
ഇന്നസെന്റ് ഭാര്യയുടെ കയ്യിൽ കിടന്ന വള ഊരി പണയം വെച്ചാണ് എന്റെ കല്യാണത്തിനുള്ള പണം തന്നത് ! മമ്മൂട്ടിയോട് കല്യാണത്തിന് വരരുത് എന്നും പറഞ്ഞിരുന്നു ! ശ്രീനിവാസൻ പറയുന്നു
ശ്രീനിവാസൻ എന്ന നടനും, തിരക്കഥാകൃത്തും, സംവിധാകനും എല്ലാം മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചതാണ്. ഇപ്പോഴും അദ്ദേഹം അഭിനയ മേഖലയിൽ സജീവമാണ്. കൂടാതെ പലതും തുറന്ന് പറയുന്ന പ്രകൃതകാരനായ അദ്ദേഹത്തിന്റെ പല തുറന്ന് പറച്ചിലുകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ അദ്ദേഹം തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞത് ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇന്നസെന്റും, മമ്മൂട്ടിയും കൂടിയാണ് തന്റെ വിവാഹത്തിന് ആവിശ്യമായ പണം തന്നത്. എന്ന് ശ്രീനിവാസൻ പറയുന്നു. ആ സംഭവം ഇങ്ങനെ….
‘ഒരു കഥ ഒരു നുണക്കഥ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോഴായിരുന്നു ശ്രീനിവാസന്റെയും വിമലയുടെയും വിവാഹം ഉറപ്പിച്ചത്. ഇന്നസെന്റും ഡേവിഡ് കാച്ചപ്പിള്ളിയുമാണ് ആ ചിത്രത്തിന്റെ നിര്‍മാതാക്കള്‍. തിരക്കഥ എഴുതിയത് ശ്രീനിവാസനും ഇന്നസെന്റും ചേര്‍ന്നാണ്. പ്രതിഫലം തരാന്‍ പോലും പൈസയില്ലാത്ത സമയമായിരുന്നു അതെന്ന് ശ്രീനിവാസന് ഓര്‍ക്കുന്നു. താന്‍ നാട്ടിലേക്ക് പോകുകയാണെന്നും രജിസ്റ്റര്‍ വിവാഹം നടത്തുമെന്നും ശ്രീനിവാസന് ഇന്നസെന്റിനോട് പറഞ്ഞു.
ആ സമയത്താണെങ്കിൽ ഇന്നസെന്റിന്റെ കൈയില്‍ പണമില്ലാത്ത ഒരാവസ്ഥയായിരുന്നു. അതുകൊണ്ട്തന്നെ ശ്രീനി വിവാഹ ആവിശ്യത്തിനായി പണമൊന്നും ചോദിച്ചിരുന്നില്ല. എങ്കിലും ശ്രീനി വിവാഹത്തിനായി വീട്ടിലേക്ക് പോകുമ്പോള്‍ ഇന്നസെന്റ് കുറച്ച് പണം അദ്ദേഹത്തിന്റെ കൈയില്‍ കൊടുത്തു. നീ പോയി വിവാഹമൊക്കെ കഴിഞ്ഞിട്ട് വാ എന്ന് ഇന്നസെന്റ് പറഞ്ഞു. കൈയില്‍ പണമൊന്നും ഇല്ലായിരുന്നല്ലോ എന്ന് ശ്രീനി ഇന്നസെന്റിനോട് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു ഭാര്യ ആലീസിന്റെ രണ്ട് വള വിറ്റുകിട്ടിയ കാശാണ് ഇതെന്നും കല്യാണം ഭംഗിയായി നടക്കട്ടെയെന്നും ഇന്നസെന്റ് തന്നോട് പറയുകയായിരുന്നെന്ന് ശ്രീനിവാസന് ഓര്‍ക്കുന്നു.

വീടും പറമ്പുമെല്ലാം ജപ്തി ചെയ്ത് പോയതുകൊണ്ട് ആ സമയത്ത് വാടക വീട്ടിൽ ആയിരുന്നു താമസം, വിവാഹം കാര്യം ബന്ധുക്കളെ എല്ലാം വിളിച്ചു പറഞ്ഞു, പക്ഷെ ആരും വരണമെന്നില്ല എന്നും പറഞ്ഞിരുന്നു. വിവാഹത്തിനു സ്വര്‍ണത്തിന്റെ താലി കെട്ടണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു. എന്നാല്‍ എന്റെ കൈയില്‍ പണമില്ല എന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. പക്ഷെ സ്വര്‍ണ താലി വേണമെന്ന വാശിയില്‍ അമ്മ ഉറച്ചുനിന്നു. ഒടുവില്‍ സ്വര്‍ണ താലി വാങ്ങാന്‍ പണമുണ്ടാക്കാനുള്ള ഓട്ടത്തിലായി.
ആ ഓട്ടം ഒടുവിൽ ചെന്ന് നിന്നത് മമ്മൂട്ടിയുടെ അടുത്തായിരുന്നു. അന്ന് ണ്ണൂരില്‍ അതിരാത്രം സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു. എന്റെ വിവാഹമാണ് സ്വർണ്ണത്തിന്റെ താലി കിട്ടണമെന്ന് അമ്മക്ക് വലിയ വാശി, പക്ഷെ പണമില്ല ഒരു 2000 രൂപ തന്നാൽ ഉപകാരമായിരുന്നു എന്ന് മമ്മൂട്ടിയോട് പറഞ്ഞു, അപ്പോൾ തന്നെ മമ്മൂട്ടി 3000 രൂപ ശ്രീനിക്ക് നൽകി. എന്നിട്ട് ഒരു കാര്യം കൂടി പറഞ്ഞു, നീ രജിസ്റ്റര്‍ വിവാഹം നടക്കുന്ന സ്ഥലത്തേക്ക് ഞാനും വരുമെന്ന്, അയ്യോ വേണ്ട വരരുത് എന്ന് ശ്രീനി പറഞ്ഞു. മമ്മൂട്ടിയെ ആളുകള്‍ കണ്ടാല്‍ കല്യാണം കലങ്ങുമെന്ന പേടിയായിരുന്നു ആ സമയത്ത് തനിക്കുണ്ടായിരുന്നതെന്ന് ശ്രീനിവാസന് ഓര്‍ക്കുന്നു.
Leave a Reply