എന്റെ ജീവിതം ഒരു തുറന്നവെച്ച പുസ്തകം ! കപടസദാചാര വാദിയല്ല, മരിക്കുന്നത് വരെ ഇടതുമുന്നണിയില്‍ ! ഗണേഷ് കുമാർ പ്രതികരിക്കുന്നു !

കഴിഞ്ഞ ദിവസം മുതൽ കെബി ഗണേഷ് കുമാർ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു, സോളാർ കേ,സി,ൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോർട്ടിനു പിന്നാലെയാണ് ഗണേഷിനെതിരെ വീണ്ടും ഇത്തരം ഒരു ആരോപണം വന്നിരിക്കുന്നത്. ഈ കാരണത്താൽ നിരവധി പേരാണ് അദ്ദേഹത്തെ വിമർശിച്ച് രംഗത്ത് വന്നത്. ഇപ്പോഴിതാ തനിക്ക് എതിരെ വന്ന ആരോപണങ്ങൾക്ക് മറുപടിയായി എത്തിയിരിക്കുകയാണ് ഗണേഷ് കുമാർ.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, തന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്നും താന്‍ കപട സദാചാര വാദിയല്ലന്നും കെ ബി ഗണേശ് കുമാര്‍. നിയമസഭയില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗിക പീഡനപരാതിക്ക് പിന്നില്‍ ഗൂഡാലോചനയെന്ന് കണ്ടെത്തിയ സി ബി ഐ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതിപക്ഷം നോട്ടീസ് നല്‍കിയ അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്റെ മൊഴി എടുക്കാൻ  സി ബി ഐ മൊഴി വിളിച്ചിരുന്നു എന്നത് ശെരിയാണ്. എന്നാൽ  അന്ന് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായാണ് താന്‍ മൊഴി പറഞ്ഞത്. ഈ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ക്കൊന്നും ഉമ്മന്‍ചാണ്ടിക്ക്് യാതൊരു ബന്ധവുമില്ലന്നാണ് താന്‍ അന്ന് സി ബി ഐക്ക് മൊഴി കൊടുത്തത്. സി ബി ഐ അന്വേഷണ റിപ്പോര്‍ട്ടില്‍ ഈ കാര്യം വ്യക്തമായി പറയുന്നുണ്ടെന്നും കെ ബി ഗണേശ് കുമാര്‍ പറഞ്ഞു.

ഞാൻ എനിക്ക് പറയേണ്ട കാര്യങ്ങള്‍ ആരുടെയായാലും മുഖത്ത് നോക്കി തന്നെ പറയും. അത് വ്യക്തി ജീവിതത്തിലായാലും രാഷ്ട്രീയജിവിതത്തിലായാലും. താന്‍ യു ഡി എഫ് വിടാന്‍ കാരണം അതിലെ ഒരു മന്ത്രിക്കെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ചാണ് താന്‍ ആ മുന്നണിയില്‍ നിന്നും പുറത്ത് പോകുന്നത്. അല്ലാതെ സോളാര്‍ കേസും തന്റെ യുഡി എഫ് ഉപേക്ഷിക്കലും തമ്മില്‍ യാതൊരു ബന്ധവുമില്ലന്നും കെ ബി ഗണേശ് കുമാര്‍ പറഞ്ഞു.

ഗണേഷിനെ വിമർശിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നത് ഇങ്ങനെ, ഇപ്പോൾ ഇടയ്ക്കൊക്കെ സർക്കാർ വിമർശനമൊമൊക്കെ നടത്തി യുഡിഎഫിലേക്ക് ഒരു പാലം പണിതിടാം എന്ന് ഗണേഷ്കുമാർ വിചാരിച്ചാലും, ആ പാലത്തിലൂടെ ഗണേഷിനെ നടത്തിച്ച് യുഡിഎഫ് പത്തനാപുരം എംഎൽഎ ആക്കാമെന്ന് ഏതേലും നേതാക്കൾ ആഗ്രഹിച്ചാലും ആ പാലം പൊളിച്ചിരിക്കും, പത്തനാപുരം പോയാലും, കേരളം പോയാലും ഇയാളെ ചുമക്കില്ല. ‘എനിക്കെന്റെ ഭാര്യയിൽ വിശ്വാസമുള്ളതുകൊണ്ട് മാത്രം ഗണേഷ് എന്റെ മകനാണ്’ എന്ന് ബാലകൃഷ്പിള്ള തന്നെ പറഞ്ഞിട്ടുള്ള ഗണേഷ്കുമാറിനെ പറ്റി കൂടുതലൊന്നും പറയുന്നില്ല എന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *