ഒരു ഗോഡ്ഫാദറിന്റെയും പിൻബലമില്ലാതെ സ്വയം പൊരുതി ജയിച്ച് ഇവിടെവരെ എത്തിയ ആളാണ് ഉണ്ണി മുകുന്ദൻ, സിബി മലയിലിന്റെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞ് നടൻ !

ഇന്ന് മലയാള സിനിമയിലെ യുവ താരനിരയിൽ ഏറ്റവുമധികം ആരാധകരുള്ള നടനാണ് ഉണ്ണി മുകുന്ദൻ. മാർക്കോ എന്ന സിനിമ നടന്റെ കരിയറിലെ നാഴികകല്ലായിരുന്നു, എന്നാൽ വിവാദങ്ങളും നടനെ വിടാതെ പിന്തുടരുകയാണ്, പി ആർ ഓ വിപ്പിനെ മർദിച്ചു എന്ന കേസിൽ ഇപ്പോൾ ഉണ്ണിക്ക് എതിരെ പോലീസ് കേസ് യെടുത്തിരിക്കുകയാണ്, ഇപ്പോഴിതാ മുമ്പൊരിക്കൽ ഉണ്ണിയെ കുറിച്ച് സംവിധായകൻ സിബി മലയിൽ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, ഒരിക്കൽ ലോഹിതദാസ് എന്നോട് പറഞ്ഞു, താൻ ഒരു ചെറുപ്പക്കാരനെ കണ്ടെത്തിയിരിക്കുകയാണെന്നും അയാളെ വച്ച് ഒരു സിനിമ ചെയ്യാൻ പോവുകയാണെന്നും. അദ്ദേഹം വളരെ പ്രതീക്ഷയോടെയാണ് ഈ ചെറുപ്പക്കാരനെക്കുറിച്ച് പറഞ്ഞത്.

എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വളരെ, അപ്രതീക്ഷിതമായി, എല്ലാം തീരുമാനിച്ചതിന് രണ്ടാഴ്ച ശേഷമാണ് ലോഹി നമ്മോട് വിടപറഞ്ഞത്, അതിനു ശേഷം കുറച്ച് ദിവസങ്ങൾക്ക് ശേഷം ഉണ്ണി മുകുന്ദൻ എന്നെ വന്നു കണ്ടു, ലോഹി സാർ പറഞ്ഞ ആ ആൾ ഞാനാണ് എന്ന് അദ്ദേഹം ഏറെ വിഷമത്തോടെ പറഞ്ഞു. സിനിമയിൽ അഭിനയിക്കാനായി കാത്തിരിക്കുകയായിരുന്നു, ഒറ്റ ദിവസം കൊണ്ട് ആ പ്രതീക്ഷകൾ ഇല്ലാതെയായി.’ അന്നാണ് ഞാൻ ഉണ്ണി മുകുന്ദനെ ആദ്യമായി കാണുന്നത്.

ആ, ചെറുപ്പക്കാരൻ തന്റെ, ജീവിതത്തിലെ എല്ലാ പ്രതീ,ക്ഷകളും സ്വപ്നങ്ങളും തകർന്നു എന്ന് തോന്നിയിടത്തുനിന്ന് താനൊരു ഒരു ഫൈറ്റർ ആണെന്ന് ബോധ്യപ്പെടുത്തി. എല്ലാ പ്രതികൂലങ്ങളെയും മറികടന്ന് ഒരു ഗോഡ്ഫാദറിന്റെയും പിൻബലമില്ലാതെ സ്വയം പൊരുതി ജയിച്ച് ഇവിടെ ഇരിക്കുന്ന ആളാണ് ഉണ്ണി മുകുന്ദൻ. ഇവിടെ അതിഥിയായി ആരെ വേണമെങ്കിലും കൊണ്ടുവരാം. പക്ഷേ, ഉണ്ണിയെ അതിഥിയായികൊണ്ടുവരാൻ കുറേ കാരണങ്ങളുണ്ട്. രണ്ട് മൂന്ന് വർഷങ്ങൾക്കിടയിൽ ഉണ്ണി ചെറുപ്പക്കാർക്കിടയിൽ സൃഷ്ടിച്ചെടുത്ത ഇമേജുണ്ട്.

അങ്ങനെ, പേരെടുത്ത്,, പറയാൻ ആരുടേയും പിൻബലം ഇല്ലാതെ സ്വന്തമായി ഫൈറ്റ് ചെയ്ത് നേടിയെടുത്ത നേട്ടമാണത്. എന്നെ വിസ്മയിപ്പിക്കുന്ന ഏതെങ്കിലും സിനിമയോ പ്രകടനമോ കണ്ടാൽ ഞാൻ അവരെ വിളിച്ച് അഭിനന്ദിക്കാറുണ്ട്. മേപ്പടിയാൻ മാളികപ്പുറവും കണ്ട ശേഷം ഞാൻ ഉണ്ണിയെ വിളിച്ച് അഭിനന്ദിച്ചിരുന്നു എന്ന് സിബി മലയിൽ വേദിയിൽ നിന്ന് പറയുമ്പോൾ, ഇതെല്ലാം കേട്ട് മുൻ നിരയിൽ തന്നെ ഇരുന്ന ഉണ്ണി കരയുകയായിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *