എന്റെ മകൻ ഇന്നും ജീവനോടെ ഇരിക്കുന്നത് സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹി ഉള്ളത്കൊണ്ട് മാത്രമാണ് ! ഒരല്‍പ്പംകൂടി വൈകിയിരുന്നെങ്കില്‍ ! മണിയൻപിള്ള രാജു പറയുന്നു !

കോവിഡ് സമയത്ത് ജീവൻ തന്നെ അപകടത്തിലാവുന്ന അവസ്ഥയിൽ ഉണ്ടായിരുന്ന തന്റെ മകനെ രക്ഷിച്ചത് സുരേഷ് ഗോപി ആണെന്ന് പറയുകയാണ് മണിയൻ പിള്ള രാജു. കോ,വിഡ് രണ്ടാം തരംഗം ശക്തി പ്രാപിച്ച സമയത്ത് എന്റെ മൂത്ത മകന്‍ സച്ചിനും രോഗം ബാധിച്ചു. അവന്റെ അവസ്ഥ വളരെ മോശമായി വന്നു. രോഗം കൂടിയതോടെ  അവന്റെ ശ്വാസകോശം ചുരുങ്ങിപോവുകയായിരുന്നു. ആരോഗ്യനില അത്യന്തം ഗുരുതരമായിരുന്നു. ഗുജറാത്തില്‍നിന്ന് എനിക്ക് സന്ദേശം വരുമ്പോൾ സഹായത്തിന് ആരെ സമീപിക്കണമെന്ന് എനിക്കൊരു രൂപവുമുണ്ടായിരുന്നില്ല. ഗുജറാത്തില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ഒരു റിമോട്ട് സ്ഥലത്താണ് മകന്‍ ജോലി ചെയ്യുന്ന ഓയില്‍ കമ്പനി.

സത്യത്തിൽ, എന്ത് ചെയ്യണം എന്നറിയാത്ത, ഒരു മനസികാവസ്ഥയായിരുന്നു ഞാൻ. നിസ്സഹായാവസ്ഥകൊണ്ട് ഞാൻ നിലവിളക്കുക ആയിരുന്നു. അപ്പോഴാണ് എന്റെ മനസിലേക്ക് സുരേഷ് ഗോപിയെ ഒരുമ വന്നത്. ഒട്ടും താമസിക്കാതെ ഞാൻ സുരേഷ് ഗോപിയെ വിളിച്ചു. ഞാൻ കരഞ്ഞുകൊണ്ടാണ് അദ്ദേഹത്തെ വിളിച്ചത്. എന്നിൽ നിന്നും വിശദാംശങ്ങള്‍ എല്ലാം അദ്ദേഹം എന്നോട് ചോദിച്ചറിഞ്ഞ ശേഷം ഫോണ്‍വച്ചു. പിന്നീട് നടന്നതെല്ലാം ഓരോ അത്ഭുതങ്ങളായിരുന്നു. ഗുജറാത്തുലുള്ള എം.പിയെ നേരിട്ട് സുരേഷ് ഗോപി ബന്ധപ്പെട്ടു. ഒന്നല്ല നാല് എം.പിമാരുടെ സഹായമാണ് അദ്ദേഹം തേടിയത്. അദ്ദേഹം ബന്ധപ്പെട്ടതിന് പിന്നാലെ അത്യാധുനിക സൗകര്യമുള്ള ആംബുലന്‍സ് എന്റെ മകന്റെ അടുത്ത് എത്തി.

ഏകദേശം, അഞ്ച്, മണിക്കൂർ യാത്ര, ചെയ്ത് എന്റെ മകനെയും കൊണ്ട്, രാജ്കോ,ട്ടിലെ ആശുപത്രിയിൽ എത്തിയത്. അപ്പോഴേക്കും അവിടെ എല്ലാത്തിനും തയ്യാറെടുത്ത് ഡോക്ടര്‍മാരും ആശുപത്രി അധികൃതരും കാത്തുനില്‍പ്പുണ്ടായിരുന്നു. ഒരല്‍പ്പംകൂടി വൈകിയിരുന്നെങ്കില്‍ എന്റെ മകനെ ജീവനോടെ തിരിച്ചുകിട്ടില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. ഞാൻ ആ സമയത്ത് എല്ലാം ഈശ്വരൻ മാരെയും കണ്ടു, അതിനും മുകളിൽ ഈശ്വര തുല്യനായ സുരേഷിന്റെ ഇടപെടലുകള്‍ ഒന്നുകൊണ്ട് മാത്രമാണ് മകന്‍ ഇന്ന് ജീവിച്ചിരിക്കുന്നത്. സുരേഷിനെ എനിക്ക് ഒരിക്കലും മറക്കാനാകില്ല. അദ്ദേഹം എന്നും എന്റെ ഹൃദയത്തില്‍ ഉണ്ടാകും എന്നും മണിയൻപിള്ള രാജു പറയുന്നു.

അതുപോലെ, തന്നെ തങ്ങളുടെ, ആദ്യ കൂടിക്കാഴ്ചയെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. ഞൻ സിനിമ ആവിശ്യത്തിന് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ വിശന്ന് വലഞ്ഞ് ഇരുന്ന എനിക്ക് അദ്ദേഹം വീട്ടിൽ നിന്നും കൊണ്ടുവന്ന ഒരു പൊതി ഭക്ഷണം വെച്ച് നീട്ടിയ ആളാണ്. അന്നാണ് ഞാൻ ആ വെളുത്ത് മെലിഞ്ഞ ചെറുപ്പക്കാരനെ ആദ്യം കാണുന്നത്.. അന്ന് മുതൽ ആ മനസിന്റെ നന്മ ഞാൻ തിരിച്ചറിഞ്ഞതാണ് എന്നും മണിയൻ പിള്ള രാജു പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *