മുസ്ലിങ്ങൾ ക്രിസ്തുമസ് ആഘോഷിക്കരുതെന്ന് സമസ്ത നേതാവ്’ ! ഈ നച്ചത്രവും, ക്രിസ്തുമസ് കേക്കുമൊക്ക വിൽക്കുന്ന ഞമ്മന്റെ ആൾക്കാരോട് അത് ബിക്കരുത് എന്ന് പറഞ്ഞൂടെ ! കുറിപ്പ് വീണ്ടും ശ്രദ്ധ നേടുന്നു !

ഒരു സംവിധായകൻ എന്നതിനപ്പുറം മതപരിവർത്തനത്തെ കൂടി ശ്രദ്ധ നേടിയ ആളാണ് രാമസിംഹൻ അബൂബക്കർ. മുസ്ലിം മതം വെടിഞ്ഞ് ഹിന്ദു മതം സ്വീകരിക്കുകയും ബിജെപി രാഷ്ട്രീയത്തിൽ സജീവമാകുകയും പിന്നീട് തന്റെ അഭിപ്രായങ്ങൾ പാർട്ടി വിലമതിക്കാത്തതിന് തുടർന്ന് ബിജെപി വിടുകയും ചെയ്ത അദ്ദേഹം തൻ ബിജെപി വിട്ടെങ്കിലും സുരേഷ് ഗോപിയും മോദിജിയും തനിക്ക് എന്നും പ്രിയപെട്ടതായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ മുസ്ലിങ്ങൾ ക്രിസ്തുമസ് ആഘോഷിക്കരുത് എന്ന് പറഞ്ഞ സമസ്ത നേതാവിനുള്ള മറുപടിയായി മുമ്പൊരിക്കൽ  അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വീണ്ടും ഏറെ ശ്രദ്ധ നേടുന്നത്.. ആ വാക്കുകൾ ഇങ്ങനെ  .. മൊയ്‌ല്യാരെ നുമ്മക്ക് ഒരു തംശയം, ഈ നച്ചത്രവും, സന്റാക്ളോസ് തൊപ്പിയും, ക്രിസ്തുമസ് കേക്കുമൊക്ക വിൽക്കുന്ന ഞമ്മന്റെ ആൾക്കാരോട് അത് ബിക്കരുത് എന്ന് പറഞ്ഞൂടെ, ക്രിസ്തുമസ് കേക്കുണ്ടാക്കുന്ന ബേക്കറികൾ കൂടുതലും ആരുടേതാ..

അതുമാത്രമല്ല, ഞമ്മന്റെ, ചന്ദനത്തിരി, എണ്ണ അതൊക്കെ അമ്പലത്തിൽ കത്തിക്കണം.. ഇങ്ങളിനി ഇങ്ങളെ ആഘോഷത്തിന് പറ്റിയ സാധനം മാത്രം വിറ്റാ പോരേ, ഇങ്ങളെടുത്തുന്നു ഇങ്ങളെ കൂട്ടക്കാര് മാത്രം എന്തേലും. വാങ്ങിച്ചാ മതിയോ.. കുങ്കുമം, കർപ്പൂരം, പൊട്ട്,ചന്ദനം കാവിമുണ്ട്, ബർമുഡ, കറുപ്പ് മുണ്ട്, നേര്യത്, പൊന്കുരിശ്‌, താലിമാല, തുടങ്ങി അന്യ മതവിഭാഗങ്ങളുടെ പൂജാവസ്തുക്കൾ വിൽക്കുന്നത് ഒക്കെ ഹറാമല്ലേ, മലബാർ ഗോൾഡ് കാരോട് ക്രിസ്ത്യൻ, ഹിന്ദു രൂപങ്ങളടങ്ങിയ ഒരു സ്വർണ്ണത്തരി പോലും വിൽക്കരുതെന്ന് ഉറക്കെ പറയണം.

അതുമാത്രം പോരാ, അരിവാങ്ങാൻ ഞമ്മന്റെ കടയിൽ വരുന്നവരോട് പൂജയ്ക്കാണോ എന്ന് പ്രത്യേകം ചോദിക്കാൻ അരിക്കച്ചവടക്കാരോടും പറയണം (പിണ്ഡം വയ്പ്പ് ഹറാമാണ്) ഹറാമായ കാര്യങ്ങൾ ചെയ്തു നരകത്തിൽ പോകരുതെന്ന് ബോധ്യപ്പെടുത്തണം.. അതാണ് ഈമാന്റെ വഴി.. ക്രിസ്ത്യൻ, ഹൈന്ദവ സഹോദരങ്ങളോട് ഒരഭ്യർത്ഥന നിങ്ങളുടെ വിശ്വാസപ്രകാരമുള്ള ചടങ്ങുകൾക്കുള്ള വസ്തുക്കൾ ഇസ്ലാം മത വിശ്വാസികളായ കച്ചവടക്കാരിൽ നിന്നും വാങ്ങി അവരെ നരകത്തിലേക്ക് തള്ളിവിടരുത്,അതാണ്‌ അവർക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. അവരുടെ വിശ്വാസം നമ്മളായിട്ട് ഇല്ലാതാക്കരുത്. നന്മവരട്ടെ.. കേക്ക് ഇതുവരെയും വാങ്ങാത്തവർ ശ്രദ്ധിക്കുമല്ലോ, അല്ലെ എന്നും അദ്ദേഹം കുറിച്ചിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *