
ജോമോൾ എന്റെ ഭാര്യ ആകുമൊന്ന് ഞാൻ ഭയപ്പെട്ടിരുന്നു ! ആ പാവത്തെ ഞാൻ ഒരുപാട് ഉ,പ,ദ്ര,വി,ച്ചിട്ടുണ്ടെന്ന് ജോമോളും ! തുറന്ന് പറച്ചില് ശ്രദ്ധ നേടുന്നു !
മലയാളികൾ എന്നും ഒരുപാട് ഇഷ്ടപെടുന്ന ഒരു അഭിനേത്രിയാണ് ജോമോൾ, ബാല താരമായി സിനിമയിൽ എത്തിയ ജോമോൾ എന്നു സ്വന്തം ജാനകിക്കുട്ടി’ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുൾ ദേശിയ പുരസ്കാരം വരെ നേടിയ ആളാണ് ജോമോൾ. വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച ജോമോൾ ഇപ്പോൾ വീണ്ടും അഭിനയ രംഗത്ത് സജീവമാണ്. ഗൗരി ചന്ദ്രശേഖര പിള്ള എന്നാണ് നടിയുടെ യഥാർഥ പേര്. ബാലതാരമായി സിനിമയിൽ എത്തിയ ആളാണ് ജോമോൾ. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് നടി തന്റെ സിനിമ ജീവിതം തുടങ്ങുന്നത്. ‘മൈഡിയർ മുത്തച്ഛൻ’ എന്ന സിനിമയിലും ബാലതാരമായിരുന്നു. അതിനു ശേഷം പിന്നീട് ‘എന്നു സ്വന്തം ജാനകിക്കുട്ടി’ എന്ന ചിത്രത്തിലൂടെയാണ് നായിക നിരയിൽ എത്തിയത്.
ജോമോൾ പോലെ തന്നെ ബാലതാരമായി സിനിമയിൽ എത്തിയ ആളാണ് നടൻ വിനീത് കുമാർ. പൂച്ച കണ്ണുകൾ ഉള്ള വിനീത് ഒരു സമയത്ത് നായകനായും മലയാള സിനിമ രംഗത്ത് തിളങ്ങി നിന്നിരുന്നു. ജോമോളും വിനീതും ബാലതാരമായി ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് ‘ഒരു വടക്കൻ വീര ഗാഥ’. ഈ ചിത്രത്തെ കുറിച്ച് ഇരുവരും പറയുന്ന ഒരു പഴയ അഭിമുഖമാണ് ഇപ്പോഴും വൈറലാകുന്നത്. ആ സിനിമയെ കുറിച്ച് ജോമോൾ പറയുന്നത്, ഇങ്ങനെ ആ പടത്തില്‍ ഞാന്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെന്നും ബാക്കിയെല്ലാവരും നാച്ചുറലായിരുന്നുവെന്നും ജോമോള്‍ അഭിപ്രായപ്പെടുന്നു. ഞാന്‍ മാത്രമാണ് ഒരുപാട് അഭിനയിച്ചത്. അതിലെ പാട്ടില്‍ അഭിനയിച്ചതൊക്കെ ഇപ്പോഴും ഓര്‍മ്മയുണ്ട് എന്നും ജോമോൾ പറയുന്നു.

ആ സിനിമ ചെയ്തപ്പോഴുള്ള തന്റെ മറക്കാനാകാത്ത അനുഭവമാണ് ഇപ്പോൾ വിനീത് തുറന്ന് പറയുന്നത്. ‘ഒരു വടക്കന്‍ വീരഗാഥ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ ചന്തുവിന്റെ ചെറുപ്പമായി ഞാനും ഉണ്ണിയാര്‍ച്ചയുടെ ചെറുപ്പമായി ജോമോളുമായിരുന്നു അഭിനയിച്ചത്. എന്താണ് ഞങ്ങൾ ചെയ്യാൻ പോകുന്നത് സീന്‍ എന്താണ് എന്നൊന്നും അറിയില്ലായിരുന്നുവെന്നും അങ്ങനെയിരിക്കെ ഒരു ദിവസമാണ് നാളെ ജോമോളെ താലികെട്ടുന്ന രംഗമുണ്ടെന്നറിഞ്ഞതെന്നും വിനീത് പറയുന്നു. ഞാൻ കുട്ടിയായതിനാല്‍ താലികെട്ടിയാല്‍ ഭാര്യയാവുമെന്നായിരുന്നു അന്ന് വിശ്വസിച്ചിരുന്നതെന്നും ജോമോളായിരിക്കുമോ ആയുഷ്കാലം മുഴുവന്‍ ഭാര്യയായി കൂടെയുണ്ടാവുന്നത് എന്നോര്‍ത്ത് പേടിച്ചിരുന്നുവെന്നും വിനീത് പറയുന്നു.
അവൾ എങ്ങാനും ഇനി എന്റെ ഭാര്യ ആകുമോ എന്ന് ഓർത്ത് ഞാൻ ഒരുപാട് ടെൻഷൻ അടിച്ചിരുന്നു അന്ന്, പിന്നെ താലികെട്ടില്ല ഇങ്ങനെ വെക്കുകയേയുള്ളൂയെന്ന് പറഞ്ഞതിന് ശേഷമാണ് ഒരു ആശ്വാസമായതെന്നും താരം പറയുന്നു. വിനീത് തന്റെ അയല്‍ക്കാരനാണ്. അന്നുമുതൽ താന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എനിക്ക് ശരിക്കും കഷ്ടം തോന്നുമെന്നും ജോ,മോള് പറയുന്നു. വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ട പോലെയല്ലേ വിനീത് സംസാരിച്ചതെന്നും അത്രയും ഞാന്‍ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നുമായിരുന്നു ജോമോള്‍ പറയുന്നത്.
Leave a Reply