80 കോടിയോളം മൂല്യവും പങ്കാളിത്തവുമുള്ള വസ്തുവകകൾ അതേ കച്ചവടക്കാരന്റെ പേരിൽ തിരിച്ചേല്പിച്ച് അവർ ഇറങ്ങിവന്നു ! ഒരൊറ്റ രൂപ പോലും ജീവനാംശം വാങ്ങിയില്ല ! കുറിപ്പ് !

മഞ്ജു വാര്യർ എന്ന അഭിനേത്രിയോടുള്ള മലയാളികളുടെ ഇഷ്ടം അതിനി അവർ മറ്റു സിനിമകൾ ഒന്നും ചെയ്തില്ലെങ്കിൽ പോലും ആ ഇഷ്ടം നമ്മുടെ ഉള്ളിൽ നിന്നും ഒരിക്കലും മായില്ല, മോഹൻലാൽ, മമ്മൂട്ടി കഴിഞ്ഞാൽ പിന്നെ അടുത്ത സ്ഥാനം നമ്മുടെ സ്വന്തം മഞ്ജുവാര്യർക്ക് തന്നെയാണ്, ആറാം തമ്പുരാൻ, പത്രം, കന്മദം, കണ്ണെഴുതി പൊട്ടുതൊട്ട് അങ്ങനെ എത്രയോ കഥാപാത്രങ്ങൾ… നീണ്ട പതിനാല് വർഷത്തെ ഇടവേള അവസാനിപ്പിച്ചുകൊണ്ടാണ് മഞ്ജു മടങ്ങിയെത്തിയതും ആ പഴയ സ്നേഹവും സ്ഥാനവും അതുപോലെ തിരിച്ചുനല്കിയവരാണ് മലയാളികൾ. ഇപ്പോഴിതാ മഞ്ജുവിന്റെ മടങ്ങിവരവിനെകുറിച്ചും അവരുടെ ഇടപെടലുകളെ കുറിച്ചും വന്നൊരു കുറിപ്പാണ്  സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.

ആ കുറിപ്പിൽ പറയുന്നത് ഇങ്ങനെ, ആറുവർഷങ്ങൾക്ക് മുമ്പ് സ്വന്തം വിവാഹബന്ധം വേർപെടുത്തിയപ്പോഴും, മഞ്ജു എന്ന സ്ത്രീ പുലർത്താവുന്ന ഏറ്റവുമധികം മാന്യതയോടെയാണ് അയാളുടെ ജീവിതത്തിൽ നിന്നും ആ വീട്ടിൽ നിന്നും ഇറങ്ങിപ്പോന്നത്. വിവാദങ്ങളുണ്ടാക്കാൻ ഏറ്റവുമെളുപ്പമായിരുന്നിട്ടും മുൻഭർത്താവിന്റെയും അയാളോടൊപ്പം ഉള്ള തനറെ മകളുടെയും സ്വകാര്യതയെ മാനിച്ചാണ് അവർ മറ്റു പൊതുവിടത്തിലും സംസാരിച്ചത്. പിരിയാനുള്ള കാരണം അന്നുമിന്നും മറ്റുള്ളവരുടെ മുന്നിൽ വെളിപ്പെടുത്താതെ, മലയാള സിനിമയിലെ ഏറ്റവും വലിയ കച്ചവടക്കാരനിൽ നിന്നും ഒരു രൂപ പോലും ജീവനാംശം വാങ്ങാതെ, 80 കോടിയോളം മൂല്യവും പങ്കാളിത്തവുമുള്ള വസ്തുവകകൾ അതേ കച്ചവടക്കാരന്റെ പേരിൽ തിരിച്ചേല്പിച്ച് അവർ പടിയിറങ്ങി. എങ്ങനെയൊക്കെയോ വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്നു.

കൃത്യം രണ്ടുവർഷംപോലും തികഞ്ഞില്ല, അതിനുള്ളിൽ മലയാള സിനിമ ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഹീ ന മാ യ ക്രൂ ര ത അരങ്ങേറി. ആ ക്ര മി ക്ക പ്പെ ട്ട നടിയോട് ഐക്യപ്പെടാൻ അമ്മ സംഘടന വിളിച്ചുചേർത്ത യോഗത്തിൽ പലരും ഒരിറ്റ് ആത്മാർഥതയില്ലാത്ത വൈകാരികത ചാർത്തിയ സംഭാഷണങ്ങൾ കൊണ്ട് അവരവരുടെ കടമ തീർത്തുവെന്ന് വരുത്തിയപ്പോഴും, ആദ്യമായി അവിടെയും മുഖം നോക്കാതെ ഇതിന് പിന്നിലുള്ളത് ഒരു ക്രി മി ന ൽ ഗൂഡാലോചനയാണ്. അതിനുവേണ്ടി പ്രവർത്തിച്ചവരെ പുറത്തുകൊണ്ടുവരണം, ശി ക്ഷി ക്ക ണം.” എന്ന ഉറച്ച ശക്തമായ സത്യസന്ധമായ വാക്കുകൾ പറഞ്ഞതും മഞ്ജു വാര്യർ തന്നെയാണ്.

അതിന് പിന്നീട് തുടർച്ചകളുണ്ടായി. നിയമപരമായ പോരാട്ടങ്ങൾ തുടങ്ങി. വിചാരണയും വിസ്താരവുമടക്കം വർഷങ്ങളനവധി കടന്നുപോയി. അന്നുതൊട്ടിന്നുവരെ ആ ക്ര മി ക്ക പ്പെ ട്ടവ ളുടെ കൂടെത്തന്നെ അവർ നിന്നു. മറ്റുപലരും കൊടുത്ത മൊഴികൾ മാറ്റിപ്പറഞ്ഞപ്പോഴും അന്നും, സ്വന്തം മകളെകൊണ്ട് പോലും പിന്തിരിപ്പാക്കാൻ നോക്കിയപ്പോഴും, അതിലൊന്നും പതറാതെ പറഞ്ഞ വാക്കിൽ, ആ സത്യത്തിൽ ഉറച്ചു നിന്നു, പറയാനുണ്ടായിരുന്ന സത്യങ്ങൾ അണുവിട തെറ്റാതെ ആവർത്തിച്ചു പറഞ്ഞു.

ഇന്നിപ്പോ ക്രൂ ര ത ക്ക് ശരിവെക്കുന്ന പുതിയ തെളിവുകൾ കത്തുകളായും ശബ്ദരേഖകളായും ഓരോന്നായി പുറത്തുവരുമ്പോൾ, നടന്നതിനെക്കാളും എത്രയോയിരട്ടി മറഞ്ഞിരിക്കുന്ന “ജനപ്രിയൻ” കഥകൾ ഓരോന്നായി തെളിഞ്ഞുവരുമ്പോൾ, പണക്കൊഴുപ്പിൽ എല്ലാം തീർക്കാമെന്നു കരുതിയവരുടെ പ്രതീക്ഷകൾ അവസാനനിമിഷം തെറ്റിപ്പോകുമ്പോൾ, അവസാനത്തെ ചിരി ആക്രമിക്കപ്പെട്ടവൾക്കും അവളുടെ കൂടെ നിന്ന മഞ്ജുവാര്യർക്കും തന്നെയാണ്…

Leave a Reply

Your email address will not be published. Required fields are marked *