ആരും ശ്രദ്ധിക്കാതെ പോയ മോഹൻലാലിൻറെ ആ ബ്രില്യൻസ് ! ഇതുകൊണ്ടാണ് മോഹൻലാൽ ഇന്ത്യയിലെ ഏറ്റവും വലിയ നടൻ എന്ന് അറിയപ്പെടുന്നത് !

മോഹൻലാൽ എന്ന നടന്റെ അഭിനയ കഴിവിനെ കുറിച്ച് വർണ്ണിക്കാത്ത സംവിധായകൻ കുറവാണ്, അത്തരത്തിൽ ഇപ്പോഴിതാ സംവിധായകൻ ടി കെ രാജീവ്കുമാർ ഇപ്പോൾ ഒരു അഭിമുഖത്തിന്റെ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.  1994 ൽ ടികെ രാജീവ് കുമാർ സംവിധാനം ചെയ്ത ‘പവിത്രം’ എന്ന സിനിമയിലെ ചില അനുഭവങ്ങളാണ് അദ്ദേഹം പറയുന്നത്. ആ സിനിമയുടെ ക്ലൈമാസിൽ മീനാക്ഷി ചേട്ടച്ഛന്റെ അരികിലേക്ക് യെത്തുന്നുമുണ്ട് എങ്കിലും മനസിന്റെ താളം തെറ്റിയ ചേട്ടച്ഛനെയാണ് സ്‌ക്രീനിൽ കാണുന്നത്.

സ്വബോധം നഷ്ടപ്പെട്ട് മനയിൽ കിടന്ന്, അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന സീനാണ്. ഇതിന്റെ ഇടയിൽ ലാൽ വന്ന് എന്നോട് പറഞ്ഞു, എന്റെ മുഖത്തേക്ക് ഒന്ന് നോക്കാൻ. ഞാൻ നോക്കിയപ്പോൾ എന്നെ പല്ലിറുമ്മി കാണിച്ചു. എന്നിട്ട് ഇങ്ങനെ അഭിനയിക്കട്ടെ എന്ന് ചോദിച്ചു. ഞാൻ ഓക്കേ പറഞ്ഞു. പുള്ളി അത് നന്നായി ചെയ്തു. സിനിമ ഇറങ്ങി കഴിഞ്ഞ് ഒരു ദിവസം വളരെ അപ്രതീക്ഷിതമായി കേരളത്തിലെ അക്കാലത്തെ പ്രശസ്തനായ സൈക്യാട്രിസ്റ്റായ സ്വരാജ് മണി സാർ എന്നെ വിളിച്ചു.

എന്നിട്ട് അദ്ദേഹം, എന്നോട് പറഞ്ഞു, രാജീവ് നിങ്ങളെ, സിനിമ ഞാൻ കണ്ടു ഗംഭീരമായിരിക്കുന്നു. ഞാൻ നിങ്ങളെ ഒന്ന് അഭിനന്ദിക്കാൻ വിളിച്ചതാണ്. ആ ക്ലൈമാക്സിൽ ലാൽ പല്ലിറുമ്മുന്ന ആ സീൻ ഞാൻ കണ്ടു. ആ സീൻ നിങ്ങൾ ചെയ്തെങ്കിൽ നിങ്ങൾ അതിനായി നന്നായിട്ട് റിസർച്ച് ചെയ്തിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നുണ്ട്. എന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു ഒരു റിസർച്ചും ഇല്ല, അത് മോഹൻലാൽ ചെയ്തത് ആണെന്ന്. അപ്പോൾ പുള്ളി എന്നോട് പറഞ്ഞു, അങ്ങിനെ മോഹൻലാൽ ചെയ്തെങ്കിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ എവിടെയോ അദ്ദേഹം അങ്ങനെയൊരാളെ കണ്ടിട്ടുണ്ട്.

ആ കൃത്യ സമയത്ത്, ഇങ്ങനെ ഒരു മാനറിസം, ഇത്രയും കൃത്യമായി ആ കഥാപാത്രം ചെയ്തുകൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഓർമയിലേക്ക് അത് കടന്നു വന്നിട്ടുണ്ടാകും. അദ്ദേഹത്തിന്റെ ഇന്റലിജൻസ് വളരെ വലുതായാത് കൊണ്ടും ഐക്യൂ ലെവൽ വളരെ ഹൈ ആയത് കൊണ്ടും അത് അദ്ദേഹത്തിന്റെ ബ്രെയിനിൽ നിന്നും റീട്രൈവ് ചെയ്ത് എടുത്തതാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് മോഹൻലാൽ ഇന്ത്യയിലെ ഏറ്റവും വലിയ നടൻ എന്ന് അറിയപ്പെടുന്നത്. മോഹൻലാലിന് പകരം മറ്റൊരു നടനെ വെച്ച് ആ സിനിമ റീമേക്ക് ചെയ്‌താൽ അത് ഒരിക്കലും ഓടില്ല’ എന്നായിരുന്നു രാജീവ് കുമാറിന്റെ വാക്കുകൾ..

 

Leave a Reply

Your email address will not be published. Required fields are marked *