
മാർക്കോ പോലെ വയലൻസ് നിറഞ്ഞ സിനിമകൾ ഇനി ചെയ്യില്ല, കുട്ടികള്‍ ഒരിക്കലും കാണരുത്, വയലന്‍സിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെയല്ല ഈ സിനിമ ചെയ്തത് !
കേരളത്തിൽ നടന്ന സമകാലിക വിഷയങ്ങളുടെ അടിസ്ഥാനത്തിൽ വയലൻസ് സിനിമൾ കുട്ടികളെ മോശമായി ബാധിക്കുന്നു എന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ അടുത്തിടെ ഇറങ്ങിയ ഉണ്ണി മുകുന്ദൻ ചിത്രം മാർകോ വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. പിന്നാലെ ‘മാര്‍ക്കോ’ സിനിമ ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കികൊണ്ട് ഉത്തരവും എത്തിയിരുന്നു. ഇപ്പോഴിതാ വിമര്‍ശനങ്ങളോട് പ്രതികരിച്ച് നിര്‍മ്മാതാവ് ഷരീഫ് മുഹമ്മദ്. മാര്‍ക്കോ പോലെ വയലന്‍സ് നിറഞ്ഞ സിനിമകള്‍ ഇനി ചെയ്യില്ല, വയലന്‍സിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെയല്ല മാര്‍ക്കോ ചെയ്തത് എന്നാണ് ഷരീഫ് മുഹമ്മദ് പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഷരീഫ് പ്രതികരിച്ചത്.
ഷരീഫ് പറയുന്നതിങ്ങനെ, മാര്‍ക്കോ വയലന്‍സിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്ത സിനിമയല്ല. പ്രേക്ഷകര്‍ സിനിമയെ സിനിമയായി കാണുമെന്നാണ് കരുതിയത്. മാര്‍ക്കോയിലെ അതിക്രൂര വയലന്‍സ് ദൃശ്യങ്ങള്‍ കഥയുടെ പൂര്‍ണ്ണതക്ക് വേണ്ടിയാണ് ഉണ്ടാക്കിയത്. അതൊരു സിനിമാറ്റിക് അനുഭവമായി കാണാന്‍ ശ്രമിക്കണം. എല്ലാവരും എടുത്തുപറയുന്ന മാര്‍ക്കോയിലെ ഗര്‍ഭിണിയുടെ സീന്‍ സിനിമയ്ക്ക് ആവശ്യമുള്ളതായിരുന്നു.

മാർക്കോയുടെ തുടക്കം മുതൽ തന്നെ, ‘ഏറ്റവും വയലന്‍സ് ഉള്ള സിനിമ’ എന്ന പരസ്യം കൊടുത്തത് കള്ളം പറയാതിരിക്കാനാണ്. മാര്‍ക്കോ 18+ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമയാണ്. അത് കാണാന്‍ കുട്ടികള്‍ ഒരിക്കലും തിയേറ്ററില്‍ കയറരുത്. വയലൻസ് പ്രൊമോട്ട് ചെയ്യാനോ സമൂഹത്തിൽ വയൻസ് ഉണ്ടാകണമെന്ന് ആഗ്രഹിച്ചുകൊണ്ടോ ഒരാളും സിനിമയെടുക്കില്ല. എന്നാൽ ഇപ്പോഴുണ്ടാകുന്ന പല സംഭവങ്ങളും പേടിപ്പെടുത്തുന്നതാണ്. മാർക്കോയിലെ അതിക്രൂര ദൃശ്യങ്ങൾ കഥയുടെ പൂർണതക്ക് വേണ്ടിയാണ് ഉണ്ടാക്കിയത്.
പേപ്പേയെ നായകനാക്കി ഇനി വരാനിരിക്കുന്ന ‘കാട്ടാളൻ’ എന്ന സിനിമയിലും കുറച്ചു വയലൻസ് സീനുകളുണ്ട്. സിനിമയെ സിനിമയായി കാണാനും ജീവിതത്തിലെ യാഥാർഥ്യം എന്താണെന്ന് മനസ്സിലാക്കാനും നമ്മൾ ബാധ്യസ്തരാണ്. സിനിമയല്ല, നമ്മുടെ കാഴ്ചപ്പാടാണ് മാറേണ്ടതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മാർക്കോയല്ല ആദ്യമായി വയലൻസ് കാണിക്കുന്ന സിനിമ. എന്നാൽ ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയിൽ, വയലൻസ് സമൂഹത്തെ സ്വാധീനിക്കുന്നുണ്ടെങ്കിൽ അത്തരം കാര്യങ്ങൾ ഇനി എൻറെ സിനിമയിൽ പ്രൊമോട്ട് ചെയ്യില്ല എന്നും ഷരീഫ് മുഹമ്മദ് പറഞ്ഞു.
Leave a Reply