
എബിന്റെ ഹൃദയം വി,കൃ,ത,മാ,ക്ക,പ്പെട്ടു, വൃ,ക്ക,യും കരളും നീ,ക്കം ചെയ്തിരുന്നു ! ക്രൂ,ര,ത വെളിവാക്കുന്ന ലേക്ക് ഷോർ ആശുപത്രിയിലെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് !
ഓരോ ദിവസവും നമ്മൾ കേൾക്കുന്നത് ഞെട്ടിക്കുന്ന വാർത്തകളും വെളിപ്പെടുത്തലുകളും, അതിൽ നമ്മെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച ഒരു വാർത്തയായിരുന്നു ലേക്ക് ഷോർ ആശുപത്രിയിലെ അവയവദാനത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ, 2009 നവംബർ 29നാണ് ഇടുക്കി ഉടുമ്പൻചോല സ്വദേശി വി ജെ എബിനെ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ എത്തിക്കുന്നത്. പിറ്റേ ദിവസം വിദഗ്ധ ചികിത്സയ്ക്കായി ലേക് ഷോർ ആശുപത്രിയിലേയ്ക്ക് മാറ്റി. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്ക മ,ര,ണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടർമാർ അവയവദാനം നടത്തുകയായിരുന്നു.
എന്നാൽ ഈ സംഭവത്തിൽ ദൂ,രൂ,ഹ,ത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോ. ഗണപതി എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോ,ട,തി,യെ സമീപിക്കുകയായിരുന്നു. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും ഡോക്ടർമാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദൃഷ്ടാ ഗണപതിയുടെ ഈ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. പിന്നാലെ എതിർ കക്ഷികൾക്ക് സമൻസ് അയക്കാൻ ഉത്തരവിടുകയായിരുന്നു. ലേക് ഷോർ ആശുപത്രിയ്ക്കും എട്ട് ഡോക്ടർമാർക്കുമെതിരെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി കേസെടുത്തിട്ടുണ്ട്. എന്നാൽ ചികിത്സയിലോ അവയവദാനത്തിലോ പിഴവില്ലെന്നാണ് ആശുപത്രിയുടെ വാദം.
എന്നാൽ ഇപ്പോഴിതാ എബിനോട് ചെയ്ത ക്രൂരത വെളിവാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്, അതിൽ പറയുന്ന പ്രകാരം നടന്നത് വളരെ ക്രൂരമായതും ഞെട്ടിക്കുന്നതുമായ സംഭവങ്ങളാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുപോലും പര്യാപ്തമല്ലാത്ത വിധം ഹൃദയം വികൃതമാക്കപ്പെട്ടു. അപകടശേഷം മൂന്നു ദിവസം ആശുപത്രിയില്‍ കിടന്നിട്ടും എബിന്റെ തലച്ചോറില്‍ അകത്തും പുറത്തുമായി 120 മില്ലിഗ്രാം രക്തം കെട്ടിക്കിടന്നു. ആന്തരിക രക്തസ്രാവം ഒഴിവാക്കാന്‍ ശ്രമമുണ്ടാവാത്തത് ദുരൂഹമാണ്.

അതുപോലെ തന്നെ കൃത്യമായ നടപടി ക്രമങ്ങൾ പാലിക്കാതെയാണ് അവയവങ്ങൾ നീക്കം ചെയ്തതെന്നും, അവയവമാറ്റ രേഖകള്‍ പോസ്റ്റ്‌മോര്‍ട്ടം സമയത്ത് പൊലീസ് ഹാജരാക്കിയില്ലെന്നും റിപ്പോർട്ടിലുണ്ട്.. ഫോറന്‍സിക് സര്‍ജന്റെ മൊഴിയടുക്കാതെ കേസ് അവസാനിപ്പിയ്ക്കാനും ശ്രമം നടന്നതും ഏറെ ദുരൂഹതകൾക്കും വഴിയൊരുക്കുന്നു. അതുകൂടാതെ എബിന്റെ ശരീരത്തില്‍ നിന്ന് വൃക്കയും കരളും നീക്കം ചെയ്തിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഇപ്പോഴും തങ്ങളുടെ ഭാഗം ന്യായീകരിക്കുമാകയാണ് ആശുപത്രി അധികൃതർ. എബിന് കൃത്യമായ ചികിത്സ നൽകിയെന്നും നിയമങ്ങൾ പാലിച്ചാണ് അവയവദാനം നടത്തിയതെന്നും ആശുപത്രി അധികൃതർ അവകാശപ്പെട്ടിരുന്നു. രോഗി ആശുപത്രിയിലെത്തുമ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കൃഷ്ണമണികൾ വികസിച്ച നിലയിലായിരുന്നു. മസ്തിഷ്കത്തിലെ ക്ഷതം ഗുരുതരമായിരുന്നു. ജീവിതത്തിലേയ്ക്ക് തിരിച്ചുവരാനുള്ള എല്ലാം സാധ്യതയും അടഞ്ഞതോടെയാണ് അവയവദാനത്തിന് ശുപാർശ ചെയ്തതെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
അതേസമയം ഡോ. ഗണപതി പറയുന്നത് കേരളത്തിൽ നടക്കുന്ന 90 ശതമാനം അവയവദാനവും അവരെ കൊന്ന് എടുക്കുന്നതാണ് എന്നാണ്. പൊതുസമൂഹത്തിൽ നിന്നും അദ്ദേഹത്തിന് ഇപ്പോൾ പൂർണ്ണ പിന്തുണയാണ് നൽകുന്നത്. പക്ഷെ അധികാരികളുടെ ഭാഗത്തുനിന്നും ഇപ്പോഴും മൗനമാണ് മറുപടി എന്നും വിമർശനമുണ്ട്.
Leave a Reply