
നമ്മളെ ഒന്നും ആർക്കും വേണ്ടടാ ! എല്ലാവരും പാരയാണ് ! അവസാനമായി കണ്ടപ്പോഴും പറഞ്ഞത് ജീവിതം മടുത്തു എന്നാണ് ! ബോബിയെ കുറിച്ച് നന്ദു പറയുന്നു !
നമ്മൾ പ്രേക്ഷകരിൽ പകുതി പേരെങ്കിലും ഈ ഫോട്ടോ കാണുമ്പോൾ ആയിരിക്കും ഈ നടനെ ഓർമ്മിക്കുന്നത്, ഒരുപക്ഷെ കൂടുതൽ പേർക്കും ഈ നടൻറെ പേര് പോലും അറിയിലായിരിക്കാം, അത് നമ്മുടെ തെറ്റ് അല്ല അത് അങ്ങനെയാണ്… സിനിമ എന്ന മായിക ലോകം അത് വിജയിച്ചവരുടെ മാത്രമാണ്. അവരെ മാത്രം നമ്മൾ എക്കാലവും ഓര്മിക്കപെടുകയുള്ളു. മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന ചിത്രത്തിലൂടെയാണ് ബോബി കൊട്ടാരക്കര സിനിമ ലോകത്തേക്ക് വന്നത്. പിന്നീട് ഏകദേശം 300ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചു.
ചെറിയ വേഷങ്ങൾ ആയിരുന്നു സിനിമകളിൽ കൂടുതലും ചെയ്തിരുന്നത് എങ്കിലും അതിൽ കൂടുതലും വിജയ ചിത്രങ്ങളാണ്. കണ്ണെഴുതി പൊട്ടും തൊട്ട്, ഗോളാന്തരവാർത്തകൾ, കാഴ്ചക്കപ്പുറം, എന്നിവ അതിൽ ചിലത് മാത്രം. സിനിമ കൂടാതെ ചില സീരിയലുകളിലും അദ്ദേഹം സജീവമായിരുന്നു. വളരെ പ്രതീക്ഷിതമായി 2000 ഡിസംബർ രണ്ടിന് തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധയെ തുടർന്നാണ് ബോബി കൊട്ടാരക്കര അന്തരിച്ചത്. രാജീവ് കുമാറിന്റെ ജയറാം നായകനായ ചിത്രം വക്കാലത്ത് നാരായണൻ കുട്ടിയിൽ നിയമപുസ്തകങ്ങൾ വിറ്റുനടക്കുന്ന ക്യാപ്റ്റൻ ബോബി എന്ന കഥാപാത്രമായി അഭിനയിച്ചുവരികയായിരുന്നു. അതിനിടയിലാണ് ആ വിയോഗം സംഭവിച്ചത്.
നാടക വേദികളിൽ കൂടിയാണ് അദ്ദേഹം അഭിനയ രംഗത്ത് എത്തുന്നത് പ്രശസ്തമായ നിരവധി പ്രമുഖ നാടക ട്രൂപ്പുകളിൽ സജീവമായിരുന്നു. അതുപോലെ പല മിമിക്രി ട്രൂപ്പുകളിലും ബോബി തിളങ്ങി. ആരോഹണം എന്ന ചിത്രത്തിലൂടെയാണ് ബോബി സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്, പിന്നീട് അങ്ങോട്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ. മഴവിൽക്കാവടി ഒരു വഴിത്തിരിവായിരുന്നു. ബോബി ഈ ലോകത്തോട് വിടപറയുന്നതിന് മണിക്കൂറുകൾ മുമ്പ്വരെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു നടൻ നന്ദു. അടുത്ത സുഹൃത്ത് കൂടിയായിരുന്ന ബോബി മരിച്ചുവെന്ന വാർത്ത ഇപ്പോഴും തനിക്ക് വിശ്വസിക്കാൻ കഴിയിഞ്ഞിട്ടില്ല എന്നാണ് അദ്ദേഹം പാറയുന്നത്.

അവസാനമായി കണ്ടപ്പോഴും ബോബി കൂടുതൽ തവണ പറഞ്ഞതും ജീവിതം മടുത്തു എന്നായിരുന്നു, അന്ന് ബോബിയെ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ അഞ്ച് മിനിറ്റ് മുമ്പ് എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും നന്ദു പറയുന്നു. അവസാനം ഞങ്ങൾ സംസാരിക്കുമ്പോൾ അദ്ദേഹം കൂടുതലും പറഞ്ഞത് എനിക്ക് ആരും ഇല്ലെടാ. നമ്മളെയൊന്നും ആർക്കും വേണ്ടെടാ. കുടുംബക്കാരും പരിചയക്കാരും അടക്കം എല്ലാവരും പാര പണിയുകയാണ്. ഞാൻ സിനിമയിലായത് കൊണ്ട് മോശം സ്വഭാവമുണ്ട്. പെണ്ണുങ്ങളുമായി സമ്പർക്കമുണ്ട് എന്നെല്ലാമാണ് എന്നെ കുറിച്ച് ചിലർ കഥകൾ പറഞ്ഞ് പരത്തിയിരിക്കുന്നത്. അതുകൊണ്ട് വിവാഹം പോലും നടക്കുന്നില്ല. എനിക്ക് മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് പ്രതീക്ഷയില്ലടാ എന്നല്ലാം വളരെ വേദനയോടെയാണ് അദ്ദേഹം പറഞ്ഞതെന്നും നന്ദു ഓർക്കുന്നു.
അദ്ദേഹം ദുഹൃത്തിന്റെ വീട്ടിൽ വിരുന്നിന് പോയപ്പോൾ കണവ കഴിച്ചതോടെ ആസ്മ അസ്വസ്ഥതകൾ വർധിച്ചു. ബുദ്ധിമുട്ടുകൾ ഉണ്ടായതോടെ അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോലെയെങ്കിലും ആർക്കും രക്ഷിക്കാൻ കഴിഞ്ഞില്ല എന്നും, ആ ,മരണ വാർത്ത വിശ്വസിക്കാതെ ഞാൻ ആശുപത്രിയിലേക്ക് ഓടി ചെന്ന മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ബോബി ചേട്ടനെ തൊട്ട് നോക്കി അപ്പോഴും ശരീരത്തിൽ ചൂട് ഉണ്ടായിരുന്നു എന്നും വേറെ ദുഖത്തോടെ നന്ദു പറയുന്നു…
Leave a Reply