എല്ലാവരും തള്ളി പറഞ്ഞപ്പോഴും സ്വന്തം മകനെ ചേർത്തുപിടിച്ച അച്ഛൻ ! മകന്റെ ലഹരി വിരുദ്ധ ചികിത്സക്കായുള്ള യാത്ര അവസാനിച്ചത് വലിയ ദുരന്തത്തിൽ !

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഷൈൻ ടോം ചാക്കോ, ഒരു നടൻ എന്ന നിലയിൽ അദ്ദേഹം ഏറെ ഉയരങ്ങളിൽ എത്തിയെങ്കിലും വിവാദങ്ങൾ എന്നും ഷൈനിനെ വിടാതെ പിന്തുടർന്നിരുന്നു., താൻ ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് ഷൈൻ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ചുകൊണ്ട് അദ്ദേഹവും കുടുംബവും സഞ്ചരിച്ച കാറ് അപകടത്തിൽ പെടുകയും അച്ഛൻ സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയും ചെയ്തിരിക്കുകയാണ്, മകന്റെ ലഹരി കേസിനെ മുനർനിർത്തി എല്ലാവരും ഷൈനിനെ ഒറ്റപെടുത്തിയപ്പോഴും തന്റെ മകനെ ചേർത്ത് പിടിച്ച് അയാൾക്ക് വേണ്ടി മാധ്യമങ്ങളുടെ മുന്നിൽ എന്നും ആ അച്ഛൻ ഉണ്ടായിരുന്നു.

അച്ഛൻ ചാക്കോ നാടിനും ഏറെ പ്രിയപ്പെട്ടതായിരുന്നു, ഏവരോടും കൊച്ചുവർത്തമാനം പറഞ്ഞുകൊണ്ട് ഒരു ജീവിതം തുടങ്ങുന്ന വ്യക്തി. ദൈവത്തിൽ ഏറെ വിശ്വസിച്ചിരുന്ന ചാക്കോ രാവിലെ കാറെടുത്ത് പള്ളിയിൽ പോയി പ്രാർത്ഥിച്ച ശേഷമാണു ഒരു ദിവസം തുടങ്ങുന്നതെന്ന് പ്രിയപ്പെട്ടവർ സാക്ഷ്യപ്പെടുത്തുന്നു. തിരിച്ചുവരവ് വൈകിയാൽ ചെയ്യേണ്ട കാര്യങ്ങൾ വരെ കൂട്ടുകാരെ ഏൽപ്പിച്ച ശേഷമാണ് ചാക്കോ യാത്ര പുറപ്പെട്ടത്. പൊന്നാനിയിൽ നിന്നും തൃശൂരിലേക്ക് സ്ഥിര താമസം ആക്കിയ ചാക്കോയുടെ മരണം ഉൾക്കൊള്ളാൻ ഇപ്പോഴും അദ്ദേഹത്തിന്റെ തൃശൂരിലെ സുഹൃത്തുക്കൾക്ക് ആയിട്ടില്ല.

കുടുംബമായിരുന്നു അദ്ദേഹത്തിന് എന്നും പ്രാധാന്യം, മക്കളുടെ ഒപ്പമുള്ള യാത്രകളിൽ പലപ്പോഴും അദ്ദേഹത്തിന്റെ പ്രായം പോലും മറന്നായിരുന്നു ചാക്കോയുടെ പുറപ്പെട്ടിരുന്നത് എന്നാണ് പ്രിയപ്പെട്ടവർ തന്നെ പറയുന്നത്. നാട്ടുകാർക്കും വീട്ടുകാർക്കും എല്ലാം പ്രിയപ്പെട്ടവൻ. കഴിഞ്ഞ പന്ത്രണ്ടുവർഷത്തിലേറെ ആയി മുണ്ടൂരിലാണ് ചാക്കോയും കുടുംബവും കഴിഞ്ഞത്. മകന്റെ ലഹരി വിരുദ്ധ ചികിത്സയുമായി ബന്ധപ്പെട്ടുകൊണ്ട് കുടുംബം യാത്ര പുറപ്പെടും മുൻപേ കൂട്ടുകാരോട് ചെയ്യേണ്ട ചില കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചിരുന്നു എന്നാണ് മാധ്യമങ്ങളിൽ സുഹൃത്തുക്കൾ പറയുന്നത്.

അദ്ദേഹത്തെ കുറിച്ച് നാട്ടുകാർ പറയുന്നതിങ്ങനെ, ചാക്കോ ചേട്ടൻ ഞങ്ങൾ നാട്ടുകാർക്ക് കണ്ണിലുണ്ണി ആയിരുന്നു. നല്ലൊരു മനുഷ്യൻ. എല്ലാ പരിപാടികൾക്കും ഓടിയെത്തും. തിരക്കുകൾ ഒന്നും നോക്കില്ല. ഇവിടെ നിന്നും അവർ പോയിട്ട് ഒരു ആഴ്ചയെ ആയിട്ടുള്ളൂ. പോയപ്പോൾ കുറെ കാര്യങ്ങൾ ഏല്പിച്ചിട്ടാണ് പോയത്, ‘പ്ലാവിൽ നിറയെ ചക്കയാണ്, എല്ലാർക്കും കൊടുക്കണം എന്നാണ് അവസാനമായി ചാക്കോ പറഞ്ഞത്. വീടിന്റെ കാര്യങ്ങൾ ഒക്കെ നോക്കണം എന്നും പറഞ്ഞാണ് പോകുന്നത്. വരാൻ ലേറ്റ് ആയാലും എല്ലാ കാര്യങ്ങളും നോക്കണം എന്ന് പറഞ്ഞേൽപ്പിച്ചിരുന്നു. പള്ളിയിൽ ഒക്കെ എല്ലാം സഹകരിക്കുന്ന ആളായിരുന്നു നല്ലൊരു മനുഷ്യൻ ആയിരുന്നു അദ്ദേഹമെന്നും കൂട്ടുകാർ പറയുന്നു. നാല് മക്കൾ ആണ് ചാക്കോയ്ക്കും മരിയ്ക്കും. രണ്ട് ആണ്മക്കളും രണ്ടു പെൺകുട്ടികളും. പെൺകുട്ടികൾ രണ്ടുപേരും ന്യൂസിലാൻഡിൽ ആണ്. അവർ വന്നശേഷം ആയിരിക്കും മരണാനന്തര ചടങ്ങുകൾ നടക്കുക.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *