മകനുവേണ്ടി ഒന്നും ചെയ്യാൻ അച്ഛൻ തയ്യാറായിരുന്നില്ല ! അങ്ങനെ ബിജെപിയോടുള്ള ദേഷ്യവും വിദ്വേഷവുമെല്ലാം മാറ്റി പുതിയൊരു ഹൃദയം മാതാവ് എനിക്ക് തന്നു ! കഥ വിവരിച്ച് എലിസബത്ത് ആന്റണി!

കേരളം കണ്ട ഏറ്റവും പ്രഗത്ഭരായ കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തകരിൽ ഒന്നാണ് എ കെ ആന്റണി. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഇന്നും മലയാളികൾ സ്മരിക്കുന്നവയാണ്. അദ്ദേഹത്തിന്റെ മകൻ അനിൽ ആന്റണി പക്ഷെ ബിജെപി യിൽ ചേർന്നത് വ്യക്തിപരമായി അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചിരുന്നു. അനിൽ ആന്റണി ഇപ്പോൾ ബിജെപിയുടെ ദേശിയ വക്താവാണ്. ഇപ്പോഴിതാ മകന്റെ ബിജെപി രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് അമ്മ എലിസബത്ത് ആന്റണി പറയുന്ന വാക്കുകളാണ് വലിയ വാർത്താ പ്രാധാന്യം നേടുന്നത്. കൃപാസനം യൂട്യൂബ് ചാനലിലൂടെയായിരുന്നു എലിസബത്ത് ആന്റണിയുടെ പ്രതികരണം.

എലിസബത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘എന്റെ ഭർത്താവ് അവിശ്വാസിയാണ്. ആ അവിശ്വാസം പരിഹരിച്ച് എന്റെ ഭർത്താവിന്റെ കാലിന് സ്വാധീനം കൊടുത്ത്, രാഷ്ട്രീയത്തിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് ഇരിക്കുന്ന അദ്ദേഹത്തെ സഹായിക്കണമെന്ന് ഞാൻ പ്രാർത്ഥിച്ചു. ഈ കഴിഞ്ഞ 15-ാം തീയതി അത്ഭുതകരമാം വിധം വീണ്ടും വർക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം സ്വീകരിച്ചു. തനിയെ യാത്ര ചെയ്ത് ആത്മവിശ്വാസത്തോടെ പോയി.

എന്റെ മകന്റെ വിദ്യാഭ്യാസം കഴിഞ്ഞ ശേഷം വിദേശത്ത് അവനു ജോലി ലഭിച്ചിരുന്നു. എന്നാൽ രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്ന് വലിയ ആഗ്രഹം കാരണം അവൻ ആ ജോലി ഉപേക്ഷിച്ചു. എന്നാൽ മക്കൾ രാഷ്ട്രീയത്തിനെതിരെ ചിന്തൻ ശിബിരത്തിൽ പ്രമേയം പാസാക്കിയതിനാൽ മകന് രാഷ്ട്രീയ പ്രവേശനം സാധിക്കുമായിരുന്നില്ല. അതോടെ താൻ വലിയ വിഷമത്തിലായി. മകന്റെ രാഷ്ട്രീയ പ്രവേശനത്തിന് വേണ്ടി ഒന്നുംചെയ്യാൻ എകെ ആന്റണി തയ്യാറായിരുന്നില്ല. അങ്ങനെയിരിക്കെയാണ് മാതാവിന്റെ അടുക്കൽ പ്രാർത്ഥിക്കുകയും കാര്യങ്ങൾക്ക് പെട്ടെന്നൊരു മാറ്റമുണ്ടാകുകയും ചെയ്തത്.

എന്നാൽ അപ്പോഴാണ് ബിബിസി വിവാദം ഉണ്ടായത്. അതിൽ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ വീണ്ടും വലിയ പ്രശ്നങ്ങളുണ്ടായി. ഒടുവിൽ വീണ്ടും ഞാൻ മാതാവിനോട് ക,ര,ഞ്ഞു പ്രാർത്ഥിച്ചു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ബിജെപിയിൽ ചേരാൻ ആവശ്യപ്പെട്ടുകൊണ്ട് ഫോൺകോൾ വന്നെന്ന് പറഞ്ഞ് അനിൽ വിളിച്ചു പറഞ്ഞു. എന്നാൽ കോൺഗ്രസുകാരായതുകൊണ്ട് എനിക്ക് സമ്മതിക്കാൻ മനസുവന്നില്ല. ഒടുവിൽ മാതാവിന്റെ അടുത്തവന്ന് പ്രാർത്ഥിക്കുകയും ജോസഫ് അച്ഛൻ മുഖാന്തരം പ്രശ്നപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ബിജെപിയോടുള്ള ദേഷ്യവും വിദ്വേഷവുമെല്ലാം മാറ്റി പുതിയൊരു ഹൃദയം മാതാവ് എനിക്ക് തന്നു. കൂടാതെ ‘മകനെ തടയേണ്ടന്നും അവന്റെ ഭാവി ബിജെപിയിലാണെന്നും’ മാതാവ് പറഞ്ഞതായി ജോസഫ് അച്ഛൻ പറയുകയും ചെയ്തു’ എന്നും എലിസബത്ത് കൃപാസനം വേദിയില്‍ സാക്ഷ്യം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *