ആ കുട്ടികളുടെ വേദന ഓർക്കുമ്പോൾ നമ്മുടെ വേദന ഒന്നുമല്ല, കണ്ണീരിന്റെ വില അറിയാത്തവർക്ക് മുമ്പിൽ കരയരുതെന്ന് വാശിയായിരുന്നു എനിക്ക്.. ജാനുവിനെ കുറിച്ച് ആര്യ സലിം

ടോവിനോ ചിത്രം നരിവേട്ട നമ്മുടെ കേരളം ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ്, ടൊവിനോയെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഇപ്പോൾ വിജയകരമായി പ്രദർശനം തുടരുകയാണ്, ടൊവിനോയെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിൽ  സി കെ ശാന്തി എന്ന കഥാപാത്രത്തിലൂടെ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ് ആര്യ സലിം. ചിത്രത്തിൽ  പി കെ ജാനുവിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് സി കെ ശാന്തി എന്ന കഥാപാത്രം ആര്യ ചെയ്തിട്ടുള്ളത്. തന്റെ കഥാപാത്രത്തെക്കുറിച്ചും സിനിമയെക്കുറിച്ചും ആര്യ സലിം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

സിനിമ ചെയ്യുന്നതിന് മുമ്പ് ഒരുപാട് തവണ ജാനു മേടത്തെ കാണാൻ ശ്രമിച്ചിരുന്നു, പക്ഷെ നടന്നില്ല, പിന്നെ സിനിമയുടെ ക്ലൈമാക്സ് എടുക്കുന്നതിന് രണ്ട് ദിവസം മുൻപാണ് എനിക്ക് മേഡത്തെ കാണാൻ കഴിഞ്ഞത്. മേഡത്തിന്റെ വീട്ടിൽ പോകുന്നത് എന്റെ സഹോദരിയുടെയും മേഡത്തിന്റെ സുഹൃത്തായ രാമേട്ടന്റെയും കൂടിയാണ്. സത്യത്തിൽ ആ ഒരു കൂടിക്കാഴ്ച വല്ലാത്തൊരു സിനിമാറ്റിക് ഫീൽ ആണ് തന്നത്. ബൊലേറ ഓടിച്ചു വന്ന മേഡം ഞങ്ങളെ കണ്ട് ഇറങ്ങി വരികയും ഞങ്ങളോട് സംസാരിക്കുകയും ചെയ്തു. പഴയ അനുഭവങ്ങളെ കുറിച്ചും മർദ്ദനമേറ്റ കാര്യത്തെക്കുറിച്ചമൊക്കെ മേഡം ഞങ്ങളോട് പറഞ്ഞു. ‘ഞങ്ങൾക്ക് കിട്ടിയ അടി പോട്ടെ എന്ന് വെക്കാം പക്ഷേ ചെറിയ കുട്ടികൾക്ക് പോലും അടി കിട്ടിയത് വിട്ടുകളയാൻ പറ്റില്ല.

അന്നത്തെ ആ കുട്ടികളുടെ വേദനയും നിലവിളികളും ഓർക്കുമ്പോൾ നമ്മുടെ വേദന ഒന്നുമല്ല’ എന്നാണ് മേഡം അന്നത്തെ മുത്തങ്ങ സംഭവത്തെക്കുറിച്ച് ഞങ്ങളോട് പറഞ്ഞത്. മാത്രമല്ല നമ്മുടെ കണ്ണീരിന്റെ വില അറിയാത്തവർക്ക് മുമ്പിൽ കരയരുതെന്ന് വാശിയായിരുന്നു എനിക്ക് എന്നാണ് മേഡം അന്നത്തെ ദിവസത്തെക്കുറിച്ച് പറഞ്ഞ മറ്റൊരു കാര്യം. വല്ലാത്തൊരു ഇമോഷണൽ മൊമെന്റ്റ് ആയിരുന്നു അത്. പിന്നെ സിനിമയെക്കുറിച്ച് ചെറിയൊരു ധാരണയായിരുന്നു മേഡത്തിന് ഉണ്ടായിരുന്നത് എന്നാണ് ഞാൻ മനസ്സിലാക്കിയത്. അതായത് മുത്തങ്ങ സമരം ഉണ്ട്, അതിൽ ചില കാര്യങ്ങൾ വരുന്നു എന്നല്ലാണ്ട് സിനിമയെ കുറിച്ച് പൂർണ്ണരൂപ മേഡത്തിന് അറിയാമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടില്ല.

പുതുതലമുറ ഇന്ന് സമൂഹ മാധ്യമങ്ങളിലാണ് ജീവിക്കുന്നത്, അതിനപ്പുറത്തേക്കൊന്നും അവർക്കറിയില്ല, അവർക്ക് ചരിത്രം അറിയാൻ ഈ സിനിമ സഹായിക്കും., ഇത് അടയാളമാണ് ഓർമപ്പെടുത്തലാണ്, എന്നും ആര്യ പറയുന്നു. ഈ ഒരു സിനിമയ്ക്ക് വേണ്ടി ഒരു വർഷത്തോളം ഞാൻ മറ്റു വർക്കുകൾ ഒന്നും ഏറ്റെടുത്തില്ല, ഈ സിനിമയിലെ കഥാപാത്രത്തിലൂടെയാണ് ഞാൻ എന്ന ആർട്ടിസ്റ്റിനെ ആളുകൾ കൃത്യമായി തിരിച്ചറിഞ്ഞു തുടങ്ങുന്നത്. ഈ സിനിമയ്ക്കകത്തെ കഥാപാത്രത്തിലൂടെയാണ് ഞാൻ ചെയ്തിട്ടുള്ള മുൻപത്തെ കഥാപാത്രങ്ങളെയൊക്കെ പലരും ഓർത്തെടുക്കുന്നത്. പണ്ടത്തെ മുത്തങ്ങ സമരത്തെ പറ്റിയൊക്കെ വളരെ വ്യക്തമായി അറിയുന്ന പലർക്കും ഈ സിനിമ കണ്ടപ്പോൾ സി കെ ജാനു എന്ന ധീര വനിതയെ ഓർമിക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് എന്റെ വിജയമെന്നും ആര്യ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *