
മീനാക്ഷിയെ കൊണ്ട് മൊഴി മാറ്റി പറയാൻ പ്രേരിപ്പിച്ചു, സിനിമയിലെ ഏറ്റവും വലിയ കച്ചവടക്കാരനിൽ നിന്നും ഒരു രൂപ പോലും ജീവനാംശം വാങ്ങാതെ പടിയിറക്കം ! കുറിപ്പ് ശ്രദ്ധ നേടുന്നു !
ഒരു സമയത്ത് നമ്മൾ ഏറ്റവും കൂടുതൽ ആരാധിച്ചിരുന്ന, ഇഷ്ടപ്പെട്ടിരുന്ന താര ജോഡികൾ, ദിലീപും മഞ്ജുവും. അവർ ജീവിതത്തിലും ഒന്നായപ്പോൾ അത് അവരെ സ്നേഹിക്കുന്ന എല്ലവകർക്കും അത് ഒരുപാട് സന്തോഷം ഉണ്ടാക്കിയിരുന്നു. പക്ഷെ പിന്നീട് അവരുടെ ജീവിതത്തിൽ നടന്നത് ഒരു സിനിമയെ വെല്ലുന്ന സംഭവവികാസങ്ങളാണ്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ കുരുക്ക് മുറുകിക്കൊണ്ടിരിക്കുമ്പോൾ കഴിഞ്ഞ ദിവസം മഞ്ജു നൽകിയ മൊഴിയും, അതുപോലെ ശബ്ദ സംഭാഷണങ്ങളുടെ സാമ്പിൾ നിന്നും ദിലീപിന്റെയും കുടുംബത്തിന്റെയും ശബ്ധവും മഞ്ജു തിരിച്ചറിഞ്ഞതും ദിലീപിന്റെ കുരുക്ക് മുറുക്കാൻ ഇടയായിട്ടുണ്ട്.
ഇപ്പോഴിതാ മഞ്ജുവിന്റെ മടങ്ങിവരവിനെകുറിച്ചും അവരുടെ ഇടപെടലുകളെ കുറിച്ചും വന്നൊരു കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. കുറിപ്പിൽ പറയുന്നത് ഇങ്ങനെ, 6 വർഷങ്ങൾക്ക് മുമ്പ് സ്വന്തം വിവാഹബന്ധം വേർപെടുത്തിയപ്പോഴും, മഞ്ജു എന്ന സ്ത്രീ പുലർത്താവുന്ന ഏറ്റവുമധികം മാന്യതയോടെയാണ് ദിലീപിന്റെ ജീവിതത്തിൽ നിന്നും ആ വീട്ടിൽ നിന്നും ഇറങ്ങിപ്പോന്നത്. മഞ്ജുവിന് വിവാദങ്ങളുണ്ടാക്കാൻ ഏറ്റവുമെളുപ്പമായിരുന്നിട്ടും മുൻഭർത്താവിന്റെയും അയാളോടൊപ്പം ഉള്ള തനറെ മകളുടെയും സ്വകാര്യതയെ മാനിച്ചാണ് അവർ അതിനുശേഷമുള്ള പൊതു വേദികളിൽ സഹിതം സംസാരിച്ചത്.
പിരിയാനുള്ള കാരണം അന്നുമിന്നും മറ്റുള്ളവരുടെ മുന്നിൽ വെളിപ്പെടുത്താതെ, മലയാള സിനിമയിലെ ഏറ്റവും വലിയ കച്ചവടക്കാരനിൽ നിന്നും ഒരു രൂപ പോലും ജീവനാംശം വാങ്ങാതെ, 80 കോടിയോളം മൂല്യവും പങ്കാളിത്തവുമുള്ള വസ്തുവകകൾ അതേ കച്ചവടക്കാരന്റെ പേരിൽ തിരിച്ചേല്പിച്ച് അവർ പടിയിറങ്ങി. ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എങ്കിലും എങ്ങനെയൊക്കെയോ വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്നു.

ശേഷം കൃത്യം രണ്ടു വർഷം പോലും തികഞ്ഞില്ല കേരളത്തെ ഞെട്ടിച്ചുകൊണ്ട് മലയാള സിനിമ ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത ആ ഹീ,ന,മാ,യ ക്രൂ,ര,ത അരങ്ങേറി. ആക്രമിക്കപ്പെട്ട നടിയോട് ഐക്യപ്പെടാൻ അമ്മ സംഘടന വിളിച്ചുചേർത്ത യോഗത്തിൽ പലരും ഒരിറ്റ് ആത്മാർഥതയില്ലാത്ത വൈകാരികത ചാലിച്ച ഒട്ടും ആത്മാർഥത ഇല്ലാത്ത സംഭാഷണങ്ങൾ കൊണ്ട് അവരവരുടെ കടമ തീർത്തുവെന്ന് വരുത്തിയപ്പോഴും, ആദ്യമായി അവിടെയും മുഖം നോക്കാതെ ഇതിന് പിന്നിലുള്ളത് ഒരു ക്രി,മി,നൽ ഗൂഡാലോചന ഉണ്ട്. അതിനു പിന്നിൽ പ്രവർത്തിച്ചവരെ പുറത്തുകൊണ്ടുവരണം, ശി ക്ഷി ക്ക ണം.” എന്ന ഉറച്ച ശക്തമായ സത്യസന്ധമായ വാക്കുകൾ പറഞ്ഞതും മഞ്ജു വാര്യർ തന്നെയാണ്.
പല താരങ്ങളും പറഞ്ഞ മൊഴിയിൽ നിന്നും പിന്മാറിയപ്പോൾ അന്നും ഇന്നും താൻ സത്യത്തിനൊപ്പം എന്ന ഉറക്കെപറഞ്ഞുകൊണ്ട് ഉറച്ച നിലപാടിൽ നിലകൊള്ളുന്നു.സ്വന്തം മകളെകൊണ്ട് പോലും പിന്തിരിപ്പാക്കാൻ നോക്കിയപ്പോഴും, അതിലൊന്നും പതറാതെ പറഞ്ഞ വാക്കിൽ, ആ സത്യത്തിൽ ഉറച്ചു നിന്നു, പറയാനുണ്ടായിരുന്ന സത്യങ്ങൾ അണുവിട തെറ്റാതെ ആവർത്തിച്ചു പറഞ്ഞു. ഇന്നിപ്പോ ക്രൂ,ര,തക്ക് ശരിവെക്കുന്ന പുതിയ തെളിവുകൾ കത്തുകളായും ശബ്ദരേഖകളായും ഓരോന്നായി പുറത്തുവരുമ്പോൾ, നടന്നതിനെക്കാളും എത്രയോയിരട്ടി മറഞ്ഞിരിക്കുന്ന “ജനപ്രിയൻ” കഥകൾ ഓരോന്നായി തെളിഞ്ഞുവരുമ്പോൾ, പണക്കൊഴുപ്പിൽ എല്ലാം തീർക്കാമെന്നു കരുതിയവരുടെ പ്രതീക്ഷകൾ അവസാനനിമിഷം തെറ്റിപ്പോകുമ്പോൾ, അവസാനത്തെ ചിരി ആക്രമിക്കപ്പെട്ടവൾക്കും അവളുടെ കൂടെ നിന്ന മഞ്ജുവാര്യർക്കും തന്നെയാണ്
Leave a Reply