
1000 കൊടുത്താൽ ഭഗവാനെ ആദ്യം കാണാം, ശബരിമലയിൽ കച്ചവടമാണ് നടക്കുന്നത് എന്ന് സലിം കുമാർ ! ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന..!
മണ്ഡലകാത്ത് ശബരിമലയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്, എന്നാൽ നടന്‍ ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണനയില്‍ ദര്‍ശനം അനുവദിച്ച സംഭവത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി. സംഭവത്തില്‍ കോടതി ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി. സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെയാണ് നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. നടയടക്കുന്നതിന് തൊട്ട് മുമ്പാണ് ദിലീപ് ദര്‍ശനം നടത്തിയത്. ഹരിവരാസനം കീര്‍ത്തനം പൂര്‍ത്തിയായി നടയടച്ച ശേഷമാണ് ദിലീപ് ശബരിമലയില്‍ നിന്നും മടങ്ങിയത്. കഴിഞ്ഞ വര്‍ഷങ്ങളിലും നടന്‍ ശബരിമല ദര്‍ശനം നടത്തിയിരുന്നു. ദിലീപിന് വിഐപി പരിഗണന ലഭിച്ചോ എന്നാണ് ഹൈക്കോടതി ഇപ്പോള്‍ പരിശോധിക്കുന്നത്..
ശബരിമലയിൽ നടന്നുകൊണ്ടിരിക്കുന്ന ഇത്തരം കാര്യങ്ങളോട് വലിയ വിയോജിപ്പാണ് ജനങ്ങളും പ്രകടിപ്പിക്കുന്നത്. ഈ വിഷയം ചർച്ചയത്തിന് പിന്നാലെന് ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടൻ സലിം കുമാർ ശബരിമലയെ കുറിച്ച് പറയുന്ന വിഡിയോകൂടി ശ്രദ്ധ നേടുകയാണ്. താൻ 18 വർഷം ശബരിമലയിൽ പോയിട്ടുണ്ടെന്നും എന്നാൽ അതെല്ലാം ഒരു കച്ചവടമാണെന്നും താൻ മനസിലാക്കിയെന്നും പറയുകയാണ് സലിം കുമാർ. മലയാള മനോരമ സഘടിപ്പിച്ച ഹോർത്തൂസ് എന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
വാക്കുകൾ ഇങ്ങനെ, എനിക്ക് ഇപ്പോൾ ഈശ്വര വിശ്വാസമില്ല, എന്റെ അമ്മയുടെ ആത്മാവ് എന്റെ ഒപ്പം ഉണ്ടെന്നാണ് എന്റെ വിശ്വാസം. ഞാൻ എന്തെങ്കിലും പ്രാര്ഥിക്കുന്നുണ്ടെങ്കിൽ അത് എന്റെ അമ്മയെ വിളിച്ചുകൊണ്ടുള്ള പ്രാർത്ഥന ആയിരിക്കും. എന്റെ അമ്മയെ ഇപ്പോൾ എനിക്ക് കാണാൻ കഴിയില്ല, അതുപോലെ ഈശ്വരനെയും കാണാൻ കഴിയില്ല, അതുകൊണ്ട് എന്റെ അമ്മയെ ഞാൻ ഈശ്വരനായി കണ്ട് പ്രാർത്ഥിക്കുന്നു. അത്രയേ ഉള്ളു..

ഞാനൊരു വലിയ ഈശ്വര ഭക്തനായിരുന്നു, പക്ഷെ ഇപ്പോൾ അല്ല, ഒരു നിരീശ്വരവാദിയാണ്. ഞാൻ ഒരു സമയത്ത് വലിയ ഭക്തനായിരുന്നു, 18 തവണ ശബരിമലയിൽ പോയിട്ടുണ്ട്, ആരുടേയും വിശ്വാസത്തെയും ഭക്തിയെയും ഞാൻ ചോദ്യം ചെയ്യുകയല്ല, പക്ഷെ ഇതെല്ലം ഒരു കച്ചവടമാണെന്ന് ഞാൻ മനസിലാക്കി, നമുക്ക് ഒരു ക്യൂവിൽ 1000 കൊടുത്താൽ ഭഗവാനെ ആദ്യം കാണാം, അതുപോലെ ഭഗവതിക്ക് ഭൂമി സംഭാവന നൽകാൻ പറയുന്നവരുണ്ട്, ഒരു തുണ്ട് ഭൂമിക്ക് നമ്മുടെ അടുത്ത് തെണ്ടേണ്ട ആളുകൾ ആണോ ഭഗവാനും ഭഗവതിയുമെല്ലാം..
നമ്മൾ നമ്മുടെ വിഷമങ്ങളും സങ്കടങ്ങളും പറയാൻ അമ്പലത്തിൽ ചെല്ലുമ്പോൾ ദൈവങ്ങൾ അത് കേൾക്കണമെങ്കിൽ നമ്മൾ പായസവും പഴവും അങ്ങോട്ട് നൽകണം, നമുക്കൊന്നും തരുന്നില്ല താനും. നമ്മൾ പോകുന്നത് നമ്മുടെ പട്ടിണി അകറ്റാൻ പറയാനാണ്, ഇത് അവിടെ കേൾക്കണമെങ്കിൽ നമ്മൾ പാൽപായസം അങ്ങോട്ട് നേരണം, എന്നിട്ട് പുള്ളി വന്നു ഇത് തിന്നുന്നുണ്ടോ അതുമില്ല.. ഇതെല്ലം വെറുതെയാണ്, ‘നാളെ എന്തെന്ന് അറിയാത്ത ആളുകളുടെ ഉത്ക്കണ്ഠയാണ് ഭക്തി’. ഏതിനോടെങ്കിലും പ്രാർത്ഥിക്കണം എന്ന് തോന്നിയാൽ സ്വന്തം അമ്മയെ പ്രാർത്ഥിച്ചാൽ മതി, അതിനേക്കാൾ വലിയ ദൈവമൊന്നും എവിടെയുമില്ല എന്നും സലിം കുമാർ പറയുന്നു.
Leave a Reply