ജയറാമിന്റെ വാക്കുകൾ വേദനിപ്പിച്ചു ! അവിടെ നിന്നും ഇറങ്ങുമ്പോൾ ജയറാമേട്ടനെ നായകനാക്കി ഈ സിനിമ ചെയ്യില്ല എന്ന് താൻ തീരുമാനിച്ചു..

മലയാള സിനിമക്ക് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധാകനാണ് ലാൽജോസ്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായിരുന്നു മമ്മൂട്ടി നായകനായ ‘ഒരു മറവത്തൂർ കനവ്’. ചിത്രം സൂപ്പർ ഹിറ്റായിരുന്നു. എന്നാൽ ഈ ചിത്രത്തിൽ താൻ ആദ്യം നായകനായി കണ്ടത് മമ്മൂട്ടി ആയിരുന്നില്ല, ജയറാമിനെ ആയിരുന്നു എന്നാണ് ലാൽജോസ് ഇപ്പോൾ പറയുന്നത്. സഫാരി ചാനലിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഈ കാര്യം തുറന്ന് പറഞ്ഞത്. ജയറാം മാറി അവിടെ മമ്മൂട്ടി വന്നത് ഇങ്ങനെയാണ് എന്നാണ് അദ്ദേഹം പറയുന്നത്.

ലാൽജോസ് പറയുന്നതിങ്ങനെ, എന്റെ സ്വപ്‌നമായിരുന്ന ആ സിനിമയിൽ ഞാൻ നായകന്മാരായി ആദ്യം കണ്ടിരുന്നത് ജയറാം മുരളിയേട്ടൻ എന്നിവരെയായിരുന്നു. മില്‍റ്ററിയില്‍ നിന്നും റിട്ടയര്‍ഡ് ചെയ്ത സൈനികനും ഭാര്യയും മലയോരത്ത് കൃഷി ചെയ്യാന്‍ വരുന്നു. ശോഭനയെയായിരുന്നു മുരളിയേട്ടന്റെ ഭാര്യയായി പ്ലാന്‍ ചെയ്യുന്നു. ആ സമയത്ത് അദേഹത്തിന് അപകടം പറ്റുന്നു. ഇതോടെ നാട്ടില്‍ അത്യാവശ്യം ഗുണ്ടായിസവും രാഷ്ട്രീയനും കളിച്ച് നടക്കുന്ന അനിയന്‍ വരികയാണ്. ആ അനിയന്‍ ജയറാമേട്ടനായിരുന്നു. ശേഷം അദ്ദേഹം അടുത്ത വീട്ടിലെ കുട്ടിയുമായി പ്രണയത്തിൽ ആകുന്നു, ആ കുട്ടി എന്റെ മനസിൽ മഞ്ജു വാര്യർ ആയിരുന്നു, അങ്ങനെഞാൻ പ്ലാൻ ചെയ്തിരുന്നു.

ഈ സിനിമയുടെ തിരക്കഥ തയ്യാറാക്കിയത് ശ്രീനിവാസൻ ആയിരുന്നു, അദ്ദേഹം അതിൽ രു ശ്രദ്ദേയ കഥാപാത്രം ചെയ്യുകയും ചെയ്തിരുന്നു. അങ്ങനെ ഈ സിനിമയുടെ കഥ ജയറാമേട്ടനോട് ഞാൻ തന്നെ പറയാൻ ശ്രീനിയേട്ടൻ എന്നോട് പറഞ്ഞു, ആ സമയത്ത് ജയറാമേട്ടൻ നല്ല തിരക്കുള്ള നടനാണ്, ഞങ്ങൾ തമ്മിൽ നേരത്തെ തന്നെ നല്ല പരിചയമാണ്. ആയതിനാൽ ആ കഥ പറയാൻ വേണ്ടി കുറെ നടന്നു, ശേഷം മദ്രാസിൽ പോയി കഥ പറയാൻ ഒരു ഡേറ്റ് കിട്ടി. അങ്ങനെ അവിടെ ചെന്ന് അദ്ദേഹത്തോട് കഥ പറയാൻ തുടങ്ങുമ്പോൾ പെട്ടെന്ന് ജയറാമേട്ടൻ എന്നോട് പറഞ്ഞു, നിനക്ക് കഥ പറഞ്ഞ് പരിചയമില്ലല്ലോ. നീ പറയുന്ന വിധം കൊണ്ട് എനിക്ക് ഇഷ്ടമായില്ലെങ്കില്‍ അത് അവിടെ മനസില്‍ കിടക്കും. അതിനാല്‍ ശ്രീനി വരട്ടെ എന്നിട്ട് ശ്രീനി എന്നോട് കഥ പറയട്ടെ എന്ന്..

സത്യത്തിൽ, ജയറാമേട്ടൻ അത് നല്ല ഉദ്ദേശത്തോടെ, തന്നെ പറഞ്ഞതാണ്, പക്ഷെ എനിക്കത് കേട്ടപ്പോൾ ശെരിക്കും നല്ല വിഷമമായി, അതോടെ എന്റെ ആത്മവിശ്വാസം പോയി. ഞാന്‍ ഒരു കഥ പറഞ്ഞാല്‍ ഇഷ്ടപ്പെടുമോ എന്ന് സംശയമുള്ള, ഞാനൊരു കഥ ഇഫക്ടീവായി പറയുമോ എന്ന് പോലും സംശയം വച്ച് ഞാന്‍ എങ്ങനെ ഡയറക്ട് ചെയ്യുമെന്നത് എന്നില്‍ ആശങ്കയുണ്ടാക്കി. അതൊരു കോംപ്ലക്‌സോ എന്റെ ഈഗോ ഹര്‍ട്ട് ആയതോ ആകാം. എന്തായാലും അന്ന് അവിടെ നിന്നും ഇറങ്ങുമ്പോള്‍ ജയറാമേട്ടനെ നായകനാക്കി ഈ സിനിമ ചെയ്യില്ല എന്ന് താൻ തീരുമാനിച്ചു എന്നും ലാൽജോസ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *