
അഭിനയ പ്രതിഭ അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് 19 വർഷം ! 400 ലധികം സിനിമകളിൽ അഭിനയിച്ചിരുന്നു എങ്കിലും സാമ്പത്തികമായി അദ്ദേഹത്തിന് ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല ! ഭാര്യയുടെ ഇന്നത്തെ ജീവിതം !
മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത പ്രതിഭയാണ് ഒടുവിൽ ഉണ്ണി കൃഷ്ണൻ. ഈ കഴിഞ്ഞ ദിവസം അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ട് 19 വർഷം പൂർത്തിയായി. പി. എൻ. മേനോൻ സംവിധാനം ചെയ്ത് 1973-ൽ റിലീസ് ചെയ്ത ദർശനം ആയിരുന്നു ആദ്യ സിനിമ, ശേഷം 400 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. പ്രമുഖ സംവിധായകരായ തോപ്പിൽ ഭാസി, ഹരിഹരൻ, സത്യൻ അന്തിക്കാട് എന്നിവരോടൊപ്പമൊക്കെ ഉണ്ണികൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്. അവസാനകാലത്ത് വൃക്കയുടെ പ്രശ്നങ്ങൾ കൊണ്ട് അദ്ദേഹം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന കാലത്ത് പലതവണ അസുഖം കൂടിവന്നിരുന്നു. വൃക്ക സംബന്ധമായ തകരാറുകൾ കൊണ്ട് തന്നെ അദ്ദേഹം 2006 മെയ് 27 ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് അന്തരിച്ചു.
അദ്ദേഹം ഒരു നടൻ മാത്രമായിരുന്നില്ല, ഗായകനും സംഗീതസംവിധായകനും ഒരു തികഞ്ഞ തബലിസ്റ്റും ആയിരുന്നു. അദ്ദേഹം നിരവധി ആൽബങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. ഇ.ജയചന്ദ്രൻ എഴുതിയ ഒടുവിൽ മായാത്ത ഭാവങ്ങൾ ഈ അനശ്വര നടന്റെ ജീവിതവും സിനിമയും രേഖപ്പെടുത്തിയിട്ടുള്ള ജീവചരിത്ര കൃതിയാണ്. എന്നാൽ അദ്ദേഹം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നു. സിനിമ രംഗത്തെ പലരിൽ നിന്നും അദ്ദേഹം പണം കടം വാങ്ങുമായിരുന്നു, അവസാന ഘട്ടത്തിൽ നടൻ ദിലീപ് അദ്ദേഹത്തെയും കുടുംബത്തെയും സഹായിച്ചിരുന്നു.
സിനിമ താരങ്ങൾ വെള്ളിത്തിരയിൽ നിറഞ്ഞ് നിൽക്കുമ്പോൾ എല്ലാവരും ആഘോഷിക്കും പക്ഷെ അവരുടെ വിയോഗ ശേഷം അധികമാരും പിന്നെ അവരെ ഓർക്കാറുപോലുമില്ല, എല്ലാവരും അവരുടേതായ നെട്ടോട്ടത്തിലായിരിക്കും. 1975 ലാണ് പത്മജയെ അദ്ദേഹം വിവാഹം കഴിക്കുന്നത്. ശാലിനി സൗമിനി എന്നിങ്ങനെ രണ്ടു പെൺ മക്കളാണ് അദ്ദേഹത്തിന്.

മുമ്പൊരിക്കൽ അദ്ദേഹത്തിന്റെ ഓർമ്മ ദിവസം തിരക്കഥാകൃത്തുമായ റഫീക്ക് സീലാട്ട് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ സിനിമ ലോകത്ത് പലരും അദ്ദേഹത്തെ ഒടുവിലാന്‍ എന്നാണ് വിളിച്ചിരുന്നത്. സത്യത്തില്‍ അദ്ദേഹം ഒടുവിലാന്‍ തന്നെയായിരുന്നു. അദ്ദേഹത്തിന് ശേഷം നാളിത് വരെ ഇത്തരം റിയലിസ്റ്റിക്കായിട്ടുള്ള ഒരു അഭിനേതാവിനെ നമുക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. ഒരു വടവ്യക്ഷമായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍.
പക്ഷെ അദ്ദേഹത്തെ ആദ്യമായി നേരില്‍ കണ്ടപ്പോള്‍ വലിയ വിഷമം തോന്നിയിട്ടുണ്ട്. ഈ മഹാപ്രതിഭയുടെ പ്രകടനങ്ങള്‍ക്ക് മുന്നില്‍ കട്ട് പറയാന്‍ പോലും മറന്നു പോയ നിരവധി സംവിധായകരുണ്ട്. അവര്‍ക്ക് ഒരിക്കലും ഈ മഹാ പ്രതിഭയെ മറക്കാന്‍ കഴിയില്ല ഒപ്പം നല്ല സിനിമകളേയും നമുക്ക് ചുറ്റുമുള്ള നാം കണ്ട് മറന്ന കഥാപാത്രങ്ങളായി മാറാന്‍ കഴിവുള്ള ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടനേയും മലയാളി പ്രേക്ഷകര്‍ എന്നും മറക്കാതെയോര്‍ക്കും. പ്രണാമം… എന്നും അദ്ദേഹം കുറിച്ചു..
മുമ്പൊരിക്കൽ അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞത് ഇങ്ങനെ… ഇപ്പോൾ കഴിയുന്നത് തന്നെ വാര്‍ദ്ധക്യകാല പെന്‍ഷനായി 1000 രൂപയും കിട്ടുന്നുണ്ട്. ഓണത്തിനോ, വിഷുവിനോ പെരുന്നാളിനുമൊക്കെയാണ് ഇതു ലഭിക്കുന്നത്. എങ്കിലും ഞങ്ങള്‍ക്ക് ജീവിക്കാന്‍ ഇപ്പൊ ഇതൊക്കെ ധാരാളം ആണ്.” ആരോടും ഒന്നിനോടും പരാതിയും പരിഭവവും ഇല്ലന്നും അദ്ദേഹം പറയുന്നു…
Leave a Reply