
‘ചില ഡോക്ടർമാർ തല്ല് കൊള്ളേണ്ടവർ’ ! വിവാദ പ്രസ്താവന പിൻവലിക്കണം ! ഗണേഷ് കുമാറിനെ പിന്തുണച്ച് ജനങ്ങൾ ! ചർച്ചകൾ ചൂടുപിടിക്കുന്നു !
ഒരു നടനായും പൊതുപ്രവർത്തകനായും മലയാളികളുടെ പ്രിയങ്കരനായി മാറിയ ആളാണ് കെബി ഗണേഷ് കുമാർ. സാധാരക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മുന്നിട്ട് ഇറങ്ങുന്നത് ഇത് ആദ്യത്തെ സംഭവമല്ല. സ്വന്തം മണ്ഡലത്തിൽ ശസ്ത്രക്രിയയ്ക്ക് തുറന്ന വയർ കൂട്ടിയോജിപ്പിക്കാനാകാത്ത യുവതിയുടെ ദുരിതം വെളിപ്പെടുത്തിക്കൊണ്ടാണ് ഗണേഷ് കുമാർ ഇക്കാര്യം പറഞ്ഞത്. നിയമസഭയിൽ ധനവകുപ്പിന്‍റെ ഉപധനാഭ്യർഥന ചർച്ചയി. പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ ഒരു സ്ത്രീ ശസ്ത്രക്രിയയ്ക്ക് ശേഷം പഴുപ്പ് പുറത്തേക്ക് ഒഴുകുന്ന അവസ്ഥയിലാണ് ഉള്ളത്. ഇത്തരം ആളുകൾക്ക് തല്ല് കിട്ടുന്നതിൽ കുറ്റം പറയാൻ കഴിയില്ലെന്നും തല്ല് അവര് ചോദിച്ചു വാങ്ങുന്നതാണെന്നും എംഎല്‍എ പറഞ്ഞു.
അദ്ദേഹം ഈ പ്രശ്നത്തെ വളരെ ഗൗരവത്തോടെ കൂടിയാണ് നിയമസഭയിൽ അവതരിപ്പിച്ചത്. തന്‍റെ മണ്ഡലത്തിലെ വിധവയായ ഒരു സ്ത്രീ ഡിസംബർ 17ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. എന്നാൽ അവരുടെ വയർ ഇതുവരെ സ്റ്റിച്ച് ചെയ്തിട്ടില്ല. ഇക്കാര്യം ആരോഗ്യമന്ത്രിയെ അറിയിച്ചു. മെഡിക്കൽകോളേജ് സൂപ്രണ്ട് പുനലൂർ താലൂക്ക് ആശുപത്രിയിൽ വിളിച്ച് ഉടൻ രോഗിയെ എത്തിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ആ രോഗിയെ അഡ്മിറ്റ് ചെയ്യാൻ സർജറി വിഭാഗം മേധാവി വിസമ്മതിച്ചു. ശസ്ത്രക്രിയയ്ക്ക് മുമ്പായി ഈ രോഗിയിൽ നിന്ന് സർജറി മേധാവി 2000 രൂപ വാങ്ങിയതിന് തെളിവുണ്ട്. ഇത് വിജിലൻസിന് കൈമാറാൻ തയ്യാറാണെന്നും കെ ബി ഗണേഷ് കുമാർ പറയുന്നു.

അതുപോലെ ആ ഡോക്റുടെ പേര് പുറത്ത് പറയുന്നതിനും തനിക്ക് മടിയില്ല എന്നുപറഞ്ഞ അദ്ദേഹം പേര് പുറത്ത് പറയുകയായിരുന്നു. ആർ. സി ശ്രീകുമാർ എന്ന ഡോക്ടർക്കെതിരെയാണ് കെ ബി ഗണേഷ് കുമാർ നിയമസഭയിൽ ചികിത്സാരേഖകൾ ഉൾപ്പടെയുള്ള തെളിവുകൾവെച്ച് ആരോപണം ഉന്നയിച്ചത്. സൂപ്രണ്ട് പറഞ്ഞിട്ടും ശസ്ത്രക്രിയ ചെയ്യാൻ ഈ ഡോക്ടർ തയാറായില്ലെന്ന ഗുരുതര ആരോപണമാണ് എംഎല്‍എ ഉന്നയിച്ചിട്ടുള്ളത്. തന്‍റെ മണ്ഡലത്തിലെ ഒരു രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച മുൻ സംഭവവും ഗണേഷ് കുമാര്‍ സഭയെ ഓര്‍മ്മിപ്പിച്ചു. അതുപോലെ തന്നെ ഇത്തരം ക്രിമിനൽ കുറ്റം ചെയ്തവരെ കണ്ടെത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. അതേസമയം എം.എൽഎയുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ പ്രഖ്യാപിച്ചു.
എന്നാൽ മറ്റൊവശത്ത് ചില ഡോക്ടർമാർ തല്ലു കൊള്ളേണ്ടവരാണെന്ന് കെ ബി ഗണേഷ് കുമാറിന്റെ വാക്കുകൾ ചിലർ വിവാദമാക്കി മാറ്റുകയും, അദ്ദേഹത്തിന്റെ ഈ പ്രസ്താവന പിൻവലിക്കണം എന്ന ആവശ്യവുമായി ലിസി ആശുപത്രിയിലെ ഹൃദ്യോഗ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ രംഗത്ത് വന്നിരുന്നു. ആരോഗ്യപ്രവര്‍ത്തകരെ ശാരീരികമായി ആക്രമിക്കുകയെന്ന സാഹചര്യമാണ് സമൂഹത്തിലുള്ളതെങ്കില്‍ എന്തിനാണ് കോടതിയും നിയമവും എന്നും അദ്ദേഹം ചോദിക്കുന്നു. അതുപോലെ അദ്ദേഹം കാലത്തിന് ആഹ്വാനം നൽകുകയാണ് എന്ന് പറഞ്ഞ് പ്രതിഷേദം അറിയിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ)യും രംഗത്ത് വന്നു. എന്നാൽ പൊതുജനങ്ങൾ ഒന്നായി ഈ സംഭവത്തിൽ ഗണേഷ് കുമാറിനെ സപ്പോർട്ട് ചെയ്താണ് സംസാരിക്കുന്നത്. സാധാരണക്കാർക്ക് വേണ്ടി സംസാരിക്കാൻ ആരെങ്കിലും വേണ്ടേ എന്നും ഏവരും അഭിപ്രായപ്പെടുന്നു.
.
Leave a Reply