
‘തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് SFI തീരുമാനിച്ചാൽ ചലിക്കില്ല’ !
പലപ്പോഴും വാർത്തകളിൽ നിറയുന്ന ആളാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ, ഇപ്പോഴിതാ അദ്ദേഹത്തിന്റെ ചില വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറുകയാണ്. ‘തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്‌ഐ വിചാരിച്ചാൽ ചലിക്കില്ലെ’ എന്നാണ് അർശോ പറയുന്നത്. ഹാലിളകിയാൽ നിലയ്‌ക്ക് നിർത്താൻ എസ്എഫ്‌ഐക്ക് അറിയാം. അതിന് കേരളത്തിലെ മുഴുവൻ എസ്എഫ്‌ഐ ഒന്നും വേണ്ട. തിരുവനന്തപുരം നഗരത്തിലെ എസ്എഫ്‌ഐ മാത്രം മതിയെന്ന് ആർഷോ പറഞ്ഞു. കേരള സർവകലാശാല ആസ്ഥാനത്ത് നടന്ന പ്രതിഷേധ പ്രകടനത്തിൽ സംസാരിക്കുകയായിരുന്നു ആർഷോ.
കഴിഞ്ഞ ദിവസം എസ്എഫ്‌ഐ പ്രതിഷേധം നടത്തിയത്, പുതിയ വിദ്യാർത്ഥി യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ വി സി അനുവദിക്കാത്തതിലും, കഴിഞ്ഞ ദിവസത്തെ പൊ,ലീ,സ് നടപടിയിലും പ്രതിഷേധിച്ചാണ് . ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊ,ലീ,സ് ജലപീരങ്കി പ്രയോഗിച്ചു. സമാധാനപരമായും മാതൃകാപരമായും അനിശ്ചിതകാല സമരം മുന്നോട്ടു കൊണ്ടു പോകണം എന്നാണ് എസ്എഫ്‌ഐ ആഗ്രഹിച്ചതെന്ന് ആർഷോ പറഞ്ഞു.

എസ്എഫ്‌ഐയെ കണ്ടാൽ ‘മോഹനൻ കുന്നുമ്മൽ എന്ന ആർഎസ്എസുകാരന് ഹാലിളകും, അതുകൊണ്ടാണ് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട യൂണിയനെ പ്രവർത്തിക്കാൻ അനുവദിക്കാത്തത്, അങ്ങനെയങ്ങു ഹാലിളകിയാൽ അതിനെ നിലക്ക് നിർത്താനും എസ്എഫ്‌ഐക്ക് അറിയാം എന്നും അർശോ പറഞ്ഞു, തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്‌ഐ വിചാരിച്ചാൽ ചലിക്കില്ല. അതിന് കേരളത്തിലെ മുഴുവൻ എസ്എഫ്‌ഐ ഒന്നും വേണ്ട. തിരുവനന്തപുരം നഗരത്തിലെ എസ്എഫ്‌ഐ മാത്രം മതി. പൊ,ലീ,സ് അത് മനസിലാക്കിക്കോ എന്നും ആർഷോ പറഞ്ഞു.
അതുപോലെ, കർണാടകയിൽ നിങ്ങൾ കണ്ട നാലും മൂന്നും ഏഴ് എബിവിപിക്കാരല്ല കേരളത്തിലെ എസ്എഫ്ഐ, ഡിസിപി അനങ്ങണ്ടാ എന്ന് ഞങ്ങൾ തീരുമാനിച്ചാൽ അനങ്ങില്ല. സർവകലാശാലയുടെ പടിവാതിൽക്കൽ ഞങ്ങൾ സമരം പുനരാരംഭിക്കും എന്നും അർശോ കൂട്ടിച്ചേർത്തു.. എന്നാൽ അതേസമയം ആർഷോയുടെ ഈ വാക്കുകളെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ, “ആഭ്യന്തര വകുപ്പിനെ കുറിച്ച് എസ്എഫ്ഐക്ക് നല്ല മതിപ്പാണ്” എന്നാണ്…
Leave a Reply