‘എന്റെ ആരാധ്യ പുരുഷൻ’ ! അങ്ങ് പറഞ്ഞ ഒരു വാക്ക് പോലും ഞാന്‍ ഒരിക്കലും മറക്കില്ല, ഓരോ ഉപദേശവും പ്രവര്‍ത്തിയിലേക്ക് കൊണ്ടുവന്ന് ഞാന്‍ നടപ്പിലാക്കും ! ഉണ്ണി മുകുന്ദൻ !

ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ നടനാണ് ഉണ്ണി മുകുന്ദൻ. മാളികപ്പുറം മേപ്പടിയാൻ എന്നീ സിനിമകൾ അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായി മാറി. അദ്ദേഹം ഒരു നടൻ എന്നതിലുപരി തന്റെ മതത്തെയും വിശ്വാസത്തെയും എപ്പോഴും മുറുകെ പിടിക്കുന്ന വ്യക്തികൂടിയാണ്, അതുകൊണ്ട് തന്നെ അദ്ദേഹം പല വിമർശനങ്ങളും നേരിടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിന് മുമ്പ് അദ്ദേഹം തന്റെ ആരാധ്യ പുരുഷനും ഇന്ത്യയുടെ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഇതിന് മുമ്പ് മോദിയുടെ കേരള സന്ദര്‍ശനത്തിന്‍റെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച യുവം 2023 പരിപാടിയില്‍ പങ്കെടുത്തവരില്‍ പല പ്രമുഖ താരങ്ങൾക്ക് ഒപ്പം ഉണ്ണി മുകുന്ദനും ഉണ്ടായിരുന്നു. അതിനു ശേഷമാണ് പ്രധാനമന്ത്രിയെ വ്യക്തിപരമായി കാണാന്‍ ഉണ്ണി മുകുന്ദന് അവരസരം ലഭിച്ചത്. മോദിയുമായി 45 മിനിറ്റ് സംസാരിച്ചെന്നും ഗുജറാത്തിയിലാണ് ആശയവിനിമയം നടത്തിയതെന്നും ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

തന്റെ ജീവിതം സഫലമായി എന്ന് പറഞ്ഞുകൊണ്ട് ഉണ്ണി മുകുന്ദൻ കുറിച്ച വാക്കുകൾ ഇങ്ങനെ,  ഈ അക്കൗണ്ടില്‍ നിന്നുള്ള ഏറ്റവും രോമാഞ്ചദായകമായ പോസ്റ്റ് ആണിത്. നന്ദി സര്‍. അങ്ങയെ ദൂരെ നിന്ന് കണ്ട 14 വയസ്സുകാരനില്‍ നിന്ന് ഇന്ന് നേരില്‍ കണ്ടുമുട്ടാന്‍ ഇടയായിരിക്കുന്നു. ആ നിമിഷങ്ങളില്‍ നിന്ന് ഞാന്‍ ഇനിയും മോചിതനായിട്ടില്ല. വേദിയില്‍ നിന്നുള്ള അങ്ങയുടെ കെം ഛോ ഭൈലാ (എങ്ങനെയുണ്ട് സഹോദരാ എന്നതിന്‍റെ ഗുജറാത്തി) ആണ് എന്നെ ആദ്യം തട്ടിയുണര്‍ത്തിയത്. അങ്ങനെ നേരില്‍ കണ്ട് ഗുജറാത്തിയില്‍ സംസാരിക്കുക എന്നത് എന്‍റെ വലിയ സ്വപ്നമായിരുന്നു.

എന്റെ വലിയ ആഗ്രഹം അത് സാധിച്ചിരിക്കുന്നു. അങ്ങ് നല്‍കിയ ആ  45 മിനിറ്റ്, എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിറ്റ് ആയിരുന്നു. അങ്ങ് പറഞ്ഞ ഒരു വാക്ക് പോലും ഞാന്‍ ഒരിക്കലും മറക്കില്ല. ഓരോ ഉപദേശവും പ്രവര്‍ത്തിയിലേക്ക് കൊണ്ടുവന്ന് ഞാന്‍ നടപ്പിലാക്കും. ആവ്‍താ രെഹ്‍ജോ സര്‍ (ഇതുപോലെ തന്നെ ഇരിക്കുക), ജയ് ശ്രീ കൃഷ്‍ണന്‍ എന്നും ഉണ്ണി മുകുന്ദന്‍ കുറിച്ചു.. എന്നെപ്പറ്റി പലകാര്യങ്ങളും മനസ്സിലാക്കിയാണ് അദ്ദേഹം എന്നോടുസംസാരിച്ചത്. എനിക്ക് 13 വയസ്സുള്ളപ്പോഴാണ് മോദിയെ ദൂരെനിന്ന് ആദ്യമായിക്കാണുന്നത്. അന്നു സി.എമ്മായി കണ്ട ആളെ ഇന്ന് പി.എമ്മായി കാണാന്‍ പറ്റിയല്ലോയെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നിറഞ്ഞ ചിരിയിലായിരുന്നു അദ്ദേഹം. മാളികപ്പുറം സിനിമയെക്കുറിച്ചും മോദിജി സംസാരിച്ചു. അതുമാത്രമല്ല ഗുജറാത്തില്‍ സിനിമ ചെയ്യാനും ക്ഷണിച്ചു എന്നും അദ്ദേഹം കുറിച്ചു…

അതുപോലെ ഇപ്പോൾ മോദിയെ കുറിച്ചുള്ള മറ്റൊരു വാർത്ത കൂടി ഏറെ ശ്രദ്ധ നേടുകയാണ്, പ്രധാനമന്ത്രിയായുള്ള ഒൻപതുവർഷക്കാലത്തിൽ ഒരുദിവസം പോലും നരേന്ദ്ര മോദി ജോലിയിൽനിന്ന് അവധി എടുത്തിട്ടില്ലെന്നു പ്രധാനമന്ത്രിയുടെ ഓഫിസ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണു ഉത്തരം ഇങ്ങനെ ആയിരുന്നു. ‘പ്രധാനമന്ത്രി എല്ലായിപ്പോഴും ജോലിയിലാണ്. 2014 മേയിൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു” പിന്നാലെ 3,000 പരിപാടികളിൽ നരേന്ദ്ര മോദി പങ്കെടുത്തു’ എന്നും വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിൽ പറയുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *