
വിവാഹമോചനത്തിന് ശേഷമാണ് അവളെ ഞാൻ വിവാഹം ചെയ്തത്! പക്ഷെ ആ സന്തോഷത്തിന് അതികം ആയുസ്സ് ഉണ്ടായിരുന്നില്ല ! ഭാര്യയെക്കുറിച്ച് ജനാർദ്ദനൻ !
മലയാളികളുടെ പ്രിയങ്കരനായ അഭിനേതാവാണ് ജനാർദ്ദനൻ. തുടക്കം വില്ലൻ വേഷങ്ങൾ ആയിരുന്നു എങ്കിലും പിന്നീട് ഒരുപാട് മികച്ച കഥാപാത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ചിരുന്നു. 1946 മെയ് അഞ്ചിനു വൈക്കം ഉല്ലല ഗ്രാമത്തിൽ കൊല്ലറക്കാട്ടുവീട്ടിൽ കെ ഗോപാലപിള്ളയുടെയും ഗൌരിയമ്മയുടെയും മകനായി ജനാർദ്ദനൻ ജനിച്ചു. വെച്ചൂർ എൻഎസ്എസ് ഹൈസ്കൂളിൽ സ്കൂൾവിദ്യാഭ്യാസം. ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിൽ പ്രീയൂണിവേഴ്സിറ്റിക്ക് ചേർന്നെങ്കിലും അത് പൂർത്തിയാക്കാതെ എയർഫോഴ്സിൽ ചേർന്നു.
ഒരുവർഷത്തെ ട്രെയിനിംഗ് കഴിഞ്ഞ് വ്യോമസേന വിട്ടുശേഷം നാട്ടിൽ തിരിച്ചെത്തി ബിസിനസ്സ് ചെയ്യുന്നതിനിടയിൽ പ്രീ യൂണിവേഴ്സിറ്റി പാസായി. തിരുവനന്തപുരം യൂണിവേഴ്സിറ്റിയിൽ ഡിഗ്രിക്ക് ചേർന്നെങ്കിലും ആ കോഴ്സും പൂർത്തിയാക്കിയില്ല. പിന്നീട് നെയ്യാറ്റിൻകര എൻഎസ്എസ് വേലുത്തമ്പി മെമ്മോറിയൽ കോളേജിൽനിന്ന് ബികോം പാസായി. ശേഷം പല ജോലികളിലും നിന്നെങ്കിലും അവിടെ ഒന്നും ഉറച്ചില്ല.
പിന്നീട് 1977 ൽ അടൂർ ഭാസി സംവിധാനം ചെയ്ത ‘അച്ചാരം അമ്മിണി ഓശാരം ഓമന’ എന്ന ചിത്രത്തിലൂടെയാണ് ജനാർദ്ദനൻ അഭിനയ രംഗത്തേക്ക് കടന്നു വന്നത്. പിന്നീടങ്ങോട്ട് അതൊരു വഴിത്തിരിവാകുകയായിരുന്നു. ഇപ്പോൾ ഏറ്റവും പുതിയതായി റിലീസിന് ഒരുങ്ങുന്ന കടുവ എന്ന ചിത്രം അടക്കം 448 സിനിമകളില്‍ ജനാര്ദ്ദനന് അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം തന്റെ കുടുംബത്തെ കുറിച്ചു പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കൗമാര പ്രായം മുതൽ എന്റെ ബന്ധുവായിരുന്ന ഒരു കുട്ടിയെ എനിക്ക് ഇഷ്ടമായിരുന്നു. എന്നാല്‍ വീട്ടുകാര്‍ അവളെ വിവാഹം ചെയ്ത് തന്നില്ല. ശേഷം അവള് വേറെ വിവാഹം കഴിച്ചു. പക്ഷെ രണ്ട് വര്‍ഷം മാത്രമെ അവളുടെ ആ വിവാഹ ജീവിതത്തിന് ആയുസ് ഉണ്ടായിരുന്നുള്ളു. അവള് വിവാഹമോചിതയായി തിരികെ വീട്ടിലെത്തി.

ആ ബന്ധത്തിൽ അവൾക്ക് ഒരു മകളുണ്ട്. വിവാഹ മോചനത്തിന് ശേഷം അവൾ വളരെ അതീവ ദുഖിതയായിരുന്നു. അവളുടെ സങ്കടം തനിക്ക് സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. അങ്ങനെയാണ് താന്‍ അവളുടെ സമ്മതത്തോടെ അവളെ വിവാഹം ചെയ്ത് തന്റെ ഭാര്യയാക്കുന്നത്. ഒപ്പം അവളുടെ മകളെയും ഞാൻ എന്റെ മകളെപ്പോലെ സ്നേഹിച്ചു. വളരെ സന്തോഷം നിറഞ്ഞ ഒരു സന്തുഷ്ട കുടുംബ ജീവിതമായിരുന്നു ഞങ്ങളുടേത്. പക്ഷെ ആ സന്തോഷത്തിന് അധിക ആയുസ്സ് ഉണ്ടായിരുന്നില്ല. അവള്‍ക്കൊപ്പം അധികനാള്‍ ജീവിക്കാന്‍ സാധിച്ചില്ല. അവള് എന്നെവിട്ട് പോയിട്ട് പതിനഞ്ച് വര്‍ഷം പിന്നിടുന്നു. ആ മരണം തന്നെ വല്ലാതെ തളര്‍ത്തി. ഇപ്പോഴും ആ വിഷമം ഉണ്ട്. അവളുടെ മകളും അവളില്‍ എനിക്കുണ്ടായ മകളും സ്നേഹത്തിലും സന്തോഷത്തിലുമാണ് കഴിയുന്നത്.
സിനിമ ജീവിതത്തിൽ നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊന്നും ഇനി പറഞ്ഞ് ആരെയും വിഷമിപ്പിക്കാൻ ഞാൻ തയാറല്ല. എന്റെ ജീവിതം തീരാറായി. എന്നാൽ ഇനി തനിക്കുള്ള ആഗ്രഹം ആര്‍ക്കും ഭാരമാകാതെ മ,രി,ക്ക,ണം എന്നത് മാത്രമാണ് എന്നാണ് ജനാര്ദ്ദനന് പറയുന്നത്.
Leave a Reply