ആ ശാപം ഉണ്ണി മുകുന്ദനെ പിന്തുടരും…! അത്ര വലിയ ചതിയാണ് അയാൾ എന്നോട് കാണിച്ചത് ! ഷൂട്ടിങ് ആരംഭിച്ച ‘അനന്തഭദ്രം 2’ സിനിമയില്‍ നിന്നും പിന്മാറി…

മലയാള സിനിമയിലെ ഇപ്പോഴത്തെ മുൻ നിര നായകന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ, നടന്റെ കരിയറിലെ മാർക്കോ എന്ന സിനിമയുടെ വിജയം ഏറെ തിളക്കം സമ്മാനിച്ചിരുന്നു, ഒരു പാൻ ഇന്ത്യൻ സ്റ്റാറായി മാറാൻ ആ സിനിമ ഉണ്ണിയെ സഹായിച്ചു, എന്നാൽ വിവാദങ്ങളും ഉണ്ണി മുകുന്ദനെ വിടാതെ പിന്തുടരുകയാണ്, ഇപ്പോഴിതാ ഉണ്ണിക്കെതിരെ കടുത്ത ആരോപണവുമായി എത്തിയിരിക്കുകയാണ് നോവലിസ്റ്റ് സുനില്‍ പരമേശ്വരന്‍. സൂപ്പര്‍ ഹിറ്റ് ആയ ‘അനന്തഭദ്രം’ സിനിമയുടെ രണ്ടാം ഭാഗം നടക്കാത്തതിന് കാരണം നടന്‍ ഉണ്ണി മുകുന്ദന്‍ ആണെന്നാണ് അദ്ദേഹം പറയുന്നത്, വലിയ ചതിയാണ് തന്നോട് ഉണ്ണി ചെയ്തത് എന്നും അദ്ദേഹം പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, എനിക്ക് ഉണ്ണി മുകുന്ദനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് അറിയാം. എന്റെ അനന്തഭദ്രം എന്ന സിനിമ കഴിഞ്ഞ സമയത്ത്, അന്ന് മലയാള മനോരമയില്‍ വന്ന സര്‍പ്പസത്രം എന്ന നോവല്‍ സിനിമയാക്കാന്‍ മേജര്‍ രവി വന്നു. അത് മാടന്‍കൊല്ലി എന്ന പേരില്‍ സിനിമയാക്കാന്‍ തീരുമാനിച്ചു. അന്നത്തെ പ്രശ്‌സത നിര്‍മ്മാണ കമ്പനിയായ വൈശാഖ മൂവീസ് അത് നിര്‍മ്മിക്കാനും തീരുമാനിച്ചു,

അങ്ങനെ പൃഥ്വിരാജിനെ നായകനാക്കി ആ സിനിമ ചെയ്യാൻ എല്ലാം റെഡി ആക്കി, അയാൾക്ക്  അഡ്വാന്‍സും കൊടുത്തു. ഷൂട്ടിങ് ദിവസം തീരുമാനിച്ച ശേഷം പൃഥ്വിരാജ് സിനിമയില്‍ നിന്നും പിന്മാറി. കാരണം എന്താണെന്ന് അറിയില്ല. മലയാള സിനിമയില്‍ എല്ലാവരും മരിച്ച് പൃഥ്വിരാജ് മാത്രമേ ഉള്ളുവെങ്കിലും ഇനി ഞാന്‍ ഒരിക്കലും അയാളുമായി സിനിമ ചെയ്യില്ലെന്ന് തീരുമാനിച്ചു.

പക്ഷെ ഈ പ്രോജക്ട് എങ്ങനെയെങ്കിലും സിനിമ ആക്കണമെന്ന് മേജര്‍ രവിക്ക് ഉണ്ടായിരുന്നു. മറ്റൊരു നടനെ കുറിച്ച് ചിന്തിച്ചപ്പോള്‍ എന്റെ സുഹൃത്ത് ഒരു പയ്യനുണ്ട്, ലോഹിതദാസിന്റെ സിനിമയ്ക്ക് വേണ്ടി നോക്കിയ പയ്യനാണ്. ഗുജറാത്തിലുള്ള പയ്യനാണ്, കാണാന്‍ ഒക്കെ സുന്ദരനാണ് എന്ന് പറഞ്ഞു. നിര്‍മ്മാതാവ് ജോണി സാഗരിക വഴി ആ നടനെ ബന്ധപ്പെട്ടു, അങ്ങനെ ഉണ്ണിയെ കൊണ്ടുവന്നു, പക്ഷെ എല്ലാം റെഡി ആയപ്പോള്‍ വൈശാഖ് മൂവീസിന്റെ ഓണര്‍ വന്നു ഉണ്ണിയെ നായകനാക്കി ചെയ്താൽ തിയറ്റർ കിട്ടില്ല, എന്നൊക്കെ കാരണങ്ങൾ നിരത്തി, ആ സിനിമയും നടന്നില്ല. ഉണ്ണി അന്ന് ഏറെ വിഷമിച്ചു,  ഇനി ഞാനൊരു സിനിമ എടുക്കുകയാണെങ്കില്‍ തന്നെ നായകനാക്കുമെന്ന് ഞാന്‍ ഉറപ്പ് കൊടുത്തു.

പിന്നീടാണ് അനന്തഭദ്രത്തിന്റെ രണ്ടാം ഭാവം സിനിയാ ചെയ്യാൻ ആലോചിച്ചത്, പരസ്യകമ്പനി നടത്തിയ ജബ്ബാര്‍ കല്ലറയ്ക്കല്‍ സംവിധായകന്‍ ആകുന്നു. എന്നാല്‍ ആദ്യം മുതലേ സാമ്പത്തിക ബുദ്ധിമുട്ട് ആ സിനിമയ്ക്ക് ഉണ്ടായിരുന്നു, എങ്കിലും ഉണ്ണി മുകുന്ദനും രണ്ട് ലക്ഷം രൂപ നല്‍കി ഷൂട്ടിങ് ആരംഭിച്ചു. മനോജ് കെ ജയനും ആ സിനിമയില്‍ അഭിനയിക്കാന്‍ തയാറായി. ഒരു ദിവസം ഷൂട്ട് ചെയ്തു. ഷൂട്ടിങ് ഫിക്‌സ് ചെയ്ത് അനൗണ്‍സ് ചെയ്ത സമയത്ത് ‘ഭദ്രാസനം’ എന്ന സിനിമയില്‍ നിന്നും ഉണ്ണി മുകുന്ദന്‍ പിന്മാറി.  പൃഥ്വിരാജ് ചെയ്തതിനേക്കാള്‍ ക്രൂരമായ ചതിയാണ് ചെയ്തത്. ഈ സിനിമയില്‍ അഭിനയിക്കാന്‍ തയാറല്ലെന്ന് പറഞ്ഞു. അനന്തഭദ്രത്തിന്റെ രണ്ടാം ഭാഗം തകര്‍ത്തത് ഉണ്ണി മുകുന്ദന്‍ ആണ്, പറഞ്ഞ വാക്ക് പാലിക്കാത്തതിനാല്‍, അദ്ദേഹത്തെ ഒരു ശാപം പിന്തുടരും. അദ്ദേഹം ചതി ചെയ്തതിലൂടെ ഒരു സിനിമ മുടങ്ങി, നിര്‍മ്മാതാവിനും വലിയ നഷ്ടം ഉണ്ടായി എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *