
സാർ പറഞ്ഞത് വളരെ ശെരിയാണ്. അന്ന് ഞാൻ ധരിച്ചിരുന്നത് ഒരു പഴയ ചെരുപ്പ് തന്നെ ആയിരുന്നു ! ഹൃദയം തൊടുന്ന കുറിപ്പുമായി അനുശ്രീ !
മലയാള സിനിമയിൽ വളരെ ചുരുങ്ങിയ സമയംകൊണ്ടുതന്നെ തന്റേതായൊരു സ്ഥാനം നേടിയെടുത്ത അഭിനേത്രിയാണ് അനുശ്രീ. ലാൽജോസ് സംവിധാനം ചെയ്ത് ഡയമണ്ട് നെക്ളേസ് എന്ന ചിത്രത്തിൽ കൂടിയാണ് അനുശ്രീ സിനിമ ലോകത്ത് എത്തിയത്. റിയാലിറ്റി ഷോയിൽ കൂടി എത്തിയാണ് സിനിമ എന്ന സ്വപ്നം അനുശ്രീ സ്വന്തമാക്കിയത്. അനുശ്രീയെ ലാൽജോസ് പലപ്പോഴും പറഞ്ഞിരുന്നു. ഇതിനുമുമ്പ് ലാൽജോസിന്റെ വാക്കുകൾ കേട്ട ശേഷം അനുശ്രീ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ..
ലാൽജോസ് സാർ കൊടുത്ത അഭിമുഖത്തിലെ എന്നെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ആ വാക്കുകൾ കേട്ട ആ നിമിഷം മുതൽ ഇപ്പോവരെ ഒരുപാട് ഓർമ്മകൾ എന്റെ മനസിൽകൂടി അങ്ങനെ കടന്നുപോകാകയാണ്. ഇത് എഴുതുമ്പോൾ എത്ര തവണ എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകിയിട്ടുണ്ട് എന്ന് എനിക്കറിയില്ല. സാർ പറഞ്ഞത് വളരെ ശെരിയാണ്. അന്ന് ഞാൻ ധരിച്ചിരുന്നത് ഒരു പഴയ ചെരുപ്പ് തന്നെ ആയിരുന്നു. കാരണം അന്നെനിക്ക് അതല്ലാതെ മറ്റൊന്നും ഉണ്ടായിരിക്കുന്നില്ല.
ആ ഷോയിലെ എത്തിയശേഷം അവിടെ ഉണ്ടായിരുന്ന മറ്റു കുട്ടികളെ കണ്ട ശേഷം അവരുടെ ഒപ്പം നിൽക്കാൻ പോലും എനിക്ക് യോഗ്യത ഇല്ലെന്ന് ഒക്കെ തോണി തിരികെ പോകാൻ പോയ എന്നെ അവുടെ പിടിച്ച് നിർത്തിയത് സൂര്യ ടിവിയിലെ ഷോ കോഡിനേറ്റർ വിനോദ് ചേട്ടനാണ്. ശേഷം എന്തോ ഒരു ദൈവ നിയോഗം പോലെ ഞാൻ ആ ഷോയിൽ വിജയിച്ചു. അങ്ങനെ ലാൽജോസ് സാറിന്റെ സിനിമ കിട്ടി, ഒരുപാട് സന്തോഷം, കേരളത്തിന് പുറത്ത് തന്നെ അങ്ങനെ പോയിട്ടില്ലാത്ത ഞാൻ ആദ്യമായി ദുബായിലേക്ക് പോകാൻ പോകുന്നു, അങ്ങനെ പാസ്പോർട്ട് എടുത്തു..

അങ്ങനെ എനിക്കൊപ്പം എന്റെ അത്രയും തന്നെ ഒന്നുമറിയാത്ത ഒരു പാവം എന്റെ അമ്മയും പാസ്പോർട്ട് എടുത്തു. ഞങ്ങളുടെ പശുവിനെ നോക്കാൻ ആരുമില്ലാത്തതുകൊണ്ട് അതിനെ വിറ്റിട്ടാണ് എന്റെ അമ്മ എന്റെ കൂടെ വന്നത്. അങ്ങനെ ഷൂട്ടിംഗ് എല്ലാം കഴിഞ്ഞ് തിരിച്ചെത്തിയ എന്നെയും അമ്മയേയും കുറിച്ച് വളരെ മോശമായ പല കഥകളും നാട്ടിൽ പരന്നിരുന്നു. ആ ദിവസങ്ങളിൽ ഞാൻ ക,ര,ഞ്ഞ ക,ര,ച്ചിൽ ഒരു പക്ഷെ ഞാൻ ജീവിതത്തിൽ പിന്നീട് ക,ര,ഞ്ഞു കാണില്ല.. എന്റെ ഒരു അഭിമുഖം എടുക്കാൻ ഒരു മീഡിയ വീട്ടിൽ വന്നപ്പോൾ അതിൽ സംസാരിക്കുന്നതിനടിയിൽ എന്റെ അച്ഛൻ പൊട്ടിക്കരഞ്ഞു, അപ്പോൾ എന്നെയും അമ്മയെയും പറയുന്നത് കേട്ട് എന്തു മാത്രം വിഷമം ഉണ്ടായിരുന്നിട്ടാകും അപ്പോൾ അച്ഛൻ കരഞ്ഞത്.
എന്നാൽ അന്ന് എന്നെ മോശമായി കണ്ടവർ തന്നെ പിനീട് വേദിയിൽ ആനയിച്ച് ഇരുത്തി.. ആ വേദിയിൽ ഞാൻ പറഞ്ഞു. വളർന്നു വരുന്നവരെ മുളയിലേ നുള്ളികളയാതെ മുന്നോട്ടു നടക്കുവാൻ സഹായിക്കുക. ഒരാളുടെ ഇഷ്ടങ്ങളും, രീതികളും വേറെ ഒരാളിലേക്ക് അടിച്ചേല്പിക്കാതെ ഇരിക്കുക. ഈ ജന്മം ലാൽ ജോസ് സാറിനോട് കടപ്പെട്ടിരിക്കുന്നു.
Leave a Reply