
എന്റെ ജീവപര്യന്ത്യം പലരും മോഹിച്ചു ! എന്നെ ആദ്യം വിളിച്ചത് സുരേഷ് ഗോപി, അഖിലിന് മുൻകൂർ ജാമ്യം ! കുറിപ്പുമായി താരം
സംവിധായകൻ ബിഗ് ബോസ് താരം എന്നീ നിലകളിൽ ശ്രദ്ധ നേടിയ ആളായിരുന്നു അഖിൽ മാരാർ. ഒരു നടൻ എന്നതിനപ്പുറം രാഷ്ട്രീയം നോക്കാതെ ഏതൊരു വിഷയത്തിലും തന്റെ അഭിപ്രായം വിളിച്ചു പറയുന്ന ആളാണ് അഖിൽ, അതിന്റെ പേരിൽ തന്നെ ഇതിനോടകം നിരവധി പ്രശ്നങ്ങളെയും വിമർശനങ്ങളെയും അഖിൽ നേരിട്ടിരുന്നു. ഇപ്പോഴിതാ രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഖിലിന് മുൻ കൂർ ജാമ്യം ലഭിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ ഈ വിഷയത്തിൽ അഖിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്, അഖിലിന്റെ വാക്കുകൾ ഇങ്ങനെ, എനിക്കെതിരെ കൊട്ടാരക്കര പൊലീസ് എടുത്ത 152 ബിഎന്‍എസ് രാജ്യദ്രോഹ കേസില്‍ ബഹു കേരള ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനപ്പുറം എന്താണ് കേസെടുക്കാനുള്ള കാരണം എന്ന് വ്യക്തമാക്കാന്‍ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. ഇന്നലെ വരെ എന്നെ വ്യക്തമായി അറിഞ്ഞിട്ടുള്ള പലരും ഞാന്‍ ഡിലീറ്റ് ചെയ്ത ലൈവിന്റെ പേരില്‍ എന്റെ ജീവപര്യന്തം മോഹിച്ചു ആഘോഷിച്ചു.
ഈ വിഷയത്തില്‍ എന്നെ ആദ്യം വിളിച്ചത് സുരേഷ് ഗോപി പ്രിയപ്പെട്ട സുരേഷേട്ടനായിരുന്നു. സ്വന്തം പാര്‍ട്ടി നല്‍കിയ പരാതി ആയിരുന്നിട്ടും എന്നെ തിരിച്ചറിഞ്ഞു ചേര്‍ത്ത് പിടിച്ചത് നന്ദിയോടെ ഞാന്‍ സ്മരിക്കുന്നു. ബിജെപിയുടെ സംസ്ഥാന നേതൃത്വം പ്രാദേശിക നേതാവിന്റെ പബ്ലിസിറ്റി മോഹം തള്ളി കളഞ്ഞു. ഇനിയൊരു മണ്ഡലം കമ്മിറ്റിയും ഇത്തരം പരാതികള്‍ ഉണ്ടെങ്കില്‍ സംസ്ഥാന നേതൃത്വത്തെ അറിയിക്കുക എന്നും തീരുമാനം എടുത്തു. പേര് പറയേണ്ട ഒപ്പമുണ്ട്, എന്നു വിളിച്ചു പറഞ്ഞ ബിജെപി സംസ്ഥാന നേതാക്കള്‍.

ഇങ്ങനെ, ഒരു കേസിന്റെ തുടക്കം മുതല്‍ കട്ടയ്ക്കു കൂടെ നിന്ന, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സര്‍ തിരക്കിനിടയിലും എന്നെ വിളിച്ചു ധൈര്യം നല്‍കി. ജാമ്യം കിട്ടിയ ശേഷവും വിളിച്ചു.., നിരന്തരം ഫോളോ അപ്പ് ചെയ്ത രമേശ് ചെന്നിത്തല സാര്‍. അദ്ദേഹം എന്നും എനിക്കൊപ്പമുണ്ട് എന്നത് ഒരു ധൈര്യമാണ്, ജാമ്യം കിട്ടി എന്ന് ആദ്യം എന്നെ വിളിച്ചു പറഞ്ഞ പ്രിയപ്പെട്ട ഹൈബി ഈഡന്‍ എംപി. സുപ്രീം കോടതിയില്‍ പോയാലും ജാമ്യം എടുക്കും അഖിലേ എന്ന് പറഞ്ഞു വിളിച്ച ചാണ്ടി ഉമ്മന്‍, മാത്യു കുഴല്‍ നാടന്‍, കൊടിക്കുന്നില്‍ സുരേഷ്, മേജര്‍ രവി, എനിക്ക് വേണ്ടി കട്ടയ്ക്ക് ഒപ്പം നിന്ന പ്രിയപ്പെട്ട സന്ദീപ് വാര്യര്‍ എന്നിവര്‍ക്ക് ഒരായിരം നന്ദി..
എനിക്ക് വേണ്ടി, ഹാജര്‍ ആയത് എന്നേക്കാള്‍, ജൂനിയര്‍ ആയ ഒരു മിടുക്കി ആയിരുന്നു. ഇത്രയും ഗൗരവം ഉള്ള കേസ് സീനിയര്‍ വക്കീലന്മാരെ ഏല്പിക്കാന്‍ പലരും പറഞ്ഞപ്പോഴും വിമല ബിനു മതി എന്നത് എന്റെ തീരുമാനമായിരുന്നു.. എന്റെ വിശ്വാസം വിമല കാത്തു. നന്ദി ഡിയര്‍.
Leave a Reply