
‘എന്റെ ആ കഥാപാത്രം മോഹൻലാലിൻറെ ഔദാര്യമായിരുന്നില്ല’ ! അത് ശശി സാറിന്റെ തീരുമാനമായിരുന്നു ! ലാൽ വാശിപിടിച്ചത് മറ്റ് പലർക്കും വേണ്ടിയാണ് ! രേവതി !
രേവതി എന്ന അഭിനേത്രി മലയാള സിനിമയുടെ അഭിമാനമാണ്. ആശാ കേളുണ്ണി എന്നാണ് രേവതിയുടെ യഥാർഥ പേര്. കൊച്ചിയാണ് രേവതിയുടെ ജന്മസ്ഥലം, ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ അടക്കി വാണ താര റാണി ആയിരുന്നു രേവതി. ഒരേ സമയം അവർ സൗത്ത് ഭാഷകളിൽ കൂടാതെ ബോളുവുഡിലും നിറ സാന്നിധ്യമായിരുന്നു. ഹിറ്റ് ചിത്രങ്ങൾ, സൂപ്പർ ഹിറ്റ് ഗാനങ്ങൾ, പ്രഗത്ഭരുടെ ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞു. അങ്ങനെ രേവതി ഒരു വിജയ നായിക തന്നെ ആയിരുന്നു. മലയാളത്തിൽ മോഹൻലാൽ രേവതി കൂട്ടുകെട്ടുകൾ നമുക്ക് ഹിറ്റുകളാണ് ലഭിച്ചിരിക്കുന്നത്, കിലുക്കം, ദേവാസുരം, വരവേൽപ്പ്, അഗ്നിദേവൻ, കാറ്റത്തെ കിളിക്കൂട്, മൂന്നാം മുറ, മായാമയൂരം തുടങ്ങിയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്.
അതിൽ കിലുക്കവും ദേവാസുരവും എന്നും സൂപ്പർ ഹിറ്റുകളാണ്. എന്നാൽ അടുത്തിടെ ഇവർ ഇരുവരും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അത് പ്രധാനമായും നടി ആക്രമിക്ക പെട്ട കേസുമായി ബന്ധപ്പെട്ട് ‘അമ്മ താര സഘടന നിലപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ആ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായത്, WCC എന്ന സംഘടനാ രൂപീകരിച്ചതിൽ വളരെ വലിയ പങ്കും രേവതിയുടേതായിരുന്നു. എങ്കിലും ഇവർ നല്ല സുഹൃത്തുക്കളാണ്. അടുത്തിടെ രേവതി ദേവാസുരം സിനിമയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. മോഹൻലാലാണ് ഈ കഥാപാത്രത്തിനായി രേവതിയെ റെക്കമെന്റ് ചെയ്തത് എന്നും, എന്നാൽ അത്തരം ഒരു അവസരം തനിക്ക് വാങ്ങി തന്നതിന് മോഹൻലാലിനോട് നന്ദി പറഞ്ഞില്ല എന്ന രീതിയിൽ വാർത്തകൾ ശ്രദ്ധ നേടിയിരുന്നു.

എന്നാൽ അത് തികച്ചും തെറ്റായ ഒരു വാർത്തയാണ്, ഒരിക്കലൂം ലാൽ ശുപാർശ ചെയ്തിട്ടല്ല താൻ ഭാനുമതിയായി എത്തിയത്, അത് ഒരിക്കലും ലാലിൻറെ ഔദാര്യം ആയിരുന്നില്ല, എന്നാൽ അന്ന് ലാൽ ശുപാർശ ചെയ്തതും വാശി പിടിച്ചതും മറ്റു രണ്ടു നായികമാർക്ക് വേണ്ടിയാണ് , അത് ശോഭനയും ഭാനുപ്രിയയും ആയിരുന്നു. കാരണം അവർ ഇരുവരും പ്രൊഫെഷണൽ നർത്തകിമാരായിരുന്നു എന്നതായിരുന്നു. പക്ഷെ ഐ വി ശശി സാറാണ് ആ കഥാപാത്രമായി ഞാൻ തന്നെ മതിയെന്ന് തീരുമാനിക്കുന്നത്. അതെ സമയം നെടുമുടി വേണുവിന്റെ മകളായും, നീലകണ്ഠന്റെ തോൽവിക്ക് കാരണമാകുന്ന ഭാനുമതിയായി ഞൻ ചേരും എന്ന ശശി സാറിന്റെ നിഗമനമാണ് ഞാൻ ഭാനുമതിയാകാൻ കാരണമായത് എന്നാണ് രേവതി പറഞ്ഞത്.
കൂടാതെ തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് ഓർമകളും അനുഭവങ്ങളും സമ്മാനിച്ച ചിത്രം കൂടിയാണ് ‘ദേവാസുരം’ എന്നും രേവതി പറയുന്നു. നീലകണ്ഠൻ എന്ന ആഭാസന്റെ മുന്നിൽ നൃത്തം ചെയ്യണം എന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ മറ്റൊരാളായി മാറുകയായിരുന്നു. ഒരു സ്ത്രീയോടും ചെയ്യാൻ കഴിയുന്ന അത്രയും ക്രൂരത, ദൈവ തുല്യം കാണേണ്ട കലയെ അപമാനിച്ച നീലകണ്ഠൻ എന്ന ആഭാസന് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ ശിക്ഷയാണ് ആ ചിലങ്ക അഴിച്ച് അയാളുടെ മുഖത്ത് വലിച്ചെറിഞ്ഞ രംഗം. അമിത ആവേശത്തിൽ അമിതാഭിനയത്തിൽ വഴുതി വീഴുമോ. ആ രംഗം എന്റെ കയ്യിൽ നിന്നും പോകുമോ എന്നൊരു ഭയം എനിക്ക് ഉണ്ടായിരുന്നു എന്നും രേവതി പറയുന്നു. അത്രയും ഉൾക്കൊണ്ടാണ് അതിലെ ഓരോ രംഗവും താൻ ചെയ്തിട്ടുള്ളത് എന്നും രേവതി ഓർക്കുന്നു
Leave a Reply