
എന്റെ രണ്ടു മക്കളും സിനിമയിൽ നിലയുറപ്പിക്കാൻ കാരണക്കാരനായത് വിനയൻ ആണെന്ന് മല്ലിക സുകുമാരൻ ! മല്ലികയുടെ വാക്കുകളിലെ തിരുത്ത് എടുത്ത് പറഞ്ഞ് വിനയൻ ! കുറിപ്പ്
മലയാള സിനിമക്ക് ഏറെ പ്രിയങ്കരനായ സംവിധായകനാണ് വിനയൻ. നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച അദ്ദേഹം തന്റെ കരിയറിൽ സിനിമ സഘടനയായ അമ്മയുമായി ഏറെ പ്രശ്നങ്ങൾക്ക് കാരണമായിരുന്നു. ഇപ്പോഴും സഘടനക്ക എതിരായി തന്നെ അദ്ദേഹം സംസാരിക്കാറുണ്ട്, ഇപ്പോഴിതാ മല്ലിക സുകുമാരന്റെ വാക്കുകൾക്ക് നന്ദി പറഞ്ഞുകൊണ്ട് സംവിധായകൻ വിനയൻ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ഒരു സമയത്ത് വിലക്ക് നേരിട്ട തന്റെ മകനും നടനുമായ പൃഥ്വി രാജ് സുകുമാരനെ വീണ്ടും ഇൻഡസ്ട്രിയിൽ പിടിച്ചു നിർത്തിയത് സംവിധായകൻ വിനയൻ ആണെന്ന് മല്ലിക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പൃഥ്വി മാത്രമല്ല ഇന്ദ്രജിത്തൊക്കെ സിനിമയില്‍ വരാന്‍ കാരണമായതും, കൂടാതെ മക്കളുടെ കരിയറിൽ ചെറിയ ഒരു വിഷമ സന്ധി വന്നപ്പോള്‍ അതില്‍ നിന്നും പൃഥ്വിരാജിന് ധൈര്യം കൊടുത്ത് മുന്നോട്ട് കൊണ്ടുവന്നതും സാറാണെന്നും മല്ലിക പറഞ്ഞിരുന്നു. ഇപ്പോഴിതാ മല്ലിക സുകുമാരന്റെ വാക്കുകൾക്ക് നന്ദി പറഞ്ഞുകൊണ്ട് വിനയൻ പങ്കുവച്ച പോസ്റ്റാണ് വൈറലായി മാറുന്നത്. നന്ദി പറഞ്ഞതിനൊപ്പം മല്ലികയുടെ വാക്കുകളിലെ തിരുത്തും അദ്ദേഹം എടുത്തു പറയുന്നുണ്ട്.

വാക്കുകൾ ഇങ്ങനെ, മല്ലികച്ചേച്ചി എന്നേപ്പറ്റി പറഞ്ഞ നല്ല വാക്കുകൾക്കു നന്ദി… ചേച്ചി പറഞ്ഞതിൽ ഒരു സിനിമയുടെപേര് മാറിപ്പോയിട്ടുണ്ട്.. പൃഥ്വി രാജിന്റെ വിലക്കു തീർക്കാൻ എടുത്ത ചിത്രം സത്യമല്ല അത്ഭുതദ്വീപ് ആണ്.. പക്രു ആണ് ആ സിനിമയിലെ നായകൻ എന്ന് അനൗൺസ് ചെയ്തു കൊണ്ട് ബാക്കി എല്ലാ നടീനടൻമാരുമായും എഗ്രിമെന്റ് ഇട്ടശേഷം ഷൂട്ടിംഗിന്റെ തലേ ദിവസമാണ് പ്രിഥ്വിരാജിന്റെ പേര് ഞാൻ വെളിയിൽ വിട്ടത്.. ബാക്കി എല്ലാരുമായി എഗ്രിമെന്റ് ഉള്ളതുകൊണ്ട് എന്നോടെതിർക്കാൻ സംഘടനാ നേതാക്കൾ അന്നു തയ്യാറായില്ല.
പക്ഷേ അതിന്റെ വൈ,രാ,ഗ്യം അവർ മനസ്സിൽ കുറിച്ചിരുന്നു പിന്നീടാണല്ലോ അതു പ്രയോഗിച്ചത്.. കുറേ ചിത്രങ്ങൾ വിലക്കിന്റെ പേരിൽ അന്ന് പ്രഥ്വിരാജിനു പോയെങ്കിലും അത്ഭുതദ്വീപോടെ ആ വിലക്ക് പൊളിച്ചടുക്കി.. യഥാർത്ഥത്തിൽ അന്നാണ് എഗ്രിമെന്റിന്റെ വില മനസ്സിലായത്.. 2004ൽ എഗ്രിമെന്റ് വരുന്നതിനെതിരെ താര സംഘടനയും അവരോടൊപ്പം നിന്ന സംവിധായകരും സമരം പ്രഘ്യാപിച്ചപ്പോൾ അതിനെ ചെറുത്തുതോൽപ്പിച്ചു കൊണ്ട് സത്യം എന്ന സിനിമ ചെയ്തതും ഞാനും പ്രഥ്വിരാജും തിലകൻ ചേട്ടനും ലാലു അലക്സും ക്യാപ്റ്റൻ രാജുവും ബാബുരാജും സുരേഷ് കൃഷ്ണയും ചേർന്നായിരുന്നു എന്നതും ഇതിനോടൊപ്പം കൂട്ടി വായിക്കേണ്താണ്.. അങ്ങനെയാണ് എഗ്രിമെന്റ് വന്നത്… മലയാള സിനിമയിലെ ഇത്തരം ചരിത്ര സത്യങ്ങളെ തമസ്കരിക്കാനാണല്ലോ നമ്മുടെ സിനിമാ പ്രമുഖർക്കു താല്‍പ്പര്യം.. മല്ലികച്ചേച്ചി ഇത്രയും പറഞ്ഞതു കൊണ്ട് ഇതിപ്പോ ഓർത്തെന്നു മാത്രം എന്നുമാണ് വിനയൻ കുറിച്ചത്.
Leave a Reply