
എനിക്ക് അയാളെ വീട്ടില്‍ പോയി ഇ,ടി,ക്കണമായിരുന്നു ! ആ ട്രോളും നോക്കി ഞാൻ വെളിപ്പിനെ വരെ ഇരുന്നു ! ഗോകുൽ പറയുന്നു !
സുരേഷ് ഗോപിയെ പോലെ തന്നെ ഏവർക്കും പ്രിയങ്കരനായ ആളാണ് ഗോകുൽ സുരേഷും. വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ ഗോകുലിന് കഴിഞ്ഞിരുന്നു. ഇപ്പോഴിതാ തിയറ്ററുകളിൽ മികച്ച വിജയമായി മാറിക്കൊണ്ടിരിക്കുന്ന പാപ്പാൻ എന്ന ചിത്രത്തിൽ അച്ഛനും മകനും മികച്ച കോമ്പോ ആയി തകർത്ത് അഭിനയിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്കിയ അഭിമുഖത്തില്‍ ഗോകുല്‍ സുരേഷ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
കുറച്ച് നാളുകൾക്ക് മുമ്പ് സുരേഷ് ഗോപിയുടെ ഒരു ചിത്രവും എഡിറ്റ് ചെയ്ത് സിംഹവാലൻ കുരങ്ങിന്റെ മുഖവും ചേര്‍ത്ത് വെച്ച്, ‘ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ’ എന്നായിരുന്നു ഒരാളുടെ കുറിപ്പ്. ഈ കുറിപ്പിന് സാക്ഷാൽ ഗോകുൽ തന്നെ മറുപടിയുമായി എത്തിയത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. അതിനു ഗോകുലിന്റെ മറുപടി ‘ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും,’ എന്നായിരുന്നു. അന്ന് നിരവധി പേരാണ് ഗോകുലിനെ അഭിനന്ദിച്ച് രംഗത്ത് വന്നത്.
ഇപ്പോഴിതാ അപ്പോഴത്തെ തന്റെ മാനസികാവസ്ഥയെ കുറിച്ച് ഗോകുൽ പറയുന്നത് ഇങ്ങനെ, അത് തഗ് ലൈഫ് മോഡില്‍ പറഞ്ഞ മറുപടി അല്ലെന്നും വളരെ വേദനയോടെയാണ് ആ കമന്റ് ചെയ്തത് എന്നും ഗോകുൽ വ്യക്തമാക്കുന്നു. ‘എന്റെ അച്ഛന് അഴിമതിക്കാരനാണെങ്കില്‍ ഈ കാണുന്ന ട്രോളിനൊന്നും ഞാന്‍ റിയാക്റ്റ് ചെയ്യില്ലായിരുന്നു. അച്ഛന് സമ്പാദിക്കുന്നതില്‍ നിന്നും പലര്‍ക്കും കൊടുക്കുന്നുണ്ട്. അതിലൊരു ന്യായമുണ്ട്. ആ ന്യായം വിട്ടിട്ടാണ് പലരും സംസാരിക്കുന്നത്. എന്റെ ചെറിയ പ്രായത്തില്‍ തന്നെ ആള്‍ക്കാരോട് ഇരുന്ന് തര്‍ക്കിക്കുമായിരുന്നു. അച്ഛന്റെ പ്രവര്‍ത്തികളൊക്കെ എക്സ്പ്ലെയ്ന്‍ ചെയ്യുമായിരുന്നു. അങ്ങനെ ഒരു വയനാട്ടുകാരനുമായി സംസാരിക്കുമ്പോള്‍ ഒടുവില്‍ അയാള്‍ ചോദിച്ചത് എന്റെയടുത്ത് തള്ളുവാണോയെന്നാണ്. അത് എനിക്ക് ഭയങ്കരമായി കൊണ്ടു.

എന്റെ അച്ഛൻ വ്യക്തിപരമായോ രാഷ്ട്രീയ പരമായോ ആരെയും വേദനിപ്പിക്കുന്നതോ ദ്രോഹിക്കുന്നതോ ഞാൻ കണ്ടിട്ടില്ല, ചില സാഹചര്യങ്ങളായിൽ അന്യായമായി എന്റെ വീട്ടുകാരെയും സഹോദരിമാരെയും ചിത്രങ്ങള്‍ സഹിതം വെച്ച് അന്യവിശ്യമായി സംസാരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇന്ന ആളാണ് ഞാന്‍ എന്നത് മറന്ന് പ്രവര്‍ത്തിക്കുന്ന ആറ്റിറ്റിയൂഡാണ് എന്റേത്. അതാണ് എനിക്ക് ഇഷ്ടം. പക്ഷേ എപ്പോഴും അങ്ങനെ പറ്റില്ല. അത്രയും നാള് സഹിച്ചിരുന്നതിന്റെ അമര്‍ഷമാണ് അന്ന് ആ ഫോട്ടോയ്ക്ക് വന്ന കമന്റില്‍ കണ്ടത്. ഒട്ടുമൊരു തഗ്ലൈഫ് മോഡിലല്ല ഞാന്‍ ആ കമന്റ് ചെയ്തത്. ഭയങ്കര വേദനയോടെയാണ് ചെയ്തത്.
ഏകദേശം രാത്രി ഒരു 12:30 നാണ് ഞാൻ ആ ട്രോള്‍ കണ്ടത്. വെളുപ്പിനെ 4:30 വരെ ആ ഫോണും കയ്യിൽ പിടിച്ചോണ്ടിരുന്നു. എനിക്ക് റിയാക്റ്റ് ചെയ്യണമായിരുന്നു. എനിക്ക് പുള്ളീടെ വീട്ടില്‍ പോയി പുള്ളിയെ ഇടിക്കണമായിരുന്നു. അതാണ് എന്റെ മനസില്‍ വന്നത്. പക്ഷേ അത് എനിക്ക് ചെയ്യാന്‍ പറ്റില്ല,’ അങ്ങനെ ആ അമർഷം ആ കമന്റിൽ കൂടി തീർത്തു എന്നും ഗോകുൽ പറയുന്നു.
Leave a Reply