
‘അയ്യപ്പൻറെ മണ്ണിൽ സാക്ഷാൽ അയ്യപ്പൻ തന്നെ മത്സരിക്കും’ ! പത്തനംതിട്ടയിൽ ഉണ്ണി മുകുന്ദൻ ബിജെപി സ്ഥാനാർഥി ആകുമെന്ന് റിപ്പോർട്ട് ! ആകാംഷയോടെ ,മലയാളികൾ !
ഇന്ന് മലയാള സിനിമയിലെ യുവ താരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ഉണ്ണി മുകുന്ദൻ. അദ്ദേഹം ഒരു നടൻ എന്നതിലുപരി തന്റെ മതത്തെയും വിശ്വാസത്തെയും എപ്പോഴും മുറുകെ പിടിക്കുന്ന ആളുകൂടിയാണ്. അതുകൊണ്ട് തന്നെ അതിന്റെ പേരിൽ അദ്ദേഹം പല വിമർശനങ്ങളും നേരിടാറുണ്ട്. , അടുത്തിടെ അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ പോകുന്നു എന്ന വാർത്ത വരികയും, എന്നാൽ അത് തീർത്തും തെറ്റാണ്, അങ്ങനെ ഒരു കാര്യം ഇപ്പോൾ ഇല്ലന്നും പാർട്ടിയോടും രാഷ്ട്രീയത്തോടും ബഹുമാനം മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോഴിതാ വരുന്ന ഇലക്ഷനിൽ ഉണ്ണി മുകുന്ദനെ മത്സരിപ്പിക്കാൻ പാർട്ടി ആലോചിക്കുന്നുണ്ട് എന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് ദേശിയ മാധ്യമങ്ങൾ പുറത്ത് വിടുന്നത്. ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്ത് വാർത്തയിൽ പറയുന്നത് ഇങ്ങനെ, ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന ലോക്‌സഭാ മണ്ഡലമായ പത്തനംതിട്ടയിൽ അയ്യപ്പ സാനിധ്യം തന്നെ മുറുകെ പിടിക്കാൻ ഒരുങ്ങുകയാണ് ബിജെപി. ‘മാളികപ്പുറം’ എന്ന സിനിമയിൽ അയ്യപ്പനായി എത്തിയ ഉണ്ണി മുകുന്ദനെ പത്തനംതിട്ട മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി നിർത്താനാണ് പാർട്ടി ഗൗരവമായി ആലോചിക്കുന്നത്.
പാർട്ടി പരിഗണനയിൽ കുമ്മനം രാജശേഖരൻ, ഉണ്ണി മുകുന്ദൻ എന്നീ രണ്ട് പേരുകളാണ് ഉള്ളത്. 2019ൽ പത്തനംതിട്ടയിൽ നിന്ന് മത്സരിച്ച സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇത്തവണ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്ന് പ്രചാരണത്തിന് നേതൃത്വം നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കുമ്മനം എന്ന പേരിന് പ്രാമുഖ്യം ലഭിച്ചെങ്കിലും ഉണ്ണി മുകുന്ദൻ മത്സരിക്കാൻ തയ്യാറായാൽ അത് വലിയ മാറ്റമാകുമെന്ന് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ കരുതുന്നു. ഏപ്രിൽ 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദർശനത്തിനിടെ താരം കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച 45 മിനിറ്റ് നീണ്ടു.

തന്റെ ആരാധ്യപുരുഷനായ മോദിജി ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ തയ്യാറാണെന്ന് ഉണ്ണി മുകുന്ദൻ പ്രധാനമന്ത്രിക്ക് ഉറപ്പ് നൽകിയതായി വൃത്തങ്ങൾ അറിയിച്ചു. ശബരിമല പ്രതിഷേധം ഉയർത്തിയ ശക്തമായ വികാരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ തവണ മണ്ഡലത്തിൽ പാർട്ടിക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞത്. ഉണ്ണി മുകുന്ദന്റെ വേഷം ഇപ്പോഴും അവരുടെ ചിന്തകളിൽ പതിഞ്ഞതിനാൽ അയ്യപ്പഭക്തരുടെ വികാരം ഉണ്ണി മുകുന്ദന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ തട്ടിയെടുക്കാൻ കഴിയുമെന്ന് പാർട്ടി വിശ്വസിക്കുന്നു.
പാർട്ടിയുടെ കണക്കുകൂട്ടലിൽ ഇനി 50,000 വോട്ടുകൾ കൂടി നേടിയാൽ പത്തനംതിട്ടയിൽ വിജയിക്കാനാകുമെന്ന് പാർട്ടി കരുതുന്നു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് തിരുവനന്തപുരത്ത് മത്സരിക്കാൻ താൽപ്പര്യമുണ്ടെന്ന് അവർ പറഞ്ഞു. ആറ്റിങ്ങൽ മണ്ഡലത്തിലേക്ക് കേന്ദ്രമന്ത്രി വി മുരളീധരന്റെ പേര് നിർദ്ദേശിച്ചു. തൃശ്ശൂരിൽ നടൻ സുരേഷ് ഗോപിയുടെ പേര് ഉറപ്പിച്ചപ്പോൾ പാലക്കാട്ട് സി കൃഷ്ണകുമാറിന്റെ പേരിനാണ് മുൻഗണന. മണ്ഡലത്തിൽ എസ്എൻഡിപി യോഗം ശക്തമായതിനാൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ ഇടുക്കിയിൽ നിന്ന് മത്സരിപ്പിക്കാൻ ബിജെപി നിർദേശിച്ചേക്കും.
Leave a Reply