
എന്റെ കുടുംബത്തിൽ അവൾ ഒരു മരുമകളല്ല..! ഒരു മകൾക്ക് അച്ഛനോടുള്ള ഗാഢമായ സ്നേഹത്തെപ്പോലും ചിലർ പരിഹാസത്തോടെ നോക്കികണ്ടപ്പോൾ വിഷമം വന്നു ! മനോജ് കെ ജയൻ
മനോജ് കെ ജയനും അച്ഛൻ അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ കെ ജി ജയനും മലയാളികൾക്ക് വളരെ സുപരിചിതരാണ്, കഴിഞ്ഞ വർഷം ഏപ്രിൽ 16 നാണ് അദ്ദേഹം കെ ജി ജയൻ ഈ ലോകത്തോട് വിട പറഞ്ഞത്. അദ്ദേഹത്തിന്റെ വേർപാട് സമയത്ത് മനോജിന്റെ ഭാര്യ ആശ ഹൃദയം പൊട്ടി വാവിട്ട് കരഞ്ഞത് ആ സമയത്ത് ഏറെ പരിഹാസ കമന്റുകൾ വന്നിരുന്നു. ശേഷം മനോജ് തന്റെ ഭാര്യയുടെയും അച്ഛന്റെയും സ്നേഹ ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ട് എത്തിയിരുന്നു.
അദ്ദേഹത്തിന്റെ ആ കുറിപ്പ് ഇപ്പോൾ വീണ്ടും വൈറലാകുകയാണ്, ആശയുടെ വരവാണ് എന്റെ ജീവിതത്തിന് അർത്ഥങ്ങൾ ഉണ്ടാക്കിയതെന്ന് നിസ്സംശയം പറയാം. വേണ്ടതറിഞ്ഞു പ്രവർത്തിയ്ക്കാനും,വേണ്ടത്തതിനെ നിസ്സാരമായി തള്ളിക്കളയാനും അവൾക്കുള്ള ശേഷി എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ തന്നെ ബന്ധുക്കളുമായി ഇടപഴക്കാനോ, ബന്ധങ്ങൾ നിലനിർത്തിക്കൊണ്ടുപോകാനോ സമയക്കുറവ് കൊണ്ടു കഴിയാതിരുന്ന എന്റെ പരിമിതിയെ മറികടന്നതും അവളാണ്. ഞാൻ ചെയ്യേണ്ടത് അതിന്റെ കുറവുകളെല്ലാം തീർത്ത് എനിയ്ക്കുവേണ്ടി ഫോണിലൂടെയും, നേരിട്ടും അവൾ ഓരോരുത്തർക്കും അർഹിക്കുന്ന സ്ഥാനവും, സ്നേഹവും പകർന്ന് ഇന്നും ഇടപെടുന്നുണ്ട്.

എന്റെ അച്ഛനോട് എനിക്ക് പ്രകടിപ്പിക്കാനോ, പറയുവാണോ കഴിയാതിരുന്ന സ്നേഹം മുഴുവനും കുടിശ്ശിക തീർത്ത് എനിയ്ക്കുവേണ്ടി പകർന്നുകൊടുത്തത് അവളാണ്. 15 വയസ്സിൽ അച്ഛൻ നഷ്ടപ്പെട്ട ആശയ്ക്ക് എൻറെ അച്ഛൻ അതിലേറെയായിരുന്നു, അവളുടെ കളിതമാശകളും, പരിചരണവും, സ്നേഹപൂർണമായ ശാസനകളുമാണ് അച്ഛന്റെ ആരോഗ്യത്തിന്റെയും, സന്തോഷത്തിന്റെയും കാരണം. അതൊരിയ്ക്കലും ഏതാനും വാക്കുകൾകൊണ്ട് ഫലിപ്പിക്കാനാവുന്നതല്ല.
എന്തിനും ഏതിനും ദുഷിച്ച ചിന്താഗതിയോയോട് കാണുന്നവരോട് നമ്മൾ എന്ത് പറഞ്ഞിട്ടും കാര്യമില്ല, അവൾ ഒരു മരുമകളല്ല എന്റെ കുടുംബത്തിൽ. ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്നേഹത്തെപ്പോലും ചിലർ എങ്ങനെ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി. എന്നാ,ൽ ഇത് ഒരു സഹജമായ, ആഴമുള്ള ബന്ധമാണ്. അവൾക്കുണ്ടായ നഷ്ടം തിരിച്ചറിയുന്നത് അവൾ മാത്രമാണ്. ഇതിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാത്തവരാണ് അവളുടെ വേദനയെയും അതിന്റെ ഗൗരവത്തെയും അവഗണിക്കുന്നത്. അവൾ സഹനശീലയും കരുണാപൂർവ്വവുമായ സ്നേഹമാണ് നൽകിയിരുന്നത്. കഴിഞ്ഞ 13 വർഷക്കാലയളവിലെ പല ചിത്രങ്ങൾക്കും ആ സ്നേഹത്തെ ചൂണ്ടിക്കാണിയ്ക്കാൻ കഴിഞ്ഞേക്കാം മനോജ് സമൂഹ മാധ്യമത്തിൽ കുറിച്ചിരുന്നു.
Leave a Reply