
ലഹരിക്ക് അടിമപെട്ടില്ലായിരുന്നെകിൽ ഗിരീഷ് ഇന്നും നമുക്കൊപ്പം ഉണ്ടാകുമായിരുന്നു ! ഫോൺ വരെ പണയം വെച്ചായിരുന്നു മദ്യപാനം ! ഇഗ്നേഷ്യഡ് പറയുന്നു !
മലയാള സിനിമ ലോകത്തിന് ഒരുപിടി മികച്ച ഗാനങ്ങൾ സമ്മാനിച്ച കലാകാരനായിരുന്നു ഗിരീഷ് പുത്തഞ്ചേരി, അദ്ദേഹത്തിന്റെ വിയോഗം കലാരംഗത്തിന് തന്നെ ഒരു തീരാ നഷ്ടമാണ്, ഗാനരചന മാത്രമല്ല തിരക്കഥയെഴുത്തിലും പിന്നണി ഗാനാലാപനത്തിലും പ്രാവീണ്യമുണ്ടായിരുന്നു. മരിക്കമ്പോൾ വെറും നാൽപ്പത്തിയെട്ട് വയസ് മാത്രമായിരുന്നു പ്രായം.ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് സംസാരിക്കുകയാണ്, സംഗീത സംവിധായകൻ ഇഗ്നേഷ്യസ്. ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം….
ഒരുപക്ഷെ ലഹരിക്ക് അടിമപെട്ടില്ലായിരുന്നെകിൽ നമുക്കൊപ്പം ഇപ്പോഴും അദ്ദേഹം ഉണ്ടാകുമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്, വാക്കുകൾ വിശദമായി, അന്നൊന്നും ഈ നാക്കിനടിയിൽ വെക്കുന്ന ലഹരിയോ ഇഞ്ചക്ഷനോ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ കഞ്ചാവുണ്ടായിരുന്നു. എന്റെ കൂടെ പ്രവർത്തിച്ചിരുന്ന വളരെ കഴിവുള്ള ആളുകളൊക്കെ കഞ്ചാവ് വലിക്കുമായിരുന്നു, ആക്ഷേ എന്റെ മനസ്സിൽ അന്നും ലഹരി ഉപയോഗിക്കുന്നത് ജീവിതത്തോട് തന്നെ ചെയ്യുന്ന തെറ്റാണന്ന് മനസിൽ ഒരു ബോധമുണ്ടായിരുന്നു.
അക്കാലത്ത് എന്റെ ഒപ്പം പ്രവർത്തിച്ചിരുന്നവരിൽ പലരും ഇന്ന് ജീവനോടെയില്ല, ഭൂരിഭാഗം പേരും ലഹരി ഉപയോഗം മൂലം ശ്വാസകോശത്തിനും കരളിനും അടക്കം പലപല അസുഖങ്ങൾ വന്ന് മരിച്ച് പോയവരാണ്. പലരേയും ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ എങ്കിലും ലഹരി ലഭിക്കാനുള്ള മാർഗം കാണുമ്പോൾ വീണ്ടും അവർ അതിലേക്ക് പോകും. ഗിരീഷ് പുത്തഞ്ചേരിയെ ഒരുപാട് തവണ ഞാൻ ഉപദേശിച്ചിട്ടുണ്ട്.
അതിൽ ഗിരീഷിനെ ഞാൻ ഒരുപാട് ഉപദേശിച്ചിരുന്നു, ഇതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ വഴക്കിട്ടിട്ടുണ്ട്. മദ്യപിച്ചാൽ പിന്നെ വേറൊരു സ്വഭാവക്കാരനാണ് ഗിരീഷ്. ഒപ്പമുള്ളത് അടുപ്പമുള്ളയാളാണെന്നോ അകൽച്ചയുള്ള ആളാണെന്നോ ഒന്നും നോക്കുകയില്ല. പുള്ളിക്ക് തോന്നിയതെല്ലാം വിളിച്ച് പറയും. എനിക്ക് ആ സ്വഭാവം ഇഷ്ടമായിരുന്നില്ല. അതുകൊണ്ട് ഞങ്ങൾ തമ്മിൽ ഒരുപാട് വഴക്കിട്ടിട്ടുണ്ട്. അതിനുശേഷം ഞാനും പുള്ളിയും കുറച്ച് അകൽച്ചയിലായിരുന്നു. പുള്ളിക്കൊപ്പമുള്ള വർക്കും ഞാൻ കുറച്ചിരുന്നു.

അങ്ങനെ പിന്നീട് ഞങ്ങൾ വീണ്ടും ഒരുമിച്ച് കണ്ടത് കൊച്ചിൻ ഹനീഫയുടെ അടക്ക സമയത്താണ്, അന്നും പുള്ളി മദ്യപിച്ചിട്ടുണ്ടായിരുന്നു. ഒരിടയ്ക്ക് നിർത്താൻ പോവുകയാണെന്ന് പറഞ്ഞിരുന്നു. ഞാൻ ചോദിച്ചപ്പോൾ ചെറുതായി മാത്രമെ മദ്യപാനമുള്ളെന്ന് പറഞ്ഞു. അപ്പോഴേക്കും പുള്ളിയുടെ കരളൊക്കെ തീർന്നിരുന്നു. കൊച്ചിൻ ഹനീഫയുടെ ചടങ്ങ് കഴിഞ്ഞ് ഞാനാണ് ഗിരീഷിനെ നാട്ടിലേക്ക് വണ്ടി കയറ്റി വിട്ടത്. വീട്ടിൽ എത്തിയോയെന്ന് അറിയാൻ വിളിച്ചപ്പോൾ ആരും ഫോൺ എടുത്തില്ല.
കാരണം അന്ന് അയാൾ ആ പോകുന്ന വഴി ചാരായ ഷാപ്പിൽ കയറി അവിടെ ഫോൺ പണയം വെച്ച് മദ്യപിച്ചു. ഛർദ്ദിച്ച് അവശനായ ഗിരീഷിനെ വീട്ടിൽ നിന്നും ആളുകൾ വന്നാണ് കൊണ്ടുപോയത്. പിന്നീട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിന് മുമ്പ് ഡോക്ടർ തന്നെ ഗിരീഷിനോട് പറഞ്ഞിരുന്നു ഇനി അധിക നാളില്ലെന്ന്. മദ്യപാനം നിർത്തിയാലും അധികം ആയുസില്ലെന്നും ഡോക്ടർ പറഞ്ഞിരുന്നു. മദ്യപിക്കാതെ ജീവിക്കാൻ പറ്റില്ലെന്ന അവസ്ഥയിലായിരുന്നു ഗിരീഷ് എന്നും അദ്ദേഹം ഓർക്കുന്നു…
\
Leave a Reply