ്മൂട്ടിക്കും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ രാജന് പി.ദേവിന് മ,ദ്യ,പിക്കാൻ പാടില്ലായിരുന്നു. കാലിൽ നീരുവന്ന് വീര്‍ക്കുന്ന പ്രശ്നവും അദ്ദേഹം നേരിട്ടിരുന്നു. ഇത്തരം കാര്യങ്ങളെല്ലാം അറിയുന്ന മമ്മൂട്ടി രാജന് പി.ദേവിനെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഷൂട്ടിംഗ് സെറ്റിൽ വന്നാൽ ആദ്യം മമ്മൂട്ടി രാജൻ പി ദേവിനെ അദ്ദേഹത്തിന്റെ മുറിയിൽ പോയി കണ്ട് ആരോഗ്യ കാര്യങ്ങൾ കൃത്യമായി തിരക്കുമായിരുന്നു.
അതുകൂടാതെ ഷൂട്ടിംഗ് സമയത്തും അല്ലാതെയും മമ്മൂട്ടി അദ്ദേഹത്തെ ഇടക്ക് ഇടക്ക് ചെന്ന് ഊതിപ്പിച്ച് നോക്കുമായിരുന്നു, തന്റെ കണ്ണുവെട്ടിച്ച് രാജന് പി.ദേവ് മദ്യപിക്കുന്നുണ്ടോ എന്നറിയാനാണ് അദ്ദേഹം ഇങ്ങനെയെല്ലാം ചെയ്തിരുന്നത്. അഥവാ ഇനി ഒരു തുള്ളി യെങ്കിലും കഴിച്ചു എന്നറിഞ്ഞാൽ രാജൻ പി ദേവിനെ കണ്ണ് പൊ,ട്ടു,ന്ന രീതിയിൽ വഴക്ക് പറയാനും അദ്ദേഹം മടിക്കാറില്ല. പിന്നീട് ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഗുരുതരമായതിനെ തുടര്‍ന്ന് രാജന് പി.ദേവ് ഈ ലോകത്തോട് വിടപറഞ്ഞു. ‘നമ്മുടെ തൊമ്മന് പോയീട്ടാ’ എന്ന് വളരെ വേദനയോടെ മമ്മൂട്ടി തന്നോട് പറഞ്ഞത് ഇന്നും മറന്നിട്ടില്ല എന്നും ബെന്നി പറയുന്നു.
Leave a Reply