ഞാനും എന്റെ 150 ത് കോടി സഹോദരങ്ങളും ഇന്ന് കൂര്‍ക്കം വലിച്ച് ഞങ്ങളുടെ പെറ്റമ്മയുടെ മടിയില്‍ സുഖമായി ഉറങ്ങും !

വർഷങ്ങൾക്ക് ശേഷം വീണ്ടും ഇന്ത്യാ പാക് യുദ്ധം ആരംഭം കുറിക്കുകയാണ്. എന്നാൽ ഇന്ത്യ പാക്കിസ്ഥാന് മറുപടി നൽകിയതിൽ തന്റെ എതിർപ്പ് അറിയിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് രംഗത്ത് വന്നത് ഏറെ വിവാദമായിരുന്നു. സ്വന്തം മുറ്റത്ത് മിസൈല്‍ പതിക്കാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലര്‍ക്ക് യുദ്ധമെന്നത് അതിര്‍ത്തിയിലെ പൂരമാണ്. സ്വന്തം കുഞ്ഞ് കൊല്ലപ്പെടുന്നതുവരെ യുദ്ധം ആസ്വദിക്കുന്ന മാനസികാവസ്ഥയുള്ളവരെ കാലം തിരുത്തട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇപ്പോഴിതാ നടൻ ഹരീഷ് പേരടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, പ്രധാനമന്ത്രി നരേന്ദ്രമോദി ജനിച്ച രാജ്യത്തെ പെറ്റമ്മയും പോറ്റമ്മയുമായി കാണുന്ന, രാജ്യമെന്നാല്‍ തന്റെ ഹൃദയമാണെന്ന് കരുതുന്ന, ഉറച്ച നിലപ്പാടുള്ള മനുഷ്യനെന്ന് നടന്‍ ഹരീഷ് പേരടി. ഈ മനുഷ്യന്‍ ഉറങ്ങാതെ കാവല്‍ ഇരിക്കുന്നതിനാല്‍, ഞാനും എന്റെ 150 ത് കോടി സഹോദരങ്ങളും ഇന്ന് കൂര്‍ക്കം വലിച്ച് ഞങ്ങളുടെ പെറ്റമ്മയുടെ മടിയില്‍ സുഖമായി ഉറങ്ങുമെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപമിങ്ങനെ, ജനിച്ച രാജ്യത്തെ പെറ്റമ്മയും പോറ്റമ്മയുമായി കാണുന്ന..രാജ്യമെന്നാല്‍ തന്റെ ഹൃദയമാണെന്ന് കരുതുന്ന.. ഉറച്ച നിലപ്പാടുള്ള ഈ മനുഷ്യന്‍ ഉറങ്ങാതെ കാവല്‍ ഇരിക്കുന്നതിനാല്‍..ഞാനും എന്റെ 150 ത് കോടി സഹോദരങ്ങളും ഇന്ന് കൂര്‍ക്കം വലിച്ച് ഞങ്ങളുടെ പെറ്റമ്മയുടെ മടിയില്‍ സുഖമായി ഉറങ്ങും..

പക്ഷെ എല്ലാ 51 വെട്ടുകളേയും,ചിഞ്ഞളിഞ്ഞ രാഷ്ട്രിയ കൊലപാതങ്ങളെയും,തീവ്ര ഹമാസിയന്‍ മനുഷ്യവിരുദ്ധമായ കൂട്ട കുരുതികളെയും ഒരു ഉളുപ്പുമില്ലാതെ ന്യായികരിക്കുന്ന..സ്വരാജുകളല്ലാത്ത അയല്‍രാജുകളായ കള്ള നാണയങ്ങള്‍ ..യുദ്ധം വേണ്ട എന്ന മഹാന്‍മാരുടെ മുദ്രാവാക്യങ്ങള്‍ ചേരാത്ത സ്വന്തം നെറ്റിയില്‍ തേച്ച് ഒട്ടിച്ച് ഇറങ്ങുന്ന കപട ബുദ്ധിജീവി കൂട്ടങ്ങള്‍..ഇന്ന് കിടക്കപായയില്‍ ഉറക്കം കിട്ടാതെ ശയന പ്രദീക്ഷണം നടത്തും…ജയ് മോദിജി…ജയ് ഹിന്ദ് എന്നായിരുന്നു…

അതേസമയം യുദ്ധം ഒന്നിനും പരിഹാരമല്ലന്ന് പറഞ്ഞുകൊണ്ട് എഴുത്തുകാരി ശാരദക്കുട്ടിയും രംഗത്ത് വന്നിരുന്നു. വ്യക്തിപരമായ പ്രതികാരവാഞ്ഛകളില്ലാത്ത ഒരാള്‍ക്ക്, അതേ ശക്തിയില്‍ തിരിച്ചടിച്ചു എന്നൊക്കെ കേട്ടാല്‍ ആവേശമോ അഭിമാനമോ തോന്നില്ലെന്നായിരുന്നു ശാരദക്കുട്ടി ഓപ്പറേഷന്‍ സിന്ദൂരയെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. പകരത്തിനു പകരമെന്നത് ജീവിതത്തിലെന്നെങ്കിലും തോന്നിയിരുന്നെങ്കില്‍ ഇന്നനുഭവിക്കുന്ന സമാധാനം എനിക്കുണ്ടാകുമായിരുന്നില്ലെന്നും സാഹിത്യകാരി പറയുന്നു. തന്റെ വീടിനൊരാള്‍ കല്ലെറിഞ്ഞിട്ടു പോയാല്‍ തിരിച്ചയാളുടെ വീടിന് കല്ലെറിയാനായിരിക്കില്ല താന്‍ ആലോചിക്കുകയെന്നും ശാരദക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *