പാരമ്പര്യം തുടരാന്‍, ഒരു ആണ്‍കുട്ടി ഉണ്ടാകണം, രാംചരണിന് അടുത്തതും പെണ്‍കുട്ടി ആകുമോ എന്ന ഭയത്തിലാണ് ഞാന്‍ ! വിമർശനം

തെന്നിന്ത്യൻ സിനിമയുടെ സൂപ്പർ സ്റ്റാറാണ് ചിരഞ്ജീവി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ചില വയ്ക്കുകൾ വലിയ വിവാദമായി മാറുകയാണ്, ഹാസ്യതാരം ബ്രഹ്‌മാനന്ദം നായകനാകുന്ന ‘ബ്രഹ്‌മ ആനന്ദം’ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ സംസാരിച്ചപ്പോഴാണ് ചിരഞ്ജീവിയുടെ വിവാദ പരാമര്‍ശം. തന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു ചെറുമകനില്ലാത്തതിനെ കുറിച്ചാണ് ചിരഞ്ജീവി സംസാരിച്ചത്.

അദ്ദേഹത്തിന്റെ ആ വിവാദ വാക്കുകൾ ഇങ്ങനെ, ഞാന്‍ വീട്ടിലായിരിക്കുമ്പോള്‍, എനിക്ക് ചുറ്റും എന്റെ കൊച്ചുമകള്‍ ഉണ്ടെന്ന് തോന്നുന്നില്ല. ഞാന്‍ ഒരു ലേഡീസ് ഹോസ്റ്റല്‍ വാര്‍ഡന്‍ ആണെന്ന് തോന്നുന്നു, ചുറ്റും ലേഡീസ്. അതുകൊണ്ട് തന്നെ ഞാനൊരു കാര്യം വലിയ രീതിയിൽ ആഗ്രഹിക്കുന്നുണ്ട്, എപ്പോഴും രാം ചരണിനോട് അത് ഞാൻ പറയുകയും ചെയ്യുന്നുണ്ട്, ഇത്തവണയെങ്കിലും നമ്മുടെ പാരമ്പര്യം തുടരാന്‍, ഒരു ആണ്‍കുട്ടി ഉണ്ടാകണം എന്ന്.

എന്നാൽ രാം ചരണ്  അവന്റെ മകള്‍ അവന്റെ കണ്ണിലെ കൃഷ്ണമണിയാണ്. അവന് വീണ്ടും ഒരു പെണ്‍കുട്ടി ഉണ്ടാകുമോ എന്ന് ഞാന്‍ ഭയക്കുന്നുണ്ട്.. എന്നാണ് ചിരഞ്ജീവി പറഞ്ഞത്. നടന്റെ ഈ വാക്കുകളാണ് വിവാദമായത്. ചിരഞ്ജീവിയുടെ മകനും തെലുങ്ക് സിനിമ താരവുമായ രാം ചരണിനും ഭാര്യ ഉപാസനയ്ക്കും 2023ലാണ് ക്ലിംകാര എന്ന പെണ്‍കുഞ്ഞ് ജനിച്ചത്.

വിവാഹം കഴിഞ്ഞ് പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഇവർക്ക് ഒരു മകൾ ജനിച്ചത്. അതുപോലെ കൊച്ചുമകളെ കുറിച്ച് മുമ്പും ചിരഞ്ജീവി സംസാരിച്ചിട്ടുണ്ട്, ഞങ്ങളുടെ കുടുംബാംഗങ്ങൾ വളരെ സന്തുഷ്ടരാണ്. രണ്ടുപേരും മാതാപിതാക്കളാകാനും അവരുടെ മക്കളെ താങ്ങാൻ ഞങ്ങൾക്ക് അവസരം നൽകാനും ആഗ്രഹിച്ചതിനാൽ ഈ പെൺകുട്ടി ഞങ്ങൾക്ക് ഒരു അനുഗ്രഹമാണ്. വർഷങ്ങൾക്ക് ശേഷം കൃപയോടെ.

ദൈവത്തിന്റെയും, എല്ലാവരുടെയും, അനുഗ്രഹം, അവർ ഞങ്ങളെ സന്തോഷിപ്പിച്ചു. നിങ്ങളുടെ പിന്തുണയ്ക്ക് ഞങ്ങൾ ഓരോരുത്തർക്കും നന്ദി അറിയിക്കുന്നു. ഒരു ശുഭ മുഹൂർത്തത്തിലാണ് ഞങ്ങളുടെ കുഞ്ഞ് ജനിച്ചത്. കുഞ്ഞ് വളരെ ഭാഗ്യവാനാണ്, അത് ആദ്യം മുതൽ കാണുന്നുണ്ട്. ചരണിന്റെ വളർച്ചയാകട്ടെ അല്ലെങ്കിൽ വരുൺ തേജിന്റെ വിവാഹ നിശ്ചയം, ഞങ്ങൾക്ക് നല്ല കാര്യങ്ങൾ സംഭവിക്കുന്നു. അവൾക്ക് അങ്ങനെയൊരു പ്രഭാവലയം ഉണ്ടായതിൽ എനിക്ക് സന്തോഷമുണ്ട്. ഞങ്ങൾ ഹനുമാനിൽ വിശ്വസിക്കുകയും ജൂൺ 20 ചൊവ്വാഴ്ച അദ്ദേഹം ഞങ്ങൾക്ക് ഒരു പെൺകുഞ്ഞിനെ നൽകി അനുഗ്രഹിക്കുകയും ചെയ്തു, എന്നാണ് അദ്ദേഹം അന്ന് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *